ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം! കേരളം ചർച്ച ചെയ്ത പരസ്യത്തിന്‍റെ രഹസ്യം വൈറലാകുന്നു…

 
ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം. പത്രങ്ങളിലും ടിവിയും വഴിയരികിലെ ഹോർഡിംഗുകളിൽ വരെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഏറ്റവും ആകർഷകമാക്കാൻ കമ്പനികളും പരസ്യകമ്പനികളും മത്സരിക്കുകയാണ്.

ചില പരസ്യങ്ങൾ ചിത്രങ്ങളും അവതരണവും കൊണ്ട് ശ്രദ്ധ നേടുമ്പോൾ ചിലതിന്‍റെ തലക്കെട്ട് ആയിരിക്കും ഹിറ്റാകുന്നത്. ഇത്തരത്തിൽ പല പരസ്യങ്ങളും നമ്മുടെ മനസിൽ നിന്നും മായാതെ നില്ക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ “ശ്രദ്ധ തിരിക്കൂ’ എന്ന പരസ്യം.

ശീമാട്ടിയുടെ പുതിയ ബ്ലൗസിന്‍റെ പരസ്യമായിരുന്നു അത്. അന്നുവരെ കണ്ടുവന്ന പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ പുറംതിരിച്ച് ഇരുത്തിയായിരുന്നു പരസ്യം ചിത്രീകരിച്ചത്. ബ്ലൗസ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചത്. അന്ന് ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.

ആ പരസ്യത്തിനു പിന്നിലുള്ള കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിന്‍റെ അണിയറപ്രവർത്തകരിൽ ഒരാളായിരുന്ന, പരസ്യ ചിത്ര സംവിധായകൻ ശിവകുമാർ രാഘവൻപിള്ളയാണ് ഈ കഥ തന്‍റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഒരു മികച്ച പരസ്യം, അത് ചിത്രമായാലും കാപ്ഷൻ ആയാലും പുറത്തുവരുന്നത് അനേകം പേരുടെ പ്രയത്നത്തിൽ നിന്നാണെന്ന് പറഞ്ഞുവയ്ക്കുക കൂടിയാണ് ഈ കുറിപ്പിൽ.

ശിവകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മലയാളിയുടെ ശ്രദ്ധ തിരിഞ്ഞിട്ട് 15 വർഷങ്ങൾ ……..

കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു അഡ്വെർടൈസിംഗ് കാമ്പയിൻ ആയിരുന്നു 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ “ശ്രദ്ധ തിരിക്കു..’ എന്ന പരസ്യം. കാലാകാലങ്ങൾ ആയി ടെക്സ്റ്റൈൽ പരസ്യങ്ങളിൽ സാരികളും ചുരിദാറും പിന്നെ ലെഹെങ്ക, ഗൗൺ ഒക്കെ ആയിരുന്നു മെയിൻ പ്രോഡക്റ്റ് …..

ചിരിച്ചു കൊണ്ട് നിൽക്കുന്ന സുന്ദരികളും സുന്ദരന്മാരും ആയിരുന്നു പ്രധാന ഹൈലൈറ്റ് ….ഒപ്പം വർണമനോഹരമായ പട്ടുസാരികളും. ഈ ട്രെൻഡിനെ മൊത്തം മാറ്റിമറിച്ചു കൊണ്ടാണ് ശീമാട്ടി ലീഡ് ഡിസൈനറും സിഇഒ യുമായ ബീന മാഡം പുതിയ ക്യാമ്പയിൻ അവതരിപ്പിച്ചത് ….സാരിക്ക് പകരം മെയിൻ റോളിൽ ബ്ലൗസ് എന്ന വമ്പൻ ട്വിസ്റ്റ്…… ഒപ്പം സുന്ദരിയായ മോഡലിന്റെ മുഖം കാണിക്കാതെ ഒരു പരസ്യം …..

ആദ്യമായി റെഡി ടു വെയർ സ്റ്റിച്ചിട് ബ്ലൗസിനായി മാത്രം ഒരു ക്യാമ്പയിൻ…തലവാചകം പോലെ തന്നെ ശീമാട്ടിയിലേക്കു ശ്രദ്ധ തിരിഞ്ഞു.മലയാളികളുടെ മനസും….

ഒരു ഫ്ലാഷ് ബാക് ..

അന്നത്തെ സെൻട്രൽ അഡ്വെർടൈസിംഗ് ടീം എന്നത് ക്രീയേറ്റീവ് ഡയറക്ടർ ഷാജി നാരായണൻ, കോപ്പി ഡയറക്ടർ ശ്രീജിത്ത് നന്ദകുമാർ, ബ്രാഞ്ച് ഹെഡ് രാജഗോപാൽ, ബിജു, ലീനസ്, ദിപു, രതീഷ് പിന്നെ ഞാനും.. ഫോട്ടോഗ്രഫിയിലെ പുപ്പുലിയായ രാധാകൃഷ്ണൻ ചക്യാത് ആണ് ഫോട്ടോഗ്രാഫർ…

ഷൂട്ട് ഒക്കെ ബോംബയിൽ ഫിക്സ് ചെയ്തു …ഷാജിയും ശ്രീജിത്തും ബിജുവുമൊക്കെ ഒക്കെ ചേർന്ന് പട്ടുസാരിയുടേത് മോഡലിന്‍റെ പല പല റെഫെറെൻസുകൾ സെറ്റ് ആക്കി വിശ്രമിക്കുമ്പോളാണ് ബീന മാഡം തന്ന പ്രോഡക്റ്റ് ഡീറ്റൈൽസുമായി കിളിപോയി രാജഗോപാൽ വരുന്നത്….

സംഗതി പാളി …സാരിയല്ല ബ്ലൗസ് ആണ് പ്രോഡക്റ്റ്.. നിറയെ സ്റ്റോൺ, എംബ്രോയിഡറി വർക്കുകൾ…. പോരാഞ്ഞു ഈ വർക്കുകൾ അത്രയും ബ്ലൗസിന്‍റെ പുറകിൽ… പിന്നെ ഭീകരമായ ചർച്ചകൾ…. ഭയങ്കര ഐഡിയകൾ.. പക്ഷെ ഒന്നും അങ്ങട് ചേരുന്നില്ല… എല്ലാരും പിരിഞ്ഞു പോയി..

കുറെ കഴിഞ്ഞപ്പോളാണ് ഷാജി ഒരു സ്കെച്ചുമായി വരുന്നു… ആശാൻ പണ്ടെങ്ങോ കണ്ടു മറഞ്ഞ, നേക്കഡ് ആയ ഒരു പെൺകുട്ടി പുറം തിരിഞ്ഞു കിടക്കുന്ന ഒരു പെയിന്‍റിംഗ് മനസിൽ കണ്ടു വരച്ച ഒരു സ്കെച്ച്… പെൺകുട്ടിയെ ഒരു തൂവെള്ള സോഫയിൽ പുറം തിരിച്ചു ഇരുത്തി ബ്ലൗസ് ഒക്കെ ഇട്ടിട്ടുള്ള ഒരു ഡ്രോയിങ് … ദി അദർ സൈഡ് ഓഫ് അട്രാക്‌ഷൻ എന്ന തീം ആക്കിയാലോ എന്ന് കോപ്പി കുലപതി ആയ ശ്രീജിത്ത്…

ബാക്കിയൊക്കെ വരുന്നിടത്തു വച്ച് കാണാമെന്ന ധൈര്യത്തിൽ ഷൂട്ട് ഫിക്സ് ചെയ്യുന്നു.. കോറ എന്ന ക്രോയ്ഷ്യൻ ഇന്‍റർനാഷണൽ മോഡൽ… ഞാനും ഷാജിയും ഷൂട്ടിനായി മുംബൈക്ക്… ഞങ്ങൾ ബോംബയിൽ രാധയുടെ സ്റ്റുഡിയോയിൽ എത്തുന്നു. രാധാകൃഷ്ണനും പുള്ളിയുടെ ആർട്ട് ചെയ്യുന്ന ചെങ്ങന്നൂരുകാരൻ അലക്സും കൂടെ നല്ല തൂവെള്ള സോഫയും ഒക്കെ സെറ്റ് റെഡി ആക്കി വച്ചിരിക്കുന്നു….

