മനുഷ്യബീജങ്ങളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്. ആഗോള ഭീഷണിയായി ഫെര്‍ട്ടിലിറ്റി പ്രതിസന്ധി മാറുമെന്ന് സ്വാന് തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 1973 നും 2011 നും ഇടയില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെന്നും സ്വാന് പറയുന്നു. 2045 ഓടെ ഇത് പൂജ്യത്തിലെത്തുമെന്നും സ്വാന് പറയുന്നുണ്ട്. മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങള്‍, പുകയില ഉപയോഗം, പുകവലി, അമിതവണ്ണം ഇവയെല്ലാം ഭീഷണിയാണ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന് സ്കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്പാദന എപ്പിഡെമിയോളജിസ്റ്റാണ് ഷാന സ്വാന്. പുതിയ വാര്‍ത്ത ലോകത്തിനാകെ ആശങ്ക പകരുന്നതാണ്. മനുഷ്യവംശം തന്നെ ഇല്ലാതാകുമോയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.
Read MoreDay: February 28, 2021
കാമുകൻ ഉപേക്ഷിച്ചു! സെക്സ് ഡോൾ ആകാൻ യുവതിയുടെ ശ്രമം; ഇതുവരെ ചെലവഴിച്ചത് ലക്ഷങ്ങൾ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…
ശരീരത്തിൽ രൂപമാറ്റം വരുത്തുന്നവർ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ ഹീറോകളെപ്പോലെയായിരിക്കും ചിലർ രൂപമാറ്റം വരുത്തുക. ഡ്രാഗണിനെപ്പോലെ പേടിപ്പിക്കുന്ന തരത്തിൽ നാവ് പിളർത്തിയും കൊന്പുകൾ പിടിപ്പിച്ചുമാണ് ചിലർ രൂപമാറ്റം വരുത്തുന്നത്. എന്നാൽ ലോകത്തിലെ ആദ്യത്തെ മനുഷ്യ സെക്സ് ഡോൾ ആകാനായിട്ട് ശ്രമിക്കുന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സിൻഡി മൂർ എന്ന മുപ്പത്തിയൊന്നുകാരിയാണ് ഈ താരം. ചുണ്ടുകളിലും മാറിടത്തിലും ശസ്ത്രക്രിയ നടത്തിയാണ് സിൻഡി സെക്സ് ഡോൾ ആകുന്നത്. ഇതുവരെ 10 ലക്ഷത്തിലധികം രൂപ ഇതിനായി ചെലവഴിച്ചു. ചുണ്ടുകൾക്ക് വലിപ്പം വയ്ക്കാൻ 25,000 രൂപ വിലവരുന്ന മൂന്നു കുത്തിവയ്പ്പുകളാണ് മാസം എടുക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ സിൻഡി കാമുകൻ ഉപേക്ഷിച്ചതോടെയാണ് സെക്സ് ഡോൾ ആകാൻ തീരുമാനിച്ചത്. മാസം 2500 രൂപയ്ക്ക് തന്റെ ചൂടൻ ചിത്രങ്ങൾ ഓൺലൈനിലൂടെ വിൽക്കാറുമുണ്ട് സിൻഡി. ഈ പണവും ശരീരം രൂപമാറ്റം വരുത്താനാണ് ഉപയോഗിക്കുന്നത്.
Read Moreനഖങ്ങൾ, ബിക്കിനി, തലമുടി…! ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിറ്റ് യുവതി നേടിയത് ലക്ഷങ്ങൾ; കസ്റ്റമേഴ്സിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് യാസ്മിൻ
ഓൺലൈനിലൂടെ തുണിത്തരങ്ങളും പെയിന്റിംഗുകളും കരകൗശല വസ്തുക്കളും വിൽക്കുന്ന നിരവധി ആളുകളാണുള്ളത്. മികച്ച വരുമാനം ഇതിലൂടെ നേടുന്നവരുമുണ്ട്. ഒരു പുതിയ തൊഴിൽ മേഖലയായി ഓൺലൈൻ വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് കൂടുതൽ ആളുകളും കച്ചവടം നടത്തുന്നത്. ലണ്ടൻ സ്വദേശിനിയായ യാസ്മിൻ നൈറ്റ് (യഥാർത പേരല്ല) എന്ന 24കാരിയുടെ ഓൺലൈൻ കച്ചവടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയാവുന്നത്. ശുചികരണത്തൊഴിലാളിയായിരുന്ന യാസ്മിൻ 2016ലാണ് ഓൺലൈൻ കച്ചവടത്തിലേക്ക് തിരിയുന്നത്. ഇതുവരെ 51 ലക്ഷത്തിലധികം രൂപയാണ് ഓൺലൈൻ കച്ചവടത്തിൽ നിന്ന് യാസ്മിൻ നേടിയത്. ഇനി എന്താണ് യാസ്മിൻ കച്ചവടം നടത്തുന്നതെന്ന് അറിയേണ്ടേ? ഉപയോഗിച്ച അടിവസ്ത്രം, നഖങ്ങൾ, മൂത്രം, തലമുടി, ബിക്കിനി തുടങ്ങിയവയാണ് വിൽക്കുന്ന സാധനങ്ങൾ. കസ്റ്റമേഴ്സിന്റെ പേരുവിവരങ്ങൾ താൻ ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് യാസ്മിൻ പറയുന്നു. പുരുഷന്മാരാണ് സാധനങ്ങൾ വാങ്ങുന്നത്. ഇവരിൽ സെലിബ്രറ്റികൾ അടക്കമുണ്ടെന്ന് യാസ്മിൻ പറയുന്നു. ഓൺലൈൻ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന പണം…
Read Moreഅഞ്ചുവർഷം ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസനം കൊല്ലത്ത് നടത്തി! എം. മുകേഷ് എംഎൽഎ പറയുന്നു…
കൊല്ലം: ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊല്ലം മണ്ഡലത്തിൽ നടത്തിയതെന്ന് എം. മുകേഷ് എംഎൽഎ. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ഭവന നിർമാണം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ സമഗ്രവികസനമാണ് നടന്നത്. ഈ മേഖലകളിൽ 1330 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകൾക്കാണ് കിഫ്ബി മുഖേനെയും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായും അംഗീകാരം ലഭിച്ചിട്ടുള്ളത്. പല പദ്ധതികളും നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണെന്നും എംഎൽഎ വ്യക്തമാക്കി. കൊല്ലം-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് അഷ്ടമുടി കായലിനു കുറുകേ നിർമിക്കുന്ന പെരുമൺ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമാണ്. 45 കോടി രൂപയാണ് അടങ്കൽ തുക. 44 കുടുംബങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്റ്…
Read Moreചുമ്മാ കേറി ബുക്ക്ഡ് അടിക്കല്ലേ, പണി കിട്ടും..! ഒരു വർഷം തടവും 5000 രൂപ പിഴയും
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സൂക്ഷ്മ നിരീക്ഷണങ്ങളുമായി അധികൃതർ രംഗത്തിറങ്ങി. ആദ്യഘട്ടമായി നിലവിലുള്ള ചുമർ രചനകൾ, പോസ്റ്ററുകൾ, കൊടികൾ, സർക്കാർ ഫണ്ട് വിനിയോഗിച്ചു പൂർത്തീകരിച്ച പദ്ധതികളെ സംബന്ധിച്ച ഫ്ളക്സ് ബോർഡുകൾ എന്നിവ 24 മണിക്കൂറിനകം നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍, തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം. ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും നിർദേശമുണ്ട്. സ്വകാര്യ മതിലുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ…
Read Moreഒടുവില്‍ അവര്‍ എല്ലാം തുറന്നുപറഞ്ഞു..! യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി; പക്ഷേ…
മാന്നാർ: സ്വർണ്ണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ആറ്റിൽ ഉപേക്ഷിച്ചുവെന്ന മൊഴിയെത്തുടർന്നാണ് തെളിവെടുപ്പിനായി കോട്ടയ്ക്കൽ കടവിൽ എത്തിച്ചത്. ദുബായിൽനിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെയാണ് സ്വർണക്കടത്ത് സംഘം വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയത്. വീട് ആക്രമിച്ച് അകത്തുകയറാനും യുവതിയെ പുറത്തെത്തിച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കുകയും വാഹനത്തിൽ കടത്തിക്കൊണ്ടു പോകുകയും ചെയ്ത പൊന്നാനി ആനപ്പടി പാലയ്ക്കൽ അബ്ദുൾ ഫഹദ്, പരവുർ മന്നം കാഞ്ഞിരപ്പറന്പിൽ അൽഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്കമാലി സുബിൻ കൊച്ചുമോൻ എന്നീ പ്രതികളെ കൊണ്ടാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 11ന് മാന്നാർ എച്ച്ഒ എസ്. നുമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.…
Read Moreഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല! അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതാണ് വഞ്ചന; ലക്ഷ്യം, പാലായുടെ പുരോഗതി മാത്രം; മാണി സി. കാപ്പന്
പാലാ: പാലായുടെ പുരോഗതി മാത്രമാണു തന്റെ ലക്ഷ്യമെന്നു മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ജനത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു വരികയാണെന്നും ജയിച്ച പാര്‍ട്ടിയുടെ സീറ്റ് തോറ്റ പാര്‍ട്ടിക്കു പിടിച്ചെടുത്തു നല്‍കിയത് അനീതിയാണെന്നും കാപ്പന് പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കുറ്റപ്പെടുത്തുന്നവര്‍ യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. കാഞ്ഞിരപ്പള്ളിയിൽ സിറ്റിംഗ് സീറ്റ് വാദമുയര്‍ത്തി വാങ്ങുന്നവര്‍ പാലായുടെ കാര്യത്തില്‍ അതേ വാദം പറയുന്നില്ല. അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയകക്ഷികള് ഒരു മുന്നണിയിലേയ്ക്കു വരുമ്പോള്‍ പഴയ കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെതന്നെ വരുന്ന പുതിയ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതില്‍ എന്തു ധാര്‍മികതയാണുള്ളതെന്നും മാണി സി. കാപ്പന് ചോദിച്ചു.
Read Moreയുഡിഎഫ് ബന്ധമില്ല; ബിജെപിയുമായി ചർച്ച നടത്തും! പി.സി. ജോർജിന് പൂഞ്ഞാറിൽ ചുവരെഴുതി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഥമ സ്ഥാനാർഥിയായി പി.സി. ജോർജിനുവേണ്ടി ചുവരെഴുതി. കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുമെന്നു ചെയർമാൻ ഇ.കെ. ഹസൻകുട്ടി പ്രഖ്യാപനം നടത്തി. ബിജെപിയുമായി മാർച്ച് ആദ്യം ചർച്ച നടത്തുമെന്നു ധാരണയാകുന്നില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നും ജോർജ് വ്യക്തമാക്കി. ബിജെപി ചർച്ച വിജയിച്ചില്ലെങ്കിൽ പൂഞ്ഞാർ വീണ്ടും ചതുഷ്കോണ മത്സരത്തിലേക്ക് നീങ്ങും. 2016ൽ മൂന്നു മുന്നണികളെയും പിന്തള്ളി 27,821 വോട്ടുകൾക്കാണു ജോർജ് വിജയിച്ചത്. യുഡിഎഫിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരേ ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് പറഞ്ഞു. കെ. കരുണാകരനെയും എ.കെ. ആന്റണിയെയും പാരവച്ചു താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി. ജോർജ് വിമർശിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്നതും ആലോചിക്കുന്നു. കാഞ്ഞിരപ്പള്ളി, പാലാ,…
Read Moreചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ! മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്റെ കഥ
ജോണ്സണ് പൂവന്തുരുത്ത് തിരക്കേറിയ നഗരത്തിന്റെ തിക്കുമുട്ടലുകൾക്കിടയിൽനിന്ന് ഒരു ആശ്വാസം കിട്ടിയതുപോലെയാണ് ഹോം ഗാർഡൻ എന്ന നഴ്സറിയിലേക്കു കയറിയപ്പോൾ തോന്നിയത്. ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ ഹോം ഗാർഡന്റെ മുറ്റത്തേക്കു കയറുന്പോൾ തന്നെ കണ്ണിന് ഒരു സുഖം. ഒരു പൂന്തോട്ടമൊരുക്കാനുള്ള എന്തും കോട്ടയം നഗരമധ്യത്തിലെ ഈ നഴ്സറിയിൽ ലഭിക്കും. കുട്ടികൾക്ക് ഒന്നുരണ്ടു ചെടിച്ചട്ടി വാങ്ങുകയെന്നതായിരുന്നു ഉദ്ദേശ്യം. നഴ്സറിയുടെ ഉടമ സേറ ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു. ചെറിയ ചെടിച്ചട്ടികൾ തെരയുന്നതിനിടയിലാണ് അലങ്കാരച്ചെടികൾ വച്ച ചെറിയ ചില ചട്ടികൾ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്തു കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ സേറ ചേച്ചിയുടെ ശബ്ദം: ‘അതു തൊമ്മുവിന്റെ പൂക്കളാണ്! തൊമ്മു ഒരുക്കിയതാണ് അവയൊക്കെ’. അതോടെ ആകാംക്ഷയായി, ആരാണ് ഈ തൊമ്മു? എന്റെ ചോദ്യത്തിനു സേറ ചേച്ചിയുടെ മറുപടി കേട്ടപ്പോൾ തോന്നി തൊമ്മുവിനെ കാണണം. തിരിയുന്ന വീൽചെയർ ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്നു തൊമ്മു ഞങ്ങൾക്കായി…
Read Moreകോണ്‍ഗ്രസ് തളർന്നു..! കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി ‘വിമതർ’ വീണ്ടും; തുറന്നടിച്ചു ആനന്ദ് ശർമ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി “വിമതർ’ വീണ്ടും. കഴിഞ്ഞ ദശകത്തിൽ കോണ്‍ഗ്രസ് തളർന്നെന്നും “പുതുതലമുറ’ പാർട്ടിയും ജനങ്ങളുമായി ചേരണമെന്നും രാജ്യ സഭയിൽനിന്നു വിരമിച്ച ഗുലാം നബി ആസാദിനെ ആദരിക്കാനായി ജമ്മുവിൽ ഇന്നലെ “ശാന്തി സമ്മേളനം’ എന്ന പേരിൽ ചേർന്ന വിമത നേതാക്കളുടെ യോഗത്തിൽ ആനന്ദ് ശർമ തുറന്നടിച്ചു. അനുഭവസന്പത്തുള്ള ഗുലാം നബി ആസാദിന്റെ സേവനങ്ങൾ എന്തുകൊണ്ടാണു പാർലമെന്റിൽ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്താത്തതെന്നു മറ്റൊരു മുതിർന്ന നേതാവായ കപിൽ സിബൽ ചോദിച്ചു. കേരളത്തിലെയും ഉത്തരേന്ത്യയിലെയും ജനങ്ങളെ തമ്മിൽ താരതമ്യം ചെയ്തു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരേ കപിലും ആനന്ദും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണു പുതിയ നീക്കം. വിവിധ ജാതി-മതവിഭാഗ ങ്ങ ളിൽപെട്ടവരെ ഒരുപോലെ ബഹുമാനിക്കുന്നതാണു കോണ്‍ഗ്രസ് പാർട്ടിയെന്നു മറുപടിപ്രസംഗത്തിൽ ഗുലാം നബി പറഞ്ഞു. ജി-23 എന്ന പേരിൽ അറിയപ്പെടുന്നവർ വിമത ഗ്രൂപ്പല്ലെന്നും കോണ്‍ഗ്രസിനെ…
Read More