വര്‍ഷാവര്‍ഷം മകളുടെ കന്യകാത്വ പരിശോധന നടത്തും ! അമേരിക്കന്‍ റാപ്പറിന്റെ വെളിപ്പെടുത്തല്‍ തിരികൊളുത്തിയിരിക്കുന്നത് വന്‍ വിവാദത്തിന്…

ടി ഐ എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ നടത്തിയ പ്രസ്താവന വന്‍വിവാദത്തിലേക്ക്. മകളുടെ കന്യകാത്വം എല്ലാവര്‍ഷവും പരിശോധിക്കുമെന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് താരം ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്.ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തല്‍.

എല്ലാവര്‍ഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജീസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ 18-ാമത്തെ പിറന്നാള്‍ ഇപ്പോള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകുമെന്നാണ് ഹാരീസ് പറയുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ ഹാരീസ് തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസ്സിലായി.

16-ാമത്തെ ജന്മദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും”- ഹാരിസ് പറഞ്ഞു.എന്നാല്‍ കന്യാചര്‍മം നഷ്ടമാവാന്‍ വേറെയും പല കാരണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറയുമെന്നും എന്നാല്‍ അതിനുള്ള സാധ്യതയില്ലെന്ന് പറഞ്ഞ് പരിശോധിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും ഹാരിസ് വ്യക്തമാക്കി.

മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്. എന്നാല്‍ ഹാരിസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. വളരെ മോശം പ്രവൃത്തിയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകരുടെ വാദം. മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. 39കാരനായ ഹാരിസിന് 18കാരി ഡെയ്ജയെക്കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട്.

Related posts