അനുമതി വാങ്ങണമായിരുന്നു; ദേശീയ പാതയോരത്തെ ക്ഷേത്ര അലങ്കാരഗോപുര നിർമാണം തടഞ്ഞ് നഗരസഭ


ചേര്‍ത്തല: ദേശീയപാതയ്ക്കു സമീപം നഗരത്തിലേക്കുള്ള റോഡിനോടു ചേര്‍ന്ന് ചേര്‍ത്തല കാര്‍ത്ത്യായനിദേവീ ക്ഷേത്രത്തിനായുള്ള അലങ്കാര ഗോപുര നിര്‍മാണം നഗരസഭ തടഞ്ഞു. നഗരസഭയുടെയോ പൊതുമരാമത്തു വകുപ്പിന്‍റെയോ അനുമതിയില്ലാതെയാണ് ഗോപുരനിര്‍മാണമെന്നുകാട്ടിയാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്.

ദേശീയപാതയോട് ചേര്‍ന്ന് നഗരത്തിലേക്കുള്ള പൊതുമരാമത്ത് റോഡിനു സമീപമാണ് ഗോപുരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര ഉപദേശകസമിതി സഹകരിച്ച് ദേവസ്വം ബോര്‍ഡിന്‍റെ അനുമതി വാങ്ങിയതോടെയാണ് നിര്‍മാണം തുടങ്ങിയത്.

എന്നാല്‍, റോഡിനു കുറുകെയടക്കമുള്ള നിര്‍മാണം ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമാണെന്നും പ്രത്യേക അനുമതിയില്ലാതെ നിര്‍മാണം നടത്താനാകില്ലെന്ന നിലപാടിലാണ് നഗരസഭ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നേരിട്ടെത്തി നോട്ടീസ് നല്‍കി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചത്.

Related posts

Leave a Comment