സൗന്ദര്യവും അഭിനയത്തികവും കൊണ്ട് യുവാക്കളുടെ സിരകളില്‍ അഗ്നിപടര്‍ത്തി; ഒടുവില്‍ സ്വന്തം അമ്മയുടെ മുമ്പില്‍ വച്ച് ബലാല്‍സംഗത്തിനിരയായി ദാരുണാന്ത്യവും; റാണി പത്മിനിയുടെ ദുരന്തജീവിതകഥ…

തെന്നിന്ത്യന്‍ സിനിമയെ ആകെ നടുക്കിയ സംഭവമായിരുന്നു മാദകസുന്ദരി റാണി പത്മിനിയും അമ്മയും ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ജ്വലിക്കുന്ന സൗന്ദര്യവും അഭിനയപാടവവും കൊണ്ട് ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ആ ജീവിതത്തിന് 1986 ഒക്ടോബര്‍ പതിനഞ്ചിന് അവസാനമാവുകയായിരുന്നു.

അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്ന നടിയുടെ മരണവിവരം അഞ്ചു ദിവസത്തിനു ശേഷമാണ് പുറത്തറിഞ്ഞത്.

1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ തുടങ്ങി ആശ, ഇനിയെങ്കിലും,ആ-ക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചല്‍, നസീമ, ഉയിര്‍ത്തെഴുന്നേല്‍പ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ റാണിയെ തേടിയെത്തി.

എങ്കിലും റാണി പത്മിനിയെന്ന നടിയില്‍ സംവിധായകന്മാര്‍ ചൂഷണം ചെയ്തത് അവരുടെ സെ-ക്സി ഇമേജായിരുന്നു. ന-ഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലന്‍.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു.

ഇടക്ക് ഹിന്ദി സിനിമിയല്‍ അവര്‍ ഒരു കൈ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് വീണ്ടും മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പര്‍ അവന്യൂവിലെ വലിയൊരു ബംഗ്ലാവ് വാടകയ്ക്കെടുത്തു.

ബംഗ്ലാവില്‍ താമസമാരംഭിച്ച ഉടനെ, പുതിയ വാച്ച്മാന്‍, അടുക്കളക്കാരന്‍, ഡ്രൈവര്‍ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച് റാണി പത്രപരസ്യം നല്‍കി. ഇതുകണ്ടാണ് റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്ന വ്യക്തി എത്തുന്നത്.

ജെബരാജ് ജോലിയില്‍ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചറായി ലക്ഷ്മി നരസിംഹന്‍ എന്നയാളും അവിടെ ജോലിക്ക് വന്നു.

കാര്‍ മോഷണക്കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലായിരുന്നു ജെബരാജ് എന്നും, അതിലുപരി ജെബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകള്‍ക്കും അജ്ഞാതമായ കാര്യമായിരുന്നു.

ഇവരെ കൂടാതെ ഗണേശന്‍ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ റാണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.

ഇതോടെ ജെബരാജ് റാണിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് മേടിച്ചാല്‍ കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി.

അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ താന്‍ കൈ മാറാമെന്ന് വാക്കാല്‍ പറഞ്ഞുറപ്പിക്കുകയുമുണ്ടായി.

ഈ വിവരമറിഞ്ഞ ജെബരാജ്, അതുകൊണ്ട് തന്നെ റാണിയുടെ വീട്ടില്‍ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. അവസരം പാര്‍ത്തിരുന്ന ജെബരാജ് വാച്ച്മാനെയും കുക്കിനെയും ഒപ്പം കൂട്ടി.

1986 ഒക്ടോബര്‍ 15ന് അത് സംഭവിച്ചു. രാത്രിയില്‍ റാണിയും അമ്മയും മദ്യപിച്ച് ലക്കുകെടുന്നത് പതിവായിരുന്നു. അന്നും പതിവുപോലെ അമ്മയും മകളും രാത്രിയില്‍ നന്നായി മദ്യപിച്ചു.

എന്തോ ആവശ്യത്തിന് റാണി അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികള്‍ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടന്ന അമ്മയെയാണ്.

അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റാണിയെ അക്രമികള്‍ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു.

ഒക്ടോബര്‍ ഇരുപതാം തിയതി നേരത്തേ പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാന്‍ ബ്രോക്കര്‍ പ്രസാദ് റാണിയുടെ വീട്ടിലെത്തി. എന്നാല്‍ കോളിങ് ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല അപ്പോഴാണ് വല്ലാത്ത ഒരു ദുര്‍ഗന്ധം പ്രസാദ് ശ്രദ്ധിച്ചത്.

പിറകു വശത്തെ വാതില്‍ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുര്‍ഗന്ധം രൂക്ഷമായി.മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നതോടെ പ്രസാദ് ഭയന്നു. ഒടുവില്‍ എത്തിപ്പെട്ടത് ഒരു കുളിമുറിയിലായിരുന്നു.

അവിടെ ചത്തുവീര്‍ത്തു കിടക്കുന്ന രണ്ട് ശവശരീരങ്ങള്‍ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി.പ്രസാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും രണ്ട് ജഡങ്ങളും ചീഞ്ഞളിഞ്ഞിരുന്നു.

ആ ജഡങ്ങള്‍ അവിടെ നിന്നും ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെടാമെന്നിരിക്കെയുള്ള അവസ്ഥയില്‍ പോസ്റ്റ്മോര്‍ട്ടം കുളിമുറിയില്‍ തന്നെ നടത്താമെന്നു പൊലീസ് സര്‍ജന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അവരുടെ അമ്മയുടെയും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു.

കാര്യമറിഞ്ഞ് അവിടെ എത്തിയവരില്‍ സിനിമക്കാരായി,നടന്മാരായ കൊച്ചിന്‍ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലന്‍സ് എത്തി ചേരാത്തത് കാരണം ഒരു ടാക്സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അവരുടെ ജഡങ്ങള്‍ സീറ്റില്‍ വയ്ക്കാന്‍ പോലും ആ ടാക്സിഡൈവര്‍ സമ്മതിച്ചില്ല.രണ്ട് പേരുടെയും ജഡങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരും എത്തിയതുമില്ല.

മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി. മലയാള സിനിമയിലെ ഒരു താരറാണിയുടെ ജീവിതം അതീവ ദാരുണമായി അങ്ങനെ അവസാനിക്കുകയായിരുന്നു.

Related posts

Leave a Comment