വിശ്വസിക്കുമോ ഇത് ! ഈ സുന്ദരി ജനിച്ചത് ഒരു ആണ്‍കുട്ടിയായിട്ടായിരുന്നു; ഇവളുടെ പാത പിന്തുടരുന്നത് നൂറുകണക്കിന് ആളുകള്‍

ലണ്ടന്‍: സ്വന്തം സ്വത്വം തിരിച്ചറിയുമ്പോഴാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും മരുന്നുകഴിക്കുന്ന ആളുകളുടെ എണ്ണം ബ്രിട്ടനില്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പത്തുവയസ്സുവരെ പ്രായമുള്ള 800ഓളം കുട്ടികളാണ് ലിംഗമാറ്റത്തിനായി മരുന്ന് കഴിക്കുന്നത്. ഇതില്‍ 600 പേരും ലണ്ടനിലാണ്. 200 പേര്‍ ലീഡ്‌സിലും. തങ്ങള്‍ തെറ്റായ ശരീരത്തിലാണ് ജീവിക്കുന്നതെന്ന തോന്നല്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചനകള്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്നെ ലിംഗമാറ്റത്തിനുള്ള മരുന്നുകള്‍ കഴിച്ച് ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിക്കുന്നവര്‍ ഏറിവരികയാണ്. പ്യൂബര്‍ട്ടി ബ്ലോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഇന്‍ജക്ഷനുകളാണ് ഇതിനായി നല്‍കുന്നത്.

ആണ്‍കുട്ടിയായി ജനിച്ച അബേര്‍സ്റ്റ്‌വിത്തിലെ ലിര്‍ ജോണ്‍സിന്റെ കഥ ഇത്തരത്തിലൊന്നാണ്. ലിംഗമാറ്റത്തിനുള്ള എന്‍എച്ച്എസ് ചികിത്സയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഈ 17കാരി സുന്ദരി പറയുന്നു. ശരീരം പുരുഷനായി മാറാന്‍ തുടങ്ങിയതോടെ, ജീവനൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു താനെന്ന് ലിര്‍ പറയുന്നു. 15 വയസ്സുമുതല്‍ക്കാണ് ലിര്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ തുടങ്ങിയത്.

ലണ്ടനിലെ ടാവിസ്‌റ്റോക്ക് ജെന്‍ഡര്‍ ഐഡന്റിറ്റി ക്ലിനിക്കില്‍ കഴിഞ്ഞവര്‍ഷം എത്തിയതോടെ ലിറിന്റെ ജീവിതം മാറിമറിഞ്ഞു. ലിറിനെപ്പോലെ ലിംഗമാറ്റം ആഗ്രഹിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി ഇവിടുത്തെ കണക്കുകള്‍ തെളിയിക്കുന്നു. 2009ല്‍ പത്തുപേരാണ് ചികിത്സ തേടിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 2000ത്തോളം പേര്‍ ക്ലിനിക്കിനെ സമീപിച്ചു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിലുള്ള ജന്‍ഡര്‍ ഐഡന്റിറ്റി ഡവലപ്‌മെന്റ് സര്‍വീസ് ക്ലിനിക്കില്‍ ലിംഗമാറ്റത്തിന് ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത് 600 പേരാണ്. ശേഷിച്ചവവര്‍ ലീഡ്‌സിലും.

മരുന്ന് കഴിക്കുന്ന 800 പേരില്‍ 230 പേര്‍ 14 വയസ്സില്‍ത്താഴെ പ്രായമുള്ളവരാണെന്ന് രേഖകള്‍ തെളിയിക്കുന്നു. വൈദ്യപരിശോധനയില്ലാതെ ലിംഗമാറ്റത്തിന് ഇപ്പോള്‍ ബ്രിട്ടനില്‍ അനുവാദമുണ്ട്. ഭാവിയില്‍, താന്‍ ലിംഗമാറ്റത്തിന് താത്പര്യപ്പെടുന്നു എന്നൊരു പ്രസ്താവന മാത്രം നല്‍കിയാലും ചികിത്സയ്ക്ക് വിധേയനാകാനാവും. ലോകമാകമാനം ഇത്തരത്തിലുള്ള പ്രവണത കൂടിവരികയാണെന്ന് ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു.

 

Related posts