30,000 രൂപ വേണ്ടെന്ന് വച്ചു, യുവാവ് ഇന്ന് പ്രതിമാസം നേടുന്നത് 2 ലക്ഷം രൂപയിലധികം;സമൂഹ മാധ്യമങ്ങളിൽ ഈ ടാക്സി ഡ്രൈവറാണ് താരം

മുംബൈ: ഒരു ടാക്സി ഡ്രൈവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. എൻജിനീയറിംഗ് ബിരുദ്ധമുണ്ടായിട്ടും കോർപ്പറേറ്റ് ജോലിക്ക് പോകാതെ, സ്വന്തമായി സംരംഭം ആരംഭിച്ച് ഇന്ന് മാസത്തിൽ 2 ലക്ഷം രൂപ വരെ വരുമാനം നേടുന്ന ഈ യുവാവാണ് സമൂഹ മാധ്യമങ്ങളിൽ കൈയടികൾ നേടുന്നത്. കനേഡിയൻ കൺഡന്‍റ് ക്രിയേറ്റർ കാലെബ് ഫ്രീസെൻ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ യുവാവിന്‍റെ ബിസിനസ്സ് വിജയഗാഥ പുറംലോകമറിയുന്നത്.

എൻജിനീയറിംഗ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ജോലി വാഗ്ദാനങ്ങളിൽ ശമ്പളം 20,000 മുതൽ 30,000 രൂപ വരെ മാത്രമായിരുന്നു. പഠനത്തിനായി ചെലവാക്കിയ പണവും സമയവും വെച്ച് നോക്കുമ്പോൾ ഈ ശമ്പളം തീർത്തും അപര്യാപ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതാണ് ഭാവിയിൽ കൂടുതൽ ഗുണകരമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.

ഒരു കാർ മാത്രം വാങ്ങി ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്സ് ഇന്ന് നാല് വാഹനങ്ങളിലേക്ക് വളർന്നു. സ്വന്തമായി ഒരു കാർ ഓടിക്കുന്നു. ബാക്കി മൂന്ന് കാറുകൾ മറ്റ് ഡ്രൈവർമാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള വരുമാനം പങ്കുവെക്കുന്ന രീതിയിലാണ് ബിസിനസ്സ് നടക്കുന്നത്. മാസത്തിൽ ഏകദേശം 2 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ലോൺ തിരിച്ചടവും ചെലവുകളും കഴിഞ്ഞ് ഏകദേശം 1.7 ലക്ഷം രൂപ കയ്യിൽ മിച്ചം ലഭിക്കുന്നു.

‘ജീവിതത്തിൽ റിസ്ക് എടുക്കാൻ തയാറായില്ലെങ്കിൽ നിങ്ങൾ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരും. 60 വയസ്സിന് ശേഷം ആരും നിങ്ങൾക്ക് ജോലി നൽകില്ല’ എന്ന് അദ്ദേഹം പറയുന്നു. വലിയ കമ്പനികൾ പോലും തുടക്കത്തിൽ ചെറിയ രീതിയിലാണ് ആരംഭിച്ചതെന്നും, സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നതാണ് എപ്പോഴും നല്ലതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. പരമ്പരാഗതമായ ശമ്പള ജോലികളേക്കാൾ ഉപരിയായി, സ്വന്തമായി ആസ്തികൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment