ഞാന്‍ അവനെ ‘ബാസ്റ്റഡ്’ എന്നു വിളിച്ചിട്ടും അവന് കുലുക്കമില്ലായിരുന്നു ! അവന്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞാന്‍ അവനെ കോളറില്‍ കുത്തിപ്പിടിച്ചു പുറത്തേക്ക് വലിച്ചു; അന്നു തെമ്മാടികളെ നടുറോഡില്‍ നേരിട്ട സംഭവം തുറന്നു പറഞ്ഞ് വാണി വിശ്വനാഥ്…

ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു വാണി വിശ്വനാഥ്. അന്‍പതിലധികം തെലുങ്ക് സിനിമകളില്‍ വാണി വേഷമിട്ടിരുന്നു. മിക്കതും വമ്പന്‍ താരങ്ങള്‍ക്ക് ഒപ്പമായിരുന്നു.

പിന്നിട് തൊണ്ണൂറുകളുടെ അവസാനം മലയാളത്തിലെ ആക്ഷന്‍ റാണി എന്ന വിശേഷണവും വാണിയെ തേടിയെത്തി.

സ്റ്റണ്ട് സീനുകളിലെയും തീപ്പൊരി ഡയലോഗുകളിലെയും മികവ് ആക്ഷന്‍ നായിക എന്ന പദവി വാണിക്ക് ഊട്ടിയുറപ്പിച്ചു നല്‍കി.

യഥാര്‍ത്ഥ ജീവിതത്തിലും ആക്ഷന്‍ ചെയ്യേണ്ടി വന്ന ഒരു സംഭവം വാണി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. വാണിയുടെ വാക്കുകള്‍ ഇങ്ങനെ.

”മദ്രാസില്‍ നടക്കാന്‍ പോയി വരുന്നതിനിടെ ഒരു സംഭവമുണ്ടായി. അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു എന്റെ മോള്‍ക്ക് മില്‍ക്ക് പൌഡര്‍ തീര്‍ന്നു വാങ്ങണം എന്ന്.

അപ്പോള്‍ ഞാന്‍ കടയില്‍ നിന്നു അതൊക്കെ വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പെട്ടന്നൊരു ഇന്‍ഡിക്ക കാര്‍ ദേഹത്തു തട്ടി തട്ടിയില്ല എന്ന നിലയില്‍ എന്റെ അടുത്ത് കൂടെ പാഞ്ഞു പോയി.

ആ കാറിന്റെ മിറര്‍ ദേഹത്തു തട്ടി എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ ആ കാറിന്റെ സൈഡ് മിററിലൂടെ അവനെ നോക്കി.

അവന്‍ ശെരിക്കും ചെയ്തതാണോ അല്ലയോ എന്ന് നമുക്ക് അറിയില്ലലോ. സൈഡ് മിററില്‍ ഞാന്‍ കണ്ട കാഴ്ച അവന്‍ ചിരിക്കുന്നതായിരുന്നു.

എനിക്ക് അത്രയും ദൂരേക്ക് ഓടിയെത്താന്‍ കഴിയില്ലായിരുന്നു. ഞാന്‍ നിന്ന സ്ഥലത്ത് നിന്നു അവനെ ബാസ്റ്റഡ് എന്ന് വിളിച്ചു.

അവന്‍ ഒരു കൂസലും ഇല്ലാതെ മുന്നോട്ട് പോയി.പക്ഷെ പെട്ടന്നു അവന്റെ ഓപ്പോസിറ്റ് ഒരു കാര്‍ വന്നു കയറി. അവന്റെ വണ്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റാതെ ബ്ലോക്ക് ആയി.

എനിക്ക് ദൈവമായിട്ട് പ്രതികരിക്കാന്‍ തന്നൊരു അവസരമാണെന്നു എനിക്ക് തോന്നി. അത് പാഴാക്കിയാല്‍ അത് തെറ്റായിപോകും.

ഞാന്‍ ഇവിടന്നു അങ്ങോട്ട് ഓടി. എന്റെ കൈയില്‍ മകള്‍ക്ക് വാങ്ങിച്ച പീഡിയ ഷുവര്‍ ടിന്‍ ഉണ്ടായിരിന്നു. അത് ഞാന്‍ അവന്റെ മിററില്‍ അടിച്ചു. ആദ്യ അടി കൊണ്ടില്ല.

രണ്ടാമത്തെ അടിയില്‍ മിറര്‍ പൊട്ടി. അവന്‍ അപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി. ഞാന്‍ അവനെ കോളറില്‍ കുത്തിപ്പിടിച്ചു പുറത്തേക്ക് വലിച്ചു പറഞ്ഞു. ‘ പൊണ്പിള്ളകളെ റോഡിലെ പാക്കാതെ, വീട്ടില് പാര് ‘. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. അവനൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി ”വാണി പറയുന്നു.

Related posts

Leave a Comment