കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി ട്രംപ് ! യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും; മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് മോദി…

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു.

‘മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’ ട്രംപ് വ്യക്തമാക്കി.

കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ടു വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു ട്രംപ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ മലേറിയ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്.

ട്രംപുമായി നടത്തിയത് മികച്ച ചര്‍ച്ചയാണെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ- യുഎസ് സഖ്യത്തിന്റെ മുഴുവന്‍ കരുത്തും അണിനിരത്താനാണു തീരുമാനം.

യുഎസില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതായും രോഗമുള്ളവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഞായറാഴ്ച വരെ 3,11,637 കോവിഡ് കേസുകളാണു യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതുവരെ 8454 ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 23,949 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് 1023 മരണങ്ങളും സംഭവിച്ചു.

കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.

Related posts

Leave a Comment