പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതൃത്വ സ്ഥാനങ്ങളില്‍ ഐ ഗ്രൂപ്പിനെയും സുധാകരന് ഗ്രൂപ്പിനെയും തഴയുന്നതില്‍ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പ് ശക്തമായി. എല്ലാ താക്കോല്‍ സ്ഥാനങ്ങളും എ ഗ്രൂപ്പ് കൈയടക്കി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സമാന്തര യോഗം. യോഗത്തില്‍ സദ്ഭാവന എന്ന പേരില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഡിസിസി സെക്രട്ടറി ഏ.പി.നാരായണന്, ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഏ. രൂപേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പിലാക്കല്‍ അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ സമാന്തര യോഗം ചേര്‍ന്നത്. ഐ ഗ്രൂപ്പിലേയും സുധാകരന് ഗ്രൂപ്പിലേയും പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മണ്ഡലം കമ്മിറ്റി വിഭജനത്തിലും തുടങ്ങിയ എ, ഐ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നത്. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മൂന്നായി വിഭജിക്കുമ്പോള്‍ അതില്‍ ഒന്നു പോലും ഐ ഗ്രൂപ്പിന് നല്‍കാതെ മൂന്നും എ ഗ്രൂപ്പ്…
Read MoreDay: February 23, 2021
മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കൈയില്‍! ഇത്തവണ അരുവിക്കര പിടിച്ചേ തീരൂ; കർശന നിർദേശവുമായി സിപിഎം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കൈയിലിരിക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലം(പഴയ ആര്യനാട് മണ്ഡലം) തിരികെപ്പിടിക്കാൻ ഉറച്ച് സിപിഎം. മണ്ഡലം ആര്യനാട് എന്ന പേരിലായിരുന്നപ്പോൾ മുൻ നിയമസഭാ സ്പീക്കർ ജി.കാർത്തികേയൻ 1991 മുതൽ 2006 വരെ ഇവിടെ എംഎൽഎ ആയിരുന്നു. പിന്നീട് ഈ മണ്ഡലം അരുവിക്കരയായപ്പോൾ 2011ൽ അരുവിക്കരയുടെ ആദ്യ എംഎൽഎ ആയി. 2015ൽ ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ കെ.എസ് ശബരീനാഥൻ അരുവിക്കരയുടെ എംഎൽഎ ആയി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ശബരീനാഥനാണ് ഇവിടെ വിജയിച്ചത്. കർഷകരും കർഷക തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലം കൂടിയാണ് അരുവിക്കര. ഈ മണ്ഡലം സിപിഎമ്മിന്റെയും ശക്തികേന്ദ്രമാണ്. നേരത്തെ ആര്യനാട് ആർഎസ്പിയായിരുന്നു എൽഡിഎഫിൽ മത്സരിച്ചുകൊണ്ടിരുന്നത്. ആർഎസ്പിയുടെ തലമുതിർന്ന നേതാവ് കെ. പങ്കജാക്ഷൻ വിജയിച്ച മണ്ഡലമാണിത്. ജി.കാർത്തികേയൻ ആര്യനാട് മത്സരരംഗത്തെത്തിയപ്പോൾ ആര്യനാട് മണ്ഡലം യുഡിഎഫിനൊപ്പമായി. പിന്നീട് എൽഡിഎഫിന് മണ്ഡലം തിരികെപ്പിടിക്കാനായിട്ടില്ല.…
Read Moreഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസുള്ള മകളെ പീഡിപ്പിച്ചു; മധ്യവയ്സ്കന് 10 വർഷം തടവും 75000 രൂപ പിഴയും
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണികൃഷ്ണനെ(51) ആലപ്പുഴ അഡീഷണൽ സെഷൻസ് പ്രത്യേക കോടതി പത്തു വർഷം തടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി പി.എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്. പിഴതുക കുട്ടിക്ക് നൽകണം വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ഒരുക്കുന്നതിന് ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. ഉണ്ണികൃഷ്ണന് 30വർഷത്തെ ശിക്ഷയാണ് വിധിച്ചത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം ശിക്ഷയായതിനാൽ എല്ലാം ഒരേ കാലയളവിൽ അനുഭവിക്കണം. ജില്ലയുടെ തെക്കൻമേഖലയിലെ പോലീസ് സ്റ്റേഷന്റെ പരിധിയിൽ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസുള്ള മകളെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.സീമ…
Read Moreഅച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല..! പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്; നേഹ സക്സേന
ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല. അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്പോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. –നേഹ സക്സേന
Read Moreകഥാപാത്രത്തിനും ചിത്രത്തിനും വേണ്ടി ഇത്രമാത്രം ആത്മാർഥത പുലർത്തിയിട്ടും…! ശ്രുതിഹാസന്റെ പിന്മാറ്റത്തിനു പിന്നിൽ…
നാന്നൂറ് കോടി രൂപ മുതൽമുടക്കിൽ ബാഹുബലിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുക്കുമെന്നു പ്രഖ്യാപിച്ച ചിത്രമായിരുന്നു സംഘമിത്ര. ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒൗദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദർ സി, എ ആർ റഹ്മാൻ, സാബു സിറിൽ, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൻ ഫിലിംസ് ശ്രുതി ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. എന്നാൽ ഇതിന് കാരണം വ്യക്തമാക്കിയിരുന്നില്ല. അതേത്തുടർന്ന് ശ്രുതിയുടെ വക്താവ് ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തുവന്നിരുന്നു ശ്രുതിയായിരുന്നു സംഘമിത്രയിൽ നായികയായി എത്തേണ്ടിയിരുന്നത്. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ട് വർഷമാണ് ചിത്രത്തിന് വേണ്ടി താരം മാറ്റിവയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ ഏപ്രിൽ മുതൽ ശ്രുതി സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. മികച്ച പരിശീലകർക്ക് കീഴിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രുതി…
Read Moreസെലിബ്രിറ്റി കൊലയാളി! ശോഭരാജ് കൊലപ്പെടുത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി ധരിച്ച നിലയിലാണ് കാണപ്പെട്ടിരുന്നത്; ഒടുവില്‍…
മിസ് ലിയോ എണ്ണമറ്റ കൊടുംപാതകങ്ങൾ മടിയില്ലാതെ ചെയ്തുകൂട്ടിയവൻ, കൗശലക്കാരനായ ജയിൽച്ചാട്ടക്കാരൻ, ആഡംബരപ്രേമി, സന്പന്നൻ, ഉന്നതങ്ങളിൽ പിടിയുള്ളവൻ, മാധ്യമങ്ങളുടെ ഹരം… എന്നിങ്ങനെ മേലാപ്പുകൾ പലതു ലഭിച്ചതോടെ ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള കഥകൾക്കും നാട്ടിൽ പഞ്ഞമില്ലാതായി. ശരിക്കും അന്താരാഷ്ട്ര കുറ്റവാളി എന്നു വിളിക്കാവുന്ന ആളായിരുന്നു ചാൾസ്. നിരവധി രാജ്യങ്ങളിൽ കൂസലെന്യേ അരങ്ങുവാണ അധോലോക നായകൻ. ഇങ്ങനെയുള്ള പരിവേഷങ്ങളൊക്കെ കിട്ടിയതോടെ ശോഭരാജിനെ വീരപുരുഷനായി കാണുന്നവരുടെ എണ്ണവും കൂടി. ത്രില്ലർ കഥകളിലെ ഈ നായകനെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുമുണ്ടായി! ഒടുവിൽ പിടിയിലായ ചാൾസ് ശോഭരാജ് ഇപ്പോഴുള്ളത് നേപ്പാളിലെ ചലുമഹൽ ജയിലിലാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ശോഭരാജ് ഇന്നും നിരവധി കേസുകളുടെ വിചാരണ നേരിടുകയാണ്. കൂളായി നേപ്പാളിൽ ഇന്ത്യയിൽനിന്നു പാരീസിലേക്കു പോയ ചാൾസ് ശോഭരാജിനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം ലോകത്തിനു ലഭിക്കുന്നത് 2003ലാണ്. ലോകത്തെയാകെ വിറപ്പിച്ച ഒരു കൊലയാളി കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു ബാഗുമായി സാവധാനം നടന്നു നീങ്ങുന്നതു കണ്ടതു…
Read Moreഅങ്ങനെയാണ് ഞങ്ങളൊന്നിച്ചത്! ഒരു ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിയ പ്രണയകഥ; ബാബുരാജ് പറയുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബുരാജും വാണി വിശ്വനാഥും. ഇപ്പോഴിതാ വാണിയുമായുള്ള വിവാഹത്തിലേക്ക് നയിച്ച കാര്യങ്ങൾ വിവരിക്കുകയാണ് ബാബുരാജ്. വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിംഗിലൂടെയാണെന്നാണ് താരം പറയുന്നത്. സെറ്റിൽ നിന്നു പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നുവെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. “ഒരു ദിവസം വാണി എന്റെ ഫ്ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിക്കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിംഗ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിക്കാണും. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്. ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.’ -ബാബുരാജ് പറയുന്നു…
Read Moreഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട്… ഭയങ്കര ടെൻഷനായിരുന്നു, ആ ഞെട്ടൽ ഇന്നുമെന്നെ വിട്ടുപോയിട്ടില്ല! ആശ ശരത്ത് പറയുന്നു…
മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിൽ ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്തിന്റെ പ്രകടനവും കൈയടി നേടിയിരുന്നു. ചിത്രത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമായിരുന്നു ഗീത പ്രഭാകർ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ കരണത്തടിക്കുന്ന സീൻ. ആ രംഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആശ ശരത്ത്. താൻ ഏറെ ടെൻഷനോടെ ചെയ്ത രംഗമാണ് അതെന്നും തന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. “ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നു. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓർക്കാൻപോലും വയ്യ. പക്ഷേ ലാലേട്ടനും ജീത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടൻ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന്. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ…
Read Moreബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി! എന്നെ ഇപ്പോൾ ആർക്കും വേണ്ട; കൊല്ലം തുളസി പറയുന്നു…
ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് നടനും പാർട്ടി നേതാവുമായ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും തന്നെ ഇപ്പോൾ ആർക്കും വേണ്ടെന്നും താരം പറഞ്ഞു. “ഞാൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടത്. ശബരിമലയിൽ ഒരു പ്രശ്നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തിൽ ഇടപെട്ടില്ല. അതിൽ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയിൽ നിന്നും പ്രതീക്ഷിച്ചത്.’ -കൊല്ലം തുളസി പറഞ്ഞു ശബരിമല വിഷയം കത്തിനിന്ന സമയത്ത് ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തുളസിയുടെ വിവാദ പ്രസ്താവന. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്.
Read Moreഞാൻ അത് പറയില്ല! പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടിയല്ല; ഷെയിമിംഗിനെതിരേ രൂക്ഷമായി പ്രതികരിച്ച് അശ്വതി
സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിംഗിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അശ്വതി ശ്രീകാന്ത്. ആശ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശമായി കമൻറ് ചെയ്തയാളെ താരം സോഷ്യൽ മീഡിയയിൽ തുറന്നുകാട്ടിയിരുന്നു. ബോഡി ഷെയിമിംഗിനെതിരേ താൻ എല്ലാകാലത്തും പ്രതികരിച്ചുള്ള ആളാണെന്നും ആളുകളുടെ ഇത്തരം കമന്റുകളും ഒരിക്കലും തന്നെ തളർത്തില്ലെന്നും താരം കുറിക്കുന്നു. പബ്ലിക് പോസ്റ്റ് ഇട്ടാൽ പബ്ലിക്ക് പറയുന്നത് എന്തായാലും കേൾക്കാൻ ബാദ്ധ്യത ഉണ്ടെന്ന ന്യായം പറയുന്നത് ശരിയല്ലെന്നും അശ്വതി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. ഞാൻ കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി മീഡിയയിൽ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതൽ പലപ്പോഴായി സോഷ്യൽ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകൾ അനുഭവിച്ചിട്ടുണ്ട്, അതിൽ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മാനസികമായി വളർന്നിട്ടുമുണ്ട്. എന്ന് വച്ചാൽ മുൻപത്തെ പോസ്റ്റ് ആരാന്റെ…
Read More