വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത് പ്രസീത അഴീക്കോട്; ജാനുവിന് സുരേന്ദ്രൻ പണം നൽകിയതിന്‍റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്

തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്‍റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്‍റെ പിഎ വിളിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ഹോട്ടലില്‍ പണം കൈമാറിയെന്നും പറയുന്നു.

Read More

ബിജെപിക്ക് ഊരാക്കുടുക്ക്..! കേന്ദ്രഫണ്ട് മാവോയിസ്റ്റുകളിലേക്ക്; ജാനുവിന്‍റെ പണമിടപാടുകളില്‍ ദുരൂഹതയെന്ന് ആരോപണം; വിശദമായ അന്വേഷണം വേണമെന്ന് ജെആര്‍പി

  സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്‍കിയ ഫണ്ട് മാവോയിസ്റ്റുകള്‍ക്കും ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.ബിജെപി സംസ്ഥാന പ്രസിഡന്‍റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ 10 ലക്ഷം രൂപയില്‍ ഒരു പങ്ക്  നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയ പണവും മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമെന്ന പേരിലായിരുന്നു ചിലരുടെ കൂടിക്കാഴ്ചകള്‍. എന്നാല്‍ ഇവരുടെ വാര്‍ത്തകള്‍ ഒരിടത്തു ഉണ്ടിരുന്നില്ലെന്നും പ്രസീത വ്യക്തമാക്കി.…

Read More

സി.കെ. ജാനു പണം ചോദിച്ചിട്ടില്ല, കൊടുത്തിട്ടുമില്ല; തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ടെന്ന് കെ. സുരേന്ദൻ

കോഴിക്കോട്: ബിജെപിയെ ആക്രമിക്കാമെന്നും എന്നാല്‍ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് പ്രതികരണം. സി.കെ. ജാനുവിനെ വെറുതെ വിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read More

സി.കെ. ജാനു 10 കോടി ചോദിച്ചു; കെ. സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി:  വെളിപ്പെടുത്തലുമായി ജെആർപി ട്രഷറർ   പ്രസീത

  കണ്ണൂർ: എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്‍റെ ആവശ്യം കെ.സുരേന്ദ്രന്‍ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ്…

Read More