വൈകുന്നേരം കോറ സ്റ്റുഡിയോയിൽ എത്തി…. ഞാനും ഷാജിയും ഞെട്ടി.. ഒരു ആറര അടിക്കുമേൽ ഉയരമുള്ള… അസാധ്യ ഫിഗർ ഉള്ള ക്രോയ്ഷ്യൻ സുന്ദരി….(മോഹൻലാൽ മണിച്ചിത്ര താഴിൽ പറയുന്നപോലെ എന്തൊരു ഫിഗർ എന്‍റമ്മച്ചിയെ എന്ന് ഷാജി )..

പിറ്റേ ദിവസം രാവിലെ ഷൂട്ട് തുടങ്ങി… മുഖത്ത് മേക് അപ്പ് ഇടാതെ പുറത്തു മേക് അപ്പ് ഇട്ടതോടെ കോറ ഞെട്ടി.. ഇതെന്താ മുഖത്ത് മേക് അപ്പ് ഇല്ലേ… പിന്നെ കൊറയെ ഷാജി സ്കെച് ഒക്കെ കാണിച്ചു ഒരു വിധം കൺവിൻസ് ചെയ്യിച്ചു. കോറ എന്ന പ്രശസ്തയായ ഒരു മോഡലിന് അത് ആദ്യ അനുഭവം ആരുന്നു…

ഷൂട്ട് കഴിഞ്ഞു വൈകുന്നേരം ഫോട്ടോ സെൻട്രലിലേക്കു അയക്കുന്നു. ഷാജി ഡിസൈൻ ലേഔട്ട് ഫിനിഷ് ആയി അയക്കുന്നു… മഴ സമയത്തു കൊങ്കൺ വഴി ട്രെയിനിൽ മടങ്ങണമെന്ന് ഷാജിക്ക് ഒരേ നിർബന്ധം.. അങ്ങിനെ ഒരു ദിവസത്തിന് ശേഷം കുർളയിൽ നിന്ന് നേത്രവതിയിൽ കൊച്ചിയിലേക്ക് മടക്കം…

തിരിച്ചെത്തുമ്പോൾ കോപ്പിയിൽ ശ്രീജിത്തിന്‍റെ മലക്കം മറിച്ചിൽ… ക്ലൈമാക്സിൽ അദർ സൈഡ് ഓഫ് അട്രാക്ഷൻ മാറി.. “ശ്രദ്ധ തിരിക്കൂ’ എത്തുന്നു… എല്ലാ പ്രിന്‍റ് മീഡിയയിലും ഈ കാമ്പയിൻ വരുന്നു… ഒപ്പം കേരളം നിറയെ ശീമാട്ടിയുടെ ശ്രദ്ധ തിരിക്കു ഹോർഡിംഗുകളും.

അതോടൊപ്പം വലിയ ഒരു വിവാദവും. ഹോർഡിംഗിലെ കോറയുടെ ഉടലുകണ്ട് ഡ്രൈവർമാരുടെ ശ്രദ്ധ പോകുന്നു എന്ന പരാതി പലയിടത്തും വന്നു.. മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ക്യാമ്പയിൻ. അങ്ങനെ മലയാളിയുടെ ശ്രദ്ധ തിരിഞ്ഞു… ശീമാട്ടിയുടെ തുണിത്തരങ്ങളിലേക്കും.. കോറയുടെ ഉടലിലേക്കും…

പിന്നാമ്പുറം

മറക്കാനാവാത്ത രണ്ടു സീനുകൾ

1 .ഷൂട്ടു കഴിഞ്ഞുരാത്രി ഞാൻ ഒന്ന് പുറത്തു പോയി വന്നപ്പോൾ റൂമിൽ വലിയൊരു പ്ലേറ്റിൽ ഒരു ഭീകരനായ ഗ്രിൽഡ് ഫുൾ ചിക്കനോട് പടവെട്ടി തളർന്നിരിക്കുന്ന ഷാജി മച്ചാൻ…
2 . നേത്രവതി എക്സ്പ്രസ്‌സ് പാൻട്രിക്കാരൻ ജലീലിക്ക മൂന്നു നേരം നിർബന്ധിച്ചു വാങ്ങിപ്പിച്ച ചിക്കൻ ബ്രെസ്റ്റ് ഫ്രൈ.

 

Related posts

Leave a Comment