സോഷ്യൽ മീഡിയയോട് ബൈബൈ പറയൂ, ഉന്നത വിജയം കരസ്ഥമാക്കൂ എന്ന് വിദഗ്ധർ: ചർച്ചയായി എയിംസ് ഡോക്ടർമാരുടെ വിജയരഹസ്യം

കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ മാർക്ക് ഇത്തിരി കുറഞ്ഞാൽ അവരുടെ ടിവി കാണൽ സമയം കൊണ്ടാണെന്നായിരുന്നു പണ്ടക്കൊ മാതാപിതാക്കൾ ആദ്യം കുറ്റപ്പെടുത്തുന്നത്. കാലം മാറിയിട്ടും ആപറച്ചിലിനു തെല്ല് മാറ്റമൊന്നും വന്നിട്ടില്ല, ടിവി മാറി പകരം മൊബൈൽ ഫോൺ ആയെന്ന് മാത്രം. സോഷ്യൽ മീഡിയയുടെ വരവോടെയാടാ നീയൊക്കെ പഠിക്കാത്തത് എന്നായി ഇപ്പോഴത്തെ പറച്ചിൽ.

ഒരു വിഭാഗം കുട്ടികൾ ഇതിനെ പാടെ എതിർത്തപ്പോൾ ഇവരെ എതിർക്കുന്ന ഒരു കൂട്ടർ പറയുന്നത് പഠിക്കാൻ മിടുക്കും മനസും ഉള്ളവൻ ഏത് കാട്ടിലായാലും പഠിക്കും, എത്ര ഫോൺ നോക്കിയാലും പഠിക്കും. എന്നാൽ എതിർ ഭാഗത്തുള്ളവരുടെ ന്യായം പൊളിയുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഡിജിറ്റൽ ലോകത്തു നിന്നും വിട്ടു നിൽക്കുന്നത് വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുകയാണ് എയിംസിലെ വിദഗ്ധർ. പ്രയാസമേറിയ മത്സര പരീക്ഷകളിൽ വിജയിക്കാൻ ബുദ്ധിശക്തിയേക്കാൾ ഉപരിയായി അച്ചടക്കമാണ് വേണ്ടതെന്ന് ഡോ. അൻവേഷ പറയുന്നു. താൻ എങ്ങനെയാണ്എയിംസ് പ്രവേശന പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ‌തെന്നും അൻവേഷ പറയുന്നു.

പരീക്ഷാ തയാറെടുപ്പിനിടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ പൂർണമായും ഒഴിവാക്കി. അത് തന്‍റെ ഏകാഗ്രത വർദ്ധിപ്പിച്ചു എന്ന് ഡോക്ടർ പറഞ്ഞു. മുൻപ് പരാജയപ്പെട്ടപ്പോൾ തന്‍റെ പോരായ്മകൾ തിരിച്ചറിഞ്ഞ് പഠനരീതി മാറ്റിയതാണ് എയിംസ് പ്രവേശന പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിക്കൊടുത്തതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

എയിംസിൽ പിജി സീറ്റ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതെങ്ങനെയെന്ന് പറയുകയാണ് ദത്ത. 2020-ൽ നീറ്റ് പിജി പരീക്ഷയിൽ 13,000 -ാം റാങ്ക് മാത്രം ലഭിച്ച സമയത്താണ് തന്‍റെ പ്രണയ ബന്ധം തകരുന്നത്. എന്നാൽ, ആ തകർച്ചയിൽ തളരാതെ, വാട്സാപ്പും ക്രോമും ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ തടസ്സങ്ങളും ഫോണിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു.

അഞ്ച് മാസത്തോളം സമൂഹ മാധ്യമങ്ങളിൽ നിന്ന് പൂർണമായും മാറിനിന്ന് പഠിച്ചതോടെ എയിംസിൽ പിജി സീറ്റ് എന്ന സ്വപ്നം അദ്ദേഹം യാഥാർഥ്യമാക്കി. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത്, താൽക്കാലികമായെങ്കിലും സമൂഹ മാധ്യമം ഉപേക്ഷിക്കുന്നത് എപ്പോഴും മൂല്യമുള്ള ഒന്നായിരിക്കുമെന്നാണ് ഡോ. ദത്ത പറഞ്ഞു.

 

 

Related posts

Leave a Comment