മലപ്പുറത്ത് 14കാരിയെ ഗര്‍ഭിണിയാക്കിയ 19കാരന്‍ പോണ്‍വീഡിയോകള്‍ക്ക് അടിമ ! പ്രതിയുടെ മൊബൈല്‍ ഫോണില്‍ പോലീസ് കണ്ടത് നീലച്ചിത്രങ്ങളുടെ ഒരു ലോകം…

പൊന്നാനിയില്‍ പത്താംക്ലാസില്‍ വിദ്യാര്‍ഥിനിയായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനി് അറസ്റ്റിലായ 19കാരന്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമയെന്ന് വിവരം.

സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

ആശുപത്രിയിലെത്തി പരിശോധന നടത്തിയതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്.

ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊന്നാനിയില്‍ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെണ്‍കുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു.

സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭയന്നു പോയ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ ആരോടും പറഞ്ഞതും ഇല്ല.

നീലച്ചിത്രങ്ങള്‍ അമിതമായി കാണുന്നത് കൗമാരക്കാരന്‍ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.ഇയാളുടെ മൊബൈലില്‍ നിന്നും പോലീസ് ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മലപ്പുറം ജില്ലയില്‍ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രായപൂര്‍ത്തി ആകാത്തവര്‍ ഇരകളായ രണ്ടാമത്തെ സംഭവം ആണിത്.

കോട്ടക്കല്‍ 17 കാരി വീട്ടുകാര്‍ അറിയാതെ പ്രസവിച്ചതും യൂട്യൂബ് നോക്കി കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചതും ഏറെഞ ഞെട്ടലുണ്ടാക്കിയിരുന്നു.

ഈ മാസം 20 നു ഉണ്ടായ ഈ സംഭവം പക്ഷേ പുറം ലോകം അറിഞ്ഞത് ഈ ബുധനാഴ്ച ആണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 കാരനായ അയല്‍വാസിയെ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആണ്.

കേസില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് ആണ് കോട്ടക്കല്‍ പോലീസ് വ്യക്തമാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന 17 കാരിയുടെയും ആണ്‍കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം ആണ്.

അതിന്റെ ഒരു ദിവസം മുന്‍പ് ആണ് 21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരന്‍ കൊണ്ടോട്ടിയില്‍ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം നടന്നത്.

ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ആണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടില്‍ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകില്‍ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെണ്‍കുട്ടിയെ വലിച്ചിഴച്ചു.

തുടര്‍ന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുട്ടിയുടെ കൈകള്‍ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു.

കുതറി മാറി ഓടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ കയറി ആണ് രക്ഷപ്പെട്ടത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസിന് പിടികൂടാനായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളാണ് ആണ് എടുത്തിരിക്കുന്നത്.

Related posts

Leave a Comment