കളക്ഷൻ ഏജന്‍റിനെ തടഞ്ഞ് നിർത്തി 31 ലക്ഷം കവർന്നു: കള്ളൻമാർ ബൈക്ക് ഉൾപ്പെടെ കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ വൈറൽ

പണത്തിനു മീതേ പരുന്തും പറക്കുമെന്നല്ലേ പറയുന്നത്. പണത്തിനായി എന്ത് പ്രവർത്തി ചെയ്യാനും മടിക്കാത്ത കൂട്ടർ നമുക്കിടയിൽ ഉണ്ട്. ഏത് വിധേനയും കണ്ടവന്‍റെ കൈയിൽ പൈസയുണ്ടെന്ന് അറിഞ്ഞാൽ അത് അടിച്ച് മാറ്റാൻ കാത്തിരിക്കുന്ന കുറച്ച് കള്ളൻമാരാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

ബംഗളൂരുവിലാണ് സംഭവം. നഗരത്തിലെ പ്രധാനപ്പെട്ട ഒരു ചിട്ടി കന്പനിയിലേക്ക് പണവുമായി വരികയായിരുന്ന കളക്ഷൻ ഏജന്‍റ് കൈലാസിന്‍റെ കൈവശമുണ്ടായിരുന്ന തുകയാണ് കള്ളൻമാർ കീശയ്ക്കുള്ളിലാക്കിയത്. ധനകാര്യ സ്ഥാപനത്തിലെ വിവിധ ശാഖകളിൽ നിന്നുള്ള 31,38,625 രൂപയുമായി മെയിൻ ഓഫീസിലേക്ക് പോവുകയായിരുന്നു കൈലാസ്. വഴി മധ്യേ കള്ളൻമാർ യുവാവിന്‍റെ വാഹനം തടഞ്ഞ് നിർത്തുകയും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചുകൊണ്ട് പോവുകയും ചെയ്തു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവ് അവരുടെ പിന്നാലെ ഓടിപ്പോവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

യുവാവിന്‍റെ ബൈക്കുമായി ഒരു കിലോ മീറ്ററോളം മോഷ്ടാക്കൾ സഞ്ചരിച്ചു. ബൈക്ക് വഴിയിൽ ഉപേക്ഷിച്ചശേഷം അതിനുള്ളിലെ പണം എടുത്ത് കള്ളൻമാർ സ്ഥലം വിട്ടു. വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന്, ബന്നാർഘട്ട പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇവരെ പിടികൂടാൻ പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment