ആഗോള അയ്യപ്പസംഗമം അഴിമതി: മന്ത്രി വാസവൻ രാജിവയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്

ഏറ്റുമാനൂർ: ആഗോള അയ്യപ്പസംഗമത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പസംഗമത്തിനു നേതൃത്വം നൽകിയത് വി.എൻ. വാസവനാണ്. കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.വിശ്വാസത്തെ ചൂഷണം ചെയ്തു കോടികളുടെ അഴിമതി നടത്തിയ വി.എൻ. വാസവൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്‍റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്‍റുമാരായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ജോൺസൺ സി.…

Read More

കോട്ടയത്തെ കോട്ട തകർന്നതെങ്ങനെ? തോല്‍വി പഠിക്കാന്‍ പോളിറ്റ് ബ്യൂറോ നേതാവും സഖാക്കളും വരുന്നു; ദ്വിദിന ജില്ലാ കമ്മിറ്റിയോഗം രണ്ട് ദിവസം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്‍റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും.കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്‍കിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്ന്…

Read More

ഇടതുജയം സുനിശ്ചിതം ! ചെമ്പും ബിരിയാണിയും പ്രതിപക്ഷം എത്രകാലം കൊണ്ടുനടന്നുവെന്ന് വി.എന്‍. വാസവന്‍

ജിബിന്‍ കുര്യന്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ വര്‍ത്തമാനം മാറ്റിക്കുറിക്കുന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. വികസന രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വികസനമാണ് ചര്‍ച്ച. അതില്‍ റോഡുണ്ട്, പാലമുണ്ട്, സ്‌കൂളുണ്ട്, ആതുരാലയമുണ്ട് മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതുപ്പളളിയില്‍ ജനങ്ങള്‍ സംവദിക്കുകയാണ്. ഈ സംവാദം യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ യുഡി എഫിനെ ഈ സംവാദത്തിന് വെല്ലുവിളിച്ചതാണ് എന്നാല്‍ അവര്‍ അതു സ്വീകരിച്ചില്ല. പകരം അവര്‍ വിവാദങ്ങള്‍ കൊണ്ടുവരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാപവും വികാരങ്ങളുമാണ് ഇപ്പോഴും പറയുന്നത്.പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഏഴു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തും. അതില്‍ ഞങ്ങള്‍ക്ക് പേടിയില്ല. ജനങ്ങളുടെ മുമ്പില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്…

Read More