ശരണംവിളി ഭക്തന്‍റെ അവകാശം; ആരുമായും സംവാദത്തിനു തയാറാണെന്നു  ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്‍റെ സ്വരമല്ല. ശരണം വിളി ഭക്തന്‍റെ അവകാശമാണ്- അദ്ദേഹം പറഞ്ഞു. ‌

ഭക്തരെ കള്ളക്കേസിൽ കുടുക്കുന്നവർ ചരിത്രത്തിൽ കറുത്ത ലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായും സംവാദത്തിനു തയാറാണെന്നു പറഞ്ഞ ശ്രീധരൻ‌പിള്ള സിപിഎമ്മിന്‍റെ തെറ്റുതിരുത്തൽ പ്രമേയം ഉൾപ്പെടെ ചർച്ചയ്ക്ക് വിധേയമാക്കണമെന്നും കൂട്ടിച്ചേർത്തു.

Related posts