ഞാനും ഒന്ന് കുളിരട്ടെ ! എസി മോഷ്ടിച്ചു കടന്നു കളഞ്ഞ യുവാവിനായി വലവിരിച്ച് പോലീസ്…

മോഷ്ടാക്കള്‍ പലവിധമുണ്ടെങ്കിലും ചൂടുകാലത്ത് ഏറ്റവും പ്രയോജനമുള്ള എസി മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മലപ്പുറം വളാഞ്ചേരിയിലാണ് മോഷണം. പട്ടാപ്പകല്‍ എ സി ഇന്‍ഡോര്‍ യൂണിറ്റ് മോഷ്ടിച്ച് യുവാവ് കടന്നു കളയുകയായിരുന്നു. വളാഞ്ചേരി സിറ്റി ചോയ്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷ്ടാവിനായി വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരി ടൗണിലെ സിറ്റി ചോയ്സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. എ.സി ഇന്‍ഡോര്‍ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇതിനെയൊക്കെയല്ലേ അദ്ഭുതം എന്നു വിളിക്കേണ്ടത് ! രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ എസി പോലുമില്ലാതെ ഒരു സ്‌കൂള്‍ ചൂടിനെ ചെറുത്ത് മുന്നേറുന്നത് ഇങ്ങനെ…

കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…

Read More