എടത്വ: തുണി ചുണ്ടില്‍ കുരുങ്ങിയ ചേരക്കോഴിയെ രക്ഷിച്ച് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍. ദിവസങ്ങളായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ പോച്ചയാറിനു സമീപം മരിയാപുരത്തേക്കുള്ള തോട്ടില്‍ അവശനിലയിലായിരുന്ന ചേരക്കോഴിയെയാണ് ചെറുതന പോച്ച വേഴക്കാട് അഞ്ചില്‍ ജീസന്‍ ജോജി, പുന്നപ്ര ഷോണ്‍ ആന്റണി, ജീവന് ജയന്, ജലില്‍ ജയന്, ജസ്ലിന് സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ചത്.
ഞായറാഴ്ച ഈ അഞ്ചം ഗസംഘം പള്ളിയില്‍ പോയി തിരികെ വരുമ്പോഴാണ് തോട്ടിറമ്പില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ചേരക്കോഴിയെ അവശനിലയില്‍ കണ്ടത്.
ചേരക്കോഴിയുടെ ചുണ്ടില്‍ കുരുങ്ങിയിരുന്ന തുണി ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മമായി മുറിച്ച് നീക്കിയാണ് ഇവർ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ചേരക്കോഴിയെ തോട്ടിലേക്ക് സ്വതന്ത്രമായി വിടുകയായിരുന്നു.
