തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്ഗ്രസ് തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്.
എംഎൽഎയുടെ പരാതിയിൽ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും എംഎൽഎയ് ക്കെതിരേ സജിത്ത് മുട്ടപ്പലവും സജാദും നൽകിയ പരാതികളിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. സ് ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് എംഎൽഎ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുള്ളത്.
എംഎൽഎയുടെ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലം, കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജാദ് എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കോണ്ഗ്രസ് നേതൃത്വം ഇടപെടുകയും സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നതിനാൽ ഇക്കാര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. സംഘർഷത്തിൽ തങ്ങൾക്കും കുടുംബത്തിനും നേരെയുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി സജിത്തും സജാദും നൽകിയ പരാതികളിൽ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതായാണ് വിവരം. എംഎൽഎ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
