‘ലൈംഗികമായി വഴങ്ങേണ്ടി വന്നിട്ടുമില്ല ആരും പീഡിപ്പിച്ചിട്ടുമില്ല’; സിനിമാ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നടിമാര്‍ ഇങ്ങനെ നിര്‍മാതാവിന് സത്യവാങ്മൂലം നല്‍കേണ്ടി വരും

കൊച്ചി: മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന ‘ കാസ്റ്റിംഗ് കൗച്ച്’ അവസാനിപ്പിക്കാനുറച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമാ മേഖലയില്‍ എല്ലാം ‘ഡീസന്റ്’ ആണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാദമുഖങ്ങള്‍ ഇവര്‍ മുമ്പേ പൊളിച്ചടുക്കിയിരുന്നു. പിന്നീട് സിനിമസെറ്റുകളിലെ പീഡനകഥകളുടെ പരമ്പരയാണ് പുറത്തുവന്നത്. എല്ലാത്തിലും വില്ലന്‍ പള്‍സര്‍ സുനിയും. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍. ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍…

Read More