എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം താരമായ യുവതി ഹണിട്രാപ്പ് കേസിലും പ്രതി ! നിശാപാര്‍ട്ടികളില്‍ സജീവം…

പാലക്കാട്ട് എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുമായി വന്നത് കൊച്ചിയിലേക്കെന്ന് പോലീസ്.

ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു.

തൃശ്ശൂര്‍ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എംഡിഎംഎയുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള ഷമീന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു.

പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്‍പോയത്.

അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

നേരത്തെ വിദേശത്തായിരുന്ന റഹീസ് കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടിലെത്തിയത്. ഇരുവരും ബെംഗളൂരുവിലടക്കം നിശാപാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണെന്നും എന്നാല്‍ കൊച്ചിയില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയാണോ ലഹരിമരുന്ന് എത്തിച്ചതെന്നകാര്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment