ബിഹാറില്‍ സന്ന്യാസിനി കൂട്ട ബലാല്‍സംഗത്തിനിരയായി ! സന്ന്യാസിനിയെ ആശ്രമത്തില്‍ നിന്ന് നാലംഗസംഘം കൂട്ടിക്കൊണ്ടു പോയത് അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ്…

ബിഹാറിലെ ശൈഖ്പുര ജില്ലയില്‍ സന്ന്യാസിനി കൂട്ടബലാല്‍സംഗത്തിനിരയായി. നവാദ ജില്ലയിലെ കകോലാത് ഗ്രാമത്തിലുള്ള ആശ്രമത്തില്‍നിന്ന് ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഇവിടത്തെ ഫുല്‍ച്ചോദ് എന്ന സ്ഥലത്തു വച്ചാണ് ഇവരെ ലൈംഗികമായി ആക്രമിച്ചത്. സന്ന്യാസിനിയുടെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് രണ്ട് പേര്‍ ഇവര്‍ താമസിക്കുന്ന ആശ്രമത്തില്‍ എത്തിയത്.

തുടര്‍ന്ന് രണ്ട് സഹായികള്‍ക്കും ആശ്രമത്തില്‍ വന്നവര്‍ക്കുമൊപ്പം സന്ന്യാസിനി അമ്മയെ കാണാന്‍ വാഹനത്തില്‍ പുറപ്പെട്ടു. വഴിമധ്യേ നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ നാലുപേരും പ്രദേശത്തു നിന്നും സ്ഥലംവിട്ടെന്നാണ് പോലീസ് പറയുന്നത്.

Related posts