യുവാക്കളെ ആകര്‍ഷിക്കുന്നത് സുന്ദരികളെ കാണിച്ച്;ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം; ഐഎസ്‌ ക്യാമ്പിലെ കൊടും ക്രൂരതകള്‍ തുറന്നു പറഞ്ഞ് യസീദി വനിതകള്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവര്‍. സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പില്‍ വച്ച് ജിഹാദികള്‍ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസിന് മുകളില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഇസ്ലാമിന്റെ ജീവിതചര്യകള്‍ തുടങ്ങാന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകള്‍ തുറന്ന് പറഞ്ഞാണ് യസീദി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനായി യുവതികളെ ചുമരിന് എതിരായി തിരിച്ച് നിര്‍ത്തുകയും തുടര്‍ന്ന് അവരുടെ മാറിന്റെ വലുപ്പം പരിശോധിക്കാറുണ്ടെന്നും ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തുന്നു. ഇത്തരം പരിശോധനയില്‍ വലിയ സ്തനങ്ങളുള്ള യുവതികളെയാണ് ബലാത്സംഗത്തിന് തെരഞ്ഞെടുക്കുന്നത്. ഹെന്‍ട്രി ജാക്ക്സന്‍ സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ട്രാഫിക്ലിങ് ടെറര്‍, ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ് ഫണ്ട് ടെററിസം’ എന്ന പേരിലാണീ പേപ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നികിത ഈ പേപ്പര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഐഎസിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയായ ഒരു യുവതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. വിക്ടിം വണ്‍ എന്നാണീ യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ഐഎസ് താവളത്തില്‍ നേരിടേണ്ടി വന്ന പൈശാചികമായ പീഡനങ്ങളെക്കുറിച്ച് ഈ യുവതി വിവരിക്കുന്നുണ്ട്. ഒരു ഐഎസ് ഭീകരന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് വിക്ടിം വണ്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാനായി തന്നെ സ്റ്റെയര്‍കേസില്‍ നിന്നും തള്ളിയിടാനും ശ്രമം നടത്തിയിരുന്നു.

താന്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതേ മുറിയില്‍ മറ്റ് പെണ്‍കുട്ടികള്‍ ഏത് വിധത്തിലായിരുന്നു പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും ഈ യുവതി വിവരിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയെന്നോണം തന്നെ ആറ് പുരുഷന്മാര്‍ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. തന്നെ നിരവധി പേര്‍ക്ക് ഭീകരര്‍ കാഴ്ച വച്ചിരുന്നുവെന്നും ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിരുന്നുവെന്നും വിക്ടിം വണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസം സ്വീകരിക്കപ്പെടുന്നതിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നുണ്ടെന്ന് മുസ്ലിം സ്ത്രീകള്‍ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും വിക്ടിം വണ്‍ പറയുന്നു. സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനും ഉള്ളവരെ നിലനിര്‍ത്തുന്നതിനും ഐഎസ് ശ്രമിച്ചിരുന്നുവെന്നും യുവതി പറയുന്നു. ഏകദേശം 3000 യസീദി സ്ത്രീകള്‍ ഇപ്പോഴും ഐഎസിന്റെ തടവില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

 

 

Related posts