അര്‍ബുദത്തില്‍ നിന്ന് മുക്തനായെങ്കിലും വിലങ്ങു തടിയായി മക്കളുടെ ‘സല്‍പ്രവൃത്തികള്‍ ! കോടിയേരി ബാലകൃഷ്ണന്‍ എന്ന അതികായന്റെ രാഷ്ട്രീയഭാവി എന്നന്നേക്കുമായി ഇരുളിലാവുമ്പോള്‍…

പ്രാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണമായും രോഗമുക്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ ഇരുളിലായിരിക്കുകയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിയേരിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും മക്കളുടെ ‘സല്‍പ്പേര്’ നിമിത്തം കോടിയേരിയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല. എംഎ ബേബിയും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പിബി അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രമാകും മത്സര രംഗത്തുണ്ടാവുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പിണറായിക്കും താല്‍പ്പര്യമുണ്ടായിരുന്നു. മന്ത്രി ഇപി ജയരാജന്‍ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മക്കള്‍ക്കെതിരായ കേസുകള്‍ ചര്‍ച്ചയാകും. ബിനീഷിന്റെ ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്‍ ബിനോയ്‌ക്കെതിരേ മുംബൈയിലെ ബാര്‍…

Read More