പൗരത്വ രജിസ്റ്റര്‍ ബില്‍ മതപരമായി  രാജ്യത്തെ വിഭജിക്കാനെന്ന് ടീസ്ത സെതില്‍വാദ്

തൃശൂര്‍: പൗരത്വ രജിസ്റ്റര്‍ ബില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ഫാസിസത്തിന്‍റെ മൂടുപടമാണെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതില്‍വാദ്. തൃശൂര്‍ സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ ‘ബഹുസ്വരതയുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മുസ്ലീങ്ങള്‍ക്ക് പുറമേ റോഹിന്‍ഗ്യന്‍, പാക്, ശ്രീലങ്കന്‍ വംശജരെല്ലാം പൗരത്വ രജിസ്റ്ററിന് പുറത്താണ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ പിച്ചിചീന്താനാണ് പൗരത്വ ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നത്. ബിജെപിയും ആര്‍എസ്എസും ഫാസിസത്തിന്റെ വിത്തുകള്‍ നേരത്തെ ഇവിടെ പാകിക്കഴിഞ്ഞു. കോര്‍പറേറ്റ് അധിഷ്ഠിത പൊളിറ്റിക്‌സ് ഇതിന്റെ സൂചകങ്ങളാണ്.

ലഹളകളുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുക്കുന്നത് ബോധപൂര്‍വമാണ്. വിഭജിച്ച് ഭരിക്കുക എന്ന ആര്‍എസ്എസ് ആശയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സ്വാതന്ത്രത്തിലൂടെ നാം നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്താന്‍ യോജിച്ച പോരാട്ടങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

ചെയര്‍മാന്‍ പി.എസ്. ഇക്ബാല്‍ അധ്യക്ഷനായിരുന്നു. കെ. അജിത, പ്രഫ. സാറാ ജോസഫ്, എസ്.പി. ഉദയകുമാര്‍, ടി.വി.രാമചന്ദ്രന്‍, പ്രഫ. കാവുമ്പായി ബാലകൃഷ്ണന്‍, അഡ്വ. ആശ ഉണ്ണിത്താന്‍, കെ.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Related posts