ചെത്തുകാരന്‍ കോരേട്ടന്‍ പിണറായില്‍ കള്ളുംകുടിച്ച് അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു; മുഖ്യമന്ത്രിക്കെതിരേ വീണ്ടും കെ. സുധാകരൻ

  കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കെ. സുധാകരൻ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് സുധാകരന്‍ പരിഹസിച്ചത്. “മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ പിണറായി വിജയന്‍റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു’- സുധാകരൻ തുറന്നടിച്ചു. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങിലായിരുന്നു സുധാകരന്‍റെ പരാമർശം. ചെത്തുകാരന്‍റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണ്ടിവന്നെന്നും സുധാകരൻ നേരത്തേ വിരമർശനം നടത്തിയിരുന്നു.

Read More

ചെന്നിത്തലയുടെ ‘ഐശ്വര്യത്തെ’ വെട്ടി വീഴ്ത്തി എ വിജയരാഘവൻ; പ്രതിപക്ഷനേതാവിന്‍റേത് വിനാശ കേരള യാത്രയാണെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചെന്നിത്തലയുടേത് വിനാശ കേരള യാത്രയായി മാറിയിരിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.കേരളത്തിന്‍റെ പല നേട്ടങ്ങളും ഇല്ലാതാക്കുമെന്നാണ് ചെന്നിത്തല ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവൻ വിമർശിച്ചു. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയിലാണ് വിജയരാഘവന്‍റെ വിമർശനം.

Read More

രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസ്; വിദേശത്തു നിന്ന് എത്തുന്നവർ മോളിക്കുലർ പരിശോധന നടത്തണം; പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം

  ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്‍റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു. യുകെ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിർദേശം ബാധകമാവുക. ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു.പരിശോധനയ്ക്കുള്ള തുക യാത്രക്കാർ തന്നെ വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

അയാം ദി സോറി  അളിയാ… കോഴിക്കോട്ട് പോലീസിനെ ആക്രമിച്ച സംഭവത്തിലെ സിപിഎം പ്രവർത്തകർ കീഴടങ്ങി

കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പടെയുള്ള പ്രതികളാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ബിജെപി നേതാവ് വിലങ്ങോട്ടില്‍ മണിയെ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അശോകന്‍. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച കുറ്റ്യാടി എസ്‌ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ എത്തി. എന്നാല്‍ വീടിനു മുന്‍പില്‍ തടിച്ചു കൂടിയ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചതിന് ശേഷം അശോകനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Read More

ഇരുട്ടടി വീണ്ടും; നൂറിലേക്ക് എത്താൻ എട്ട് രൂപ 22 പൈസ മാത്രം; തുടർച്ചയായ 11 ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസലിന് 86.29 രൂപയുമായി വര്‍ധിച്ചു. തുടര്‍ച്ചയായ 11-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

Read More

മുഹ്‌സില മറ്റാരുടെയെങ്കിലും കൂടെ പോകുമോ? ഇരുവരും തമ്മില്‍ പത്തു വയസിന്‍റെ വ്യത്യാസം; ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല; കോടതിയിലും നാടകീയ രംഗങ്ങൾ

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ യുവാവ് ഭാര്യയെ ഉറക്കത്തിനിടെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ അമിത സംശയമെന്ന് പോലീസ്. നാട്ടിക്കല്ലിങ്ങൽ ഷഹീറാണ് ഭാര്യ മുഹ്സിലയെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളുവെങ്കിലും ഷഹീറിന് മുഹ്‌സിലയെ സംശയമായിരുന്നു. മുഹ്‌സിലക്ക് സ്വന്തമായി ഫോൺ വാങ്ങി നൽകാതിരുന്ന ഷഹീർ മറ്റു ഫോണുകൾ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു. 19 വയസ് തികഞ്ഞപ്പോൾ തന്നെ മുഹ്‌സിലയ്ക്ക് വീട്ടുകാർ വിവാഹമാലോചിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഷഹീറിന്‍റെ ആലോചന വന്നപ്പോൾ ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പത്തു വയസിന്‍റെ വ്യത്യാസമുണ്ട്. സംശയരോഗം അസഹ്യമായപ്പോൾ മുഹ്‌സില ഒരിക്കൽ ഭർതൃവീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു. അന്ന് മുഹ്‌സിലയെ ഷഹീറിന്‍റ സഹോദരങ്ങളും അമ്മാവനും ചേർന്നാണ് കൂട്ടിക്കൊണ്ടുപോയതെന്ന് മുഹ്‌സിലയുടെ വീടിന് സമീപത്തുള്ളവർ പറയുന്നു. കൊല്ലപ്പെടുന്നതിനു തലേ ദിവസവും മുഹ്‌സില സ്വന്തം വീട്ടിലായിരുന്നു. വീട്ടുകാരുടെ…

Read More

വൻമലകളെ തൊട്ടുരുമി മേഘങ്ങൾ ഒഴുകി നടക്കുന്നയിടം! മേഘമല ഇനിമുതൽ കടുവകളുടെ സ്വന്തം മല

കുമളി: വൻമലകളെ തൊട്ടുരുമി മേഘങ്ങൾ ഒഴുകി നടക്കുന്നയിടം, മനോഹരമാണ് മേഘമല. ഇനി അത് കടുവകളുടെ ഒൗദ്യോഗിക വാസകേന്ദ്രവുമാണ്. രാജ്യത്തെ 51-ാമത് കടുവാ സങ്കേതമായി മേഘമലയെ പ്രഖ്യാപിച്ചു.പെരിയാർ കടുവാ സങ്കേതത്തോടു ചേർന്നുകിടക്കുന്ന തേനി ജില്ലയിലെ മേഘമല തമിഴ്നാടിന്‍റെ ഹൈറേഞ്ച് എന്നാണ് അറിയപ്പെടുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന 1016 ചതുരശ്ര കിലോമീറ്ററാണ് പുതിയ കടുവാസങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയാർ സങ്കേതം ഉൾപ്പെടുന്ന കാടിന്‍റെ തുടർച്ചയാണ് ഈ ഭാഗങ്ങൾ. പുതിയ സങ്കേതത്തിനായി മേഘമല വന്യജീവി സങ്കേതവും ശ്രീവില്ലിപുത്തൂർ ചാന്പൽ മലയണ്ണാൻ സങ്കേതവും യോജിപ്പിച്ചു. 641.86 ചതുരശ്ര കിലോമീറ്ററാണ് പുതിയ സങ്കേതത്തിന്‍റെ കോർ ഏരിയ. 374.70 ചതുരശ്രകിലോമീറ്റർ ബഫർ സോണാണ്. പത്തുവർഷത്തിനുള്ളിൽ കടുവകളുടെ പ്രജനനം കൂടിയാൽ അടുത്തുള്ള തിരുനെൽവേലി വന്യജീവി സങ്കേതവും ഇതിനൊപ്പം ചേർക്കും. അങ്ങനെയായൽ കളക്കാട് മുണ്ടംതുറൈ വന്യജീവി സങ്കേതവുമായി മേഘമല ബന്ധിപ്പിക്കപ്പെടും. ഇതോടെ പെരിയാർ മുതൽ കളക്കാട് മുണ്ടംതുറൈ സങ്കേതംവരെയുള്ള വനപ്രദേശം…

Read More

ആ റോഡ് റോളർ ‘സായിപ്പ് ’ ഒടുവിൽ സ്വകാര്യ പുരാവസ്തുശേഖരത്തിലേക്ക്! ഇവിഎം ഗ്രൂപ്പിന്‍റെ ശേഖരത്തിലുള്ളത്‌ വിലപിടിപ്പുള്ള പുരാവസ്തുക്കൾ ഇതൊക്കെ…

