ജസ്റ്റീസ് ഏബ്രഹാം മാത്യു ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാൻ ശ്രമിച്ചതും വിധിയിൽ മൂന്നാം പ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് (2008-ൽ) അവർ കന്യാചർമം വച്ചുപിടിപ്പിച്ചതായി തെളിവിൽ തെളിഞ്ഞുനിൽക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോൾ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം.ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഉതകും? ഉതകില്ല. അധാർമികം മൂന്നാം പ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാർമികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു.അതു ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജിലെ അന്നത്തെ ഫോറൻസിക് സയൻസ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും…
Read MoreDay: January 18, 2021
മോഹൻലാലും മമ്മൂട്ടിയും സഹോദരന്മാരായി വരാതിരുന്നതെന്തു കൊണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ മലയാളത്തിൽ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങളെ വെച്ച് ഒന്നിച്ചൊരു ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. ഇതിനായി നല്ല തിരക്കഥകൾ ഒരുക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാൽ വളരെ കുറച്ച് മാത്രമാണ് യാഥാർഥ്യമാവാറുളളത്. ഇരുവരുടെയും തിരക്ക് കാരണം ചില സിനിമകൾ നടക്കാതെ പോവാറുണ്ട്.മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനമ താനും ആലോചിച്ചിരുന്നതായി സംവിധായകൻ തുളസീദാസ് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുന്‍പ് ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ട സഹോദരനായും മോഹൻലാൽ അനിയനായും, പക്ഷേ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന…
Read Moreപരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 തവണ;ഒടുവിൽ വിജയവും…
ലണ്ടൻ: ഒരു തവണ പരാജയപ്പെടുന്പോഴേക്കും മനസ് മടുത്തു പിന്നീട് ആ വഴിക്ക് പോകാത്തവരാണ് പലരും. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ തോൽക്കുമെന്നു പേടിച്ചു ടെസ്റ്റിനു പോകാൻ മടിക്കുന്നവർ വരെയുണ്ട്. എന്നാൽ, ഇതാ ലണ്ടനിൽനിന്നു വ്യത്യസ്തമായൊരു കഥ. ഒന്നോ രണ്ടോ അല്ല 157 തവണ ഡ്രൈവിംഗ് തിയറി ടെസ്റ്റിനു (ഇവിടുത്തെ ലേണേഴ്സ് ടെസ്റ്റിനു സമാനം) പരാജയപ്പെട്ട ഒരാൾ ഒടുവിൽ വിജയിച്ചിരിക്കുന്നു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ ഡ്രൈവർ ഇതിനായി ചെലവാക്കിയ തുക കേട്ടാൽ ആരും ഞെട്ടും, മൂന്നു ലക്ഷം രൂപ! എന്തായാലും തിയറി ടെസ്റ്റ് മാത്രമേ പാസായിട്ടുള്ളൂ. ഇനി പ്രക്ടിക്കൽ എന്ന കടന്പ കൂടിയുണ്ട്. അത് എന്താകുമെന്നു കാത്തിരുന്നു കാണണം. ലണ്ടനിലെ ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഇദ്ദേഹമാണ് ഏറ്റവും അധികം തവണ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട വ്യക്തി. രണ്ടാം സ്ഥാനത്ത് ഇതുവരെ 117…
Read Moreവെറുതെ തേരാപാര നടന്നാൽ മതി ! നാലു ലക്ഷം രൂപ ശന്പളം കിട്ടും;ആരും കൊതിക്കുന്ന ഒരു ജോലിയുടെ കഥയിങ്ങനെ…
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലിയ ആലോചനയുടെയൊന്നും ആവശ്യമില്ല. എന്നാൽ, സംഗതി സത്യമാണ്. നടക്കാത്ത സ്വപ്നമൊന്നുമല്ല. യൂറോപ്പിലെ ഒരു കന്പനിയുടെ തൊഴിൽ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജോലി സിംപിളാണ്, ശന്പളം പവർഫുള്ളും. ഇനി ജോലി എന്താണെന്നു കേട്ടോളൂ. ബെഡ്റൂം അത്ലറ്റിക്സ് എന്ന യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടെ ചെരുപ്പ് പരീക്ഷണമാണ് ജോലി. 2021ൽ അവർ പുതുതായി നിർമിക്കുന്ന ഡിസൈനുകളുടെ പരീക്ഷണമാണ് ജോലി. കന്പനി നൽകുന്ന ചെരുപ്പ് കുറഞ്ഞത് 12 മണിക്കൂറെങ്കിലും ധരിക്കണം. അതും മാസത്തിൽ രണ്ടു ദിവസമെങ്കിലും. ശന്പളം കേട്ടാൽ വീണ്ടും ഞെട്ടും മാസം നാലു ലക്ഷം രൂപ. ഒരു സ്ത്രീക്കും പുരുഷനുമാണ് ജോലിക്ക് അവസരം. തൊഴിൽ വിപണിയിലെ സിൻഡ്രല എന്നാണ് ഈ ജോലിയെ കന്പനി വിശേഷിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തു വീട്ടിലിരിക്കുന്പോൾ ഇതൊരു ജോലിയാണോ?താത്പര്യമുള്ളവർക്കു ബെഡ്റൂം അത്ലറ്റിക്സിന്റെ…
Read Moreഅതിപ്പോ ഒാരോ കീഴ്വഴക്കങ്ങളാകുന്പോൾ; യനോമാമികളുടെ ആചാരത്തെക്കുറിച്ചു കേട്ടാൽ പിന്നെ ഒരാഴ്ചത്തേക്ക് ആരും ഭക്ഷണം കഴിച്ചേക്കില്ല…
മരിച്ചവരുടെ ആത്മാക്കൾക്കു മോക്ഷം കിട്ടാൻ പ്രാർഥിക്കുന്നവരുണ്ട്. വർഷാവർഷം ചില കർമങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ, ദക്ഷിണ അമേരിക്കയിലെ ഗോത്രവർഗക്കാരായ യനോമാമികളുടെ ഇടയിലുള്ള ആചാരം കേട്ടാൽ നമ്മൾ ഒാക്കാനിച്ചുകൊണ്ട് ഒാടി രക്ഷപ്പെടും. ആധുനിക കാലത്തിലും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടുകിടെ മാറ്റാതെ മുന്നോട്ടുപോകുന്ന ഗോത്രവർഗമാണ് യനോമാമികൾ. വെനേസ്വേലയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലും ഇവരെ കാണാം. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഊന്നി ജീവിക്കാനാണ് ഇക്കൂട്ടർക്കിഷ്ടം. ഇവരുടെ ശവസംസ്കാര ചടങ്ങുകളാണ് ആധുനിക സമൂഹത്തിന് ഒട്ടും ദഹിക്കാത്തത്. കാണുന്നവർക്കും കേൾക്കുന്നവർക്കും അംഗീകരിക്കാൻ പറ്റാത്തതാണ് ഇവരുടെ രീതികൾ. നരഭോജനത്തോടു സാമ്യമുള്ളതാണ് ഇവരുടെ ശവസംസ്കാര രീതി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനായി ഇവർ ശവം കത്തിക്കരിഞ്ഞ ശേഷം എല്ലും ചാരവും ഭക്ഷിക്കും. മോക്ഷം കിട്ടാൻ ഒരു വ്യക്തിയുടെ മരണ ശേഷവും അയാളുടെ ആത്മാവിനെ സംരക്ഷിക്കണമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. യനോമാമികളുടെ ആചാരപ്രകാരം മരണപ്പെട്ടയാളുടെ ശരീരം കത്തിയ ചാരവും എല്ലും…
Read Moreകങ്കണയ്ക്ക് ഹൃത്വിക്കിനോട് ആസക്തി! എൻഎസ്എയും പിഎംഒയും റിപ്പബ്ലിക്കുമായി “ഹുക്ക്’ ചെയ്തവ; അർണാബിന്റെ ചാറ്റിലെ പുതിയ വിവരങ്ങൾ…
മുംബൈ: ടെലിവിഷൻ ചാനലുകളുടെ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) വിവാദവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സിൽ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടത്തിയതെന്നു പറയുന്ന വാട്ട്സ്ആപ്പ് ചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണിത്. ടെലിവിഷൻ റേറ്റിംഗ് സംബന്ധിച്ച നയങ്ങളിൽ മാറ്റംവരുത്തുന്നതിനുള്ള നിർദേശങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതാക്കളും, പ്രധാനമന്ത്രിയുടെ ഓഫീസുമായി ലോബിയിംഗ് നടത്തിയെന്ന പരാമർശവും ചാറ്റിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നടത്തിയതെന്നു പറയുന്ന സന്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തായത്. റിപ്പബ്ലിക് ടിവിയും മറ്റ് ഏതാനും ചാനലുകളും ടിആർപിയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കഴിഞ്ഞമാസം 24ന് ദാസ്ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് ആയിരം പേജുകളുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ…
Read Moreഅടൂർ കെഎപി മൂന്നാം ബറ്റാലിയൻ കാന്റീനിൽ അഴിമതിയെന്നു കമാൻഡന്റ് !അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ വാദി പ്രതിയായി…
അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീനില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്കിയ ബറ്റാലിയന് കമാഡന്റ് ജെ.ജയനാഥിനെതിരെഅച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അന്വേഷണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ജയനാഥിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവിക്ക് ജയനാഥ് നല്കിയ റിപ്പോര്‍ട്ടില്‍ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് കാന്റീനുമായി ബന്ധപ്പെട്ട് 2018-19 കാലഘട്ടത്തില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായും ലക്ഷങ്ങളുടെ സാധനങ്ങള്‍ കാണ്മാനില്ലെന്നും പറയുന്നു. കാന്റീന് സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങളാണ് കാണാനില്ലാത്തത്. സ്റ്റോക്കിലെ കണക്കില്‍പ്പെടാത്ത 2, 24,342 രൂപയുടെ സാധനങ്ങള്‍ കണ്ടെത്തി. പ്രതിവര്‍ഷം 1520 കോടി രൂപയുടെ വില്പന നടത്തുന്ന സംസ്ഥാനത്തെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂരിലേത്. ഇവിടെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നല്കിയിട്ടുള്ളവരല്ല. കഴിഞ്ഞ വര്‍ഷം…
Read Moreവീടിനു തീയിട്ടവർ ഇപ്പോഴും വിലസുന്നു ! പ്രതികൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; പൊള്ളലേറ്റ പശുക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു…
കുമ്പനാട്: നെല്ലിമല പുത്തന്‍പീടികയ്ക്ക് സമീപം പരേതനായ ഷിബുവിന്റെ വയോധിക മാതാവും ഭാര്യയെയും കുട്ടികളും താമസിക്കുന്ന വീടിന് തീവെച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വിമുഖത കാട്ടുന്നതില്‍ പ്രതിഷേധം. ഇവരുടെ വീടിന്റെ അടുക്കള ഭാഗവും പശു തൊഴുത്ത് പൂര്‍ണമായും വീടിന് മുറ്റത്തുണ്ടായിരുന്ന ബൈക്കും കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്. തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് മാസം പ്രായമുള്ള കിടാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്ന് സ്ഥലംസന്ദര്‍ശിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന് നീറുംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ചക്കുമൂട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് സി ജി ആശ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ്…
Read Moreകോടിഷ് നിധി തട്ടിപ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…
കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി പോലീസ് കമ്പനീസ് ഓഫ് രജിട്രേഷന് വിഭാഗത്തെ സമീപിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസ് രജിസ്ട്രേഷന് വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ രജിസ്ട്രേഷന്വിഭാഗത്തിന് നല്ലളം പോലീസ് കത്തയച്ചിട്ടുണ്ട്. അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പും തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. നിലമ്പൂരിലായിരുന്നു ഇത്തരത്തിലുള്ള പണിമിടപാടുകളിലൂടെ തട്ടിപ്പ് നടത്തിയത്. എന്നിട്ടും രജിസ്ട്രേഷന് വിഭാഗം പുതിയ അപേക്ഷയില്‍ സ്ഥാപനംതുടങ്ങാനുള്ള അനുമതി നല്‍കിയത് ദുരൂഹമാണ്. ഇതിന്റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പരാതി കൂടുന്നു ദിവസവും കോടിഷ് നിധിയില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം സിഐ എം.കെ. സുരേഷ്കുമാര്‍ അറിയിച്ചു. ഇതുവരെ നല്ലളത്ത്…
Read Moreഫേസ്ബുക്കിലെ’കല്യാണം മുടക്കികളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…
ആലുവ: “കല്യാണം മുടക്കികൾ’ കവലകൾ വിട്ട് ഫേസ്ബുക്കിൽ സജീവമാകുന്നു. വിവാഹം നിശ്ചയിച്ചിരിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിച്ച് തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതികൾ ഉയർന്നിരിക്കുന്നത്. എറണാകുളം റൂറൽ ജില്ലയിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്നത്. പ്രധാനമായും പെൺകുട്ടികൾക്കാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നത്. പ്രൊഫൈൽ ഫോട്ടോ ഡൗൺലോഡ് ചെയ്ത് അതേ വിശേഷങ്ങൾ ചേർത്ത് ഒറിജിനലിനെ വെല്ലുവിളിച്ചാണ് പോസ്റ്റ് ഇടുന്നത്. ജനനത്തീയതിയടക്കം എല്ലാ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമാണ് താനും. കല്യാണം നിശ്ചയിച്ചിരിക്കുന്ന വരന്റെയോ വധുവിന്റെയോ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി വ്യാജ പ്രൊഫൈലിലൂടെ അതിരുകടന്ന് കമന്റ് ചെയ്യുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചിലർ ഇക്കാരണത്താൽ വിവാഹാലോചന ഉപേക്ഷിക്കുകയും ചെയ്യും. സംശയം തോന്നുന്നവർ തുറന്നു സംസാരിച്ചാൽ മാത്രമേ ബന്ധപ്പെട്ട കുടുംബങ്ങൾക്ക് കാര്യം മനസിലാക്കി സത്യം തുറന്നു പറയാനും കഴിയൂ. കമന്റുകൾ പറയാനായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ കാര്യം കഴിഞ്ഞ് ഉപേക്ഷിക്കുകയാണ് തട്ടിപ്പുകാർ…
Read More