പരാതിക്ക് ഫലം: ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നത്തിന്മേൽ ആറു മാസത്തിനകം റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

നേരത്തെ കമ്മീഷൻ രൂപീകരിച്ച് ഒരുവർഷമാകാറായിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കാണിച്ച് വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ നേതൃത്വത്തിൽ വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കമ്മിറ്റി അംഗങ്ങളുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം മേയിലാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

Related posts