നിലന്പൂർ: പൊതുമരാമത്ത് വകുപ്പിന്‍റെ പുരാതന റോഡ് റോളർ കോതംഗലത്തെ സ്വകാര്യ പുരാവസ്തു ശേഖരത്തിലേക്ക്. കോതമംഗലത്തെ ജോസ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ഇവിഎം ഗ്രൂപ്പാണ് ഏഴര പതിറ്റാണ്ടു പഴക്കമുള്ള റോഡ് റോളർ സ്വന്തമാക്കിയത്. ഇന്നലെ നടന്ന റോഡ് റോളറിന്‍റെ അഞ്ചാം ലേലത്തിൽ ഇവിഎം ഗ്രൂപ്പ് മാനേജർ ഷാന്‍റോ ടി.കുര്യൻ മൂന്നേകാൽ ലക്ഷത്തിനാണ് ലേലം ചെയ്തത്. തുടർനടപടികൾ പൂർത്തീകരിച്ച ശേഷം ഇവിഎം ഗ്രൂപ്പിന്‍റെ മരിയ ഇന്‍റർനാഷണൽ ഹോട്ടലിന് സമീപത്തെ പുരാവസ്തു ശേഖരത്തിലേക്ക് റോഡ് റോളർ കൊണ്ടുപോകും. വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കൾ ഇവിഎം ഗ്രൂപ്പിന്‍റെ ശേഖരത്തിലുണ്ട്. ജപ്പാനിൽ നിന്ന് എത്തിച്ച തീവണ്ടി, അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന മാർക്കിന്‍റെ ലോറി, ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ടാങ്ക്, പഴയ ട്രാക്ടർ, ഓട്ടോറിക്ഷ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കൾ ഇവിഎം ഗ്രൂപ്പിന് സ്വന്തമായുണ്ട്. 1946-ൽ ഇംഗ്ലണ്ടിൽ നിർമിച്ച റോഡ് റോളറിന് രണ്ടു ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്. കഴിഞ്ഞ…

Read More

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ബംഗാളി യുവാവ് പിടിയിൽ

അടൂർ: കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹസിറുദ്ദീൻ സർക്കാർ സെക് എന്ന ബംഗാളി യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് 2019 ഇൽ എൻസിആർബിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അടൂർ ഡിവൈഎസ്പി ബി. വിനോദിന്‍റെ നിർദേശാനുസരണം ഇയാളുടെ മൊബൈൽ വിവരങ്ങൾ പരിശോധിച്ചു മനസിലാക്കി ഇന്നലെ പന്തളം ഇൻസ്‌പെക്ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പന്തളം ടൗണിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

മൂന്നു വർഷത്തിനുശേഷം രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചു; ഹരികൃഷ്ണൻ വീട്ടിലേക്കു മടങ്ങി; ആദ്യമായി രോഗമുണ്ടായത് പത്താം ക്ലാസിൽ പഠിക്കുമ്പോള്‍…

ഗാന്ധിനഗർ: മൂന്നു വർഷത്തിനുശേഷം ഹരികൃഷ്ണൻ രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചു കോട്ടയം മെഡിക്കൽ കോളജിൽനിന്നു വീട്ടിലേക്കു മടങ്ങി. വായിലും മൂക്കിലും ഘടിപ്പിച്ച ട്യൂബുകളിലൂടെയായിരുന്നു തിരുവാർപ്പ് വല്യാറയിൽ ജയ്മോൻ, രാധാമണി ദന്പതികളുടെ മകൻ ഹരികൃഷ്ണൻ (23) ഏറെ നാളുകളായി ഭക്ഷണം കഴിച്ചിരുന്നത്. ജന്മനാ ഹരികൃഷ്ണനു തലച്ചോറിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. നടക്കാനാകാതെ വീഴുന്നതായിരുന്നു ആദ്യ ലക്ഷണം. പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി രോഗമുണ്ടായത്. തിരുവനന്തപുരത്തു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തി ശസ്ത്രക്രിയ നടത്തി. പിന്നീട് ബിഎ രണ്ടാം വർഷം പഠിക്കുന്പോഴാണ് ആരോഗ്യനില വീണ്ടും മോശമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപ മുടക്കി വീണ്ടും ശസ്ത്രക്രിയ നടത്തി. ശേഷം വായിലും മൂക്കിലും ട്യൂബ് സ്ഥാപിച്ചു. ഇതിനിടെ പലപ്പോഴും ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. കഴിഞ്ഞമാസമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണനെ കാണുന്നത്. ജനുവരി 19ന് ആശുപത്രിയിൽ…

Read More