രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതിന്‍റെ കാരണം അറിയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. അതേസമയം, രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിൽനിന്നു കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പാണ് കമ്മീഷൻ നേരത്തേ മരവിപ്പിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതേ നിയമസഭയിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതവും ചട്ടപ്രകാരവും ആകില്ലെന്ന നിയമോപദേശത്തെ തുടർന്നാണു തുടങ്ങിവച്ച നടപടികൾ മരവിപ്പിച്ചത്. ഇനി മേയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമേ രാജ്യസഭയിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുകയുള്ളൂ

Read More

ആരോപണങ്ങൾകൊണ്ട് പാലായിലെ ജനങ്ങളെ സ്വാധീനിക്കാനാകില്ല; കാപ്പന് മറുപടിയുമായി ജോസ്

  കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് മറുപടിയുമായി കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്‍റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് ജോസ് തുറന്നടിച്ചു. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷത്തിൽ കാര്യമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

Read More

കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപിച്ച് ഡൽഹി ഹൈക്കോടതി

  ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സുരക്ഷാ കവചം എന്ന നിലയ്ക്ക് മാസ്‌ക് നിർബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്സിൻ സ്വീകരിച്ചവർ പോലും മാസ്‌ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

Read More

ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സൻ; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ

  കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സനെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം. മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്നും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

Read More

മൂവാറ്റുപുഴയിൽ മുന്നണികൾക്ക് ആശങ്ക, കണക്കുകൂട്ടലുകൾ ഇങ്ങനെ…

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുമായി മൂവാറ്റുപുഴയിലെ മുന്നണികൾ. സാധരണ ഗതിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിത്രം വ്യക്തമാകുന്ന സാഹചര്യം ഉണ്ടായിരുന്നത് ഇക്കുറി ഇല്ലാത്തത് മുന്നണി നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇടതു-വലത് മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടന്നിരുന്ന മണ്ഡലത്തിൽ ഇക്കുറി ഫലം പ്രവചനാതീതമാണ്. ട്വന്‍റി 20യുടെ മത്സരരംഗത്തേക്കുള്ള പ്രവേശനമാണ് ഇരു മുന്നണിയെയും ആശങ്കപെടുത്തുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഇവരുടെ പ്രവർത്തനം ഊർജ്ജചിതമായിരുന്നു. എന്നാൽ അവസാന പ്രചാരണ ഘട്ടത്തിൽ എൽഡിഎഫ് കുത്തക വോട്ടുകളെയും സ്വാധീനിക്കാൻ ട്വന്‍റി 20യ്ക്കായെന്നത് ഇടതുമുന്നണിയെയും ഭയപ്പെടുത്തുന്നു. എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് കൺവീനർ ബാബു പോൾ അവകാശപ്പെടുന്നത്. കൈവിട്ടു പോയ മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചെടുക്കുമെന്നും, ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് ഇതിനായി രംഗത്തിറക്കിയതെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം. സലിം പറഞ്ഞു. ബിജെപി പാളയത്തിലും വിജയപ്രതീക്ഷയുണ്ട്. ഇക്കുറി ബിജെപി മണ്ഡലത്തിൽ വിജയിച്ചു ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.…

Read More

ചെക്കുകൾ മടങ്ങി, കമ്പനി കേസ് നൽകി! ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ

ചെന്നൈ: ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. സിനിമ നിർമാണത്തിന് പണം കടമായി നൽകുന്ന റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശരത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് കമ്പനി പണം വാങ്ങിയിരുന്നു. ഇതിന് പകരമായി തീയതി ചേർക്കാത്ത ചെക്കുകൾ ശരത് കുമാർ നൽകുകയും ചെയ്തു. ഈ ചെക്കുകൾ മടങ്ങിയതോടെയാണ് റാഡിയൻസ് മീഡിയ കമ്പനി കേസ് നൽകിയത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിന്‍റെ ഓഫീസ് അറിയിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ശരത് കുമാർ നിർണായക സാന്നിധ്യമായിരുന്നു.

Read More

മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പി. ജയരാജൻ

