വീട്ടുകാർ അറിയാതെ കൂടെ താമസമാക്കിയ അജ്ഞാതൻ; രഹസ്യമുറി കണ്ടുപിടിച്ചത് യുവതി; ഒടുവില്‍…

നമ്മൾ താമസിക്കുന്ന വീട്ടിൽ നമ്മൾ പോലുമറിയാതെ ഒരാൾ താമസിച്ചാൽ എന്താവും അവസ്ഥ?

സിനിമകളിൽ മാത്രമേ ഇങ്ങനെ നടക്കുവെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളാൻ വരട്ടെ. ഏറക്കുറെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ന്യൂയോർക്കിലാണ്.

സാമന്ത എന്ന യുവതിയാണ് പുതിയതായി താമസിക്കാനെത്തിയ വീട്ടിലെ വിശേഷങ്ങൾ ടിക്ക് ടോക്കിലൂടെ പങ്കുവച്ചത്.

വീട്ടിലെ ബാത്ത്റൂമിൽ ക‍യറിയ സാമന്തയ്ക്കുള്ള ചില സംശയങ്ങളാണ് വലിയ രഹസ്യത്തിലേക്ക് എത്തിച്ചത്.

ബാത്ത്റൂമിൽ പുറത്തുനിന്ന് തണുത്തകാറ്റ് വരുന്നുണ്ടായിരുന്നു. ഈ കാറ്റിന്‍റെ വഴി അന്വേഷിച്ച സാമന്ത എത്തിച്ചേർന്നത് ബാത്ത്റൂമിലെ കണ്ണാടിക്ക് മുന്നിലാണ്.

കണ്ണാടിയുടെ വശങ്ങളിൽക്കൂടിയാണ് കാറ്റ് ബാത്ത്റൂമിന്‍റെ അകത്ത് എത്തുന്നത്. ഇതോടെ കണ്ണാടിക്ക് പിന്നിൽ എന്തോ ഉണ്ടെന്ന് അവർക്ക് മനസിലായി. കണ്ണാടി ഇളക്കിമാറ്റിയ സാമന്ത കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

കണ്ണാടിക്ക് പിന്നിലായി ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ ഒരുവാതിൽ. സാമന്ത ധൈര്യത്തോടെ അതിനുള്ളിൽ കടന്നു.

ഒരു വലിയ മുറിയിലേക്കാണ് ആ വാതിലിലൂടെ കയറി‍യ സാമന്ത എത്തിയത്. അവിടെ തകർന്ന ഒരു ക്ലോസറ്റും വേസ്റ്റ് ബാഗുകളും ഉണ്ടായിരുന്നു.

ആരോ അവിടെ താമസിച്ചിരുന്നു എന്ന സൂചന നൽകി ഒരു ഒഴിഞ്ഞ വെള്ളക്കുപ്പിയും അവിടെയുണ്ടായിരുന്നു.

മാത്രമല്ല ആ മുറിയിൽ നിന്ന് കെട്ടിടത്തിന്‍റെ അടിവശത്തുകൂടി പുറത്ത് എത്തുന്നതിനായിട്ട് ഒരു വാതിൽപ്പടിയും ഉണ്ടായിരുന്നു!

ഏതായാലും താൻ വീടിന്‍റെ ഉടമസ്ഥനെ നാളെ ഒന്നു വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സാമന്ത വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

സാമന്തയുടെ ടിക്ക് ടോക്ക് വീഡിയോയ്ക്ക് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. രഹസ്യമുറിയിൽ കയറാൻ കാണിച്ച സാമന്തയുടെ ധൈര്യത്തെയാണ് ചിലർ അഭിനന്ദിച്ചിരിക്കുന്നത്.

Related posts

Leave a Comment