തന്റെ മകൾക്ക് ഹിപ് ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ എന്ന രോഗം കണ്ടെത്തിയിരുന്നു എന്ന് വരുൺ ധവാൻ. ഹിപ്പ് ജോയിന്റ് സോക്കറ്റിൽ നിന്ന് തെറ്റിപ്പോകുന്നതാണ് ഈ രോഗം. ഒരു കാൽ മറ്റേതിനേക്കാൾ ചെറുതാകും. അതിനാൽ നടക്കുമ്പോൾ വളഞ്ഞ നിലയിലാകും.
ശരിയായി നടക്കാനും ഓടാനും കഴിയില്ല. ഇതുകൊണ്ട് ആർത്രൈറ്റിസ് വേഗത്തിൽ വരാൻ സാധ്യതയുണ്ട്. സ്ലിപ് ഡിസ്ക് പോലുള്ള പ്രശ്നങ്ങളും നേരത്തെ ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ജനനസമയത്ത് തന്നെ മികച്ച രീതിയിൽ ചികിത്സിക്കുന്നു എന്ന് വരുൺ പറഞ്ഞു.
ഇന്ത്യയിൽ എല്ലായിടത്തും അത്തരത്തിലുള്ള സൗകര്യം ലഭ്യമല്ലെങ്കിലും ഇവിടെ നല്ല ഡോക്ടർമാരും ഉണ്ടെന്ന് പറയണം. അവൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നില്ല. ഒരു പ്രോസീജിയർ വഴി ഹിപ്പ് തിരികെ ശരിയായ സ്ഥാനത്ത് വയ്ക്കാനായി. പക്ഷെ അവൾക്ക് സ്പൈക്ക കാസ്റ്റ് ധരിക്കേണ്ടി വന്നു. ഏകദേശം രണ്ടര മാസക്കാലത്തോളം അവൾ അത് ധരിച്ചു. അത് വളരെ ബുദ്ധിമുട്ടുള്ള അനുഭവമായിരുന്നു.
രണ്ടരമാസത്തോളം സ്പൈക്ക കാസ്റ്റ് പരീക്ഷിച്ചു. കുട്ടികളിലെ ഇടുപ്പ് അസ്ഥി, തുടയെല്ല് എന്നിവയിലെ ഒടിവുകൾ, ശസ്ത്രക്രിയകൾ, ഹിപ് ഡിസ്പ്ലാസിയ എന്നീ അവസ്ഥകളിൽ ഇടുപ്പിനെയും കാലുകളെയും നിശ്ചലമാക്കി വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഓർത്തോപീഡിക് സംവിധാനമാണ് സ്പൈക്ക കാസ്റ്റ്. അത് വളരെ പ്രയാസമേറിയ സമയമായിരുന്നു.
ആദ്യം മോൾക്ക് അനസ്ത്യേഷ നൽകും. പിന്നീട് എഴുന്നേൽക്കുമ്പോൾ കുഞ്ഞ് സ്പൈക്ക കാസ്റ്റിലായിരിക്കും. ഇപ്പോൾ ആ ചികിത്സ അവസാനിച്ചു. അവൾ സുഖം പ്രാപിച്ചു വരുന്നു എന്ന് വരുൺ ധവാൻ പറഞ്ഞു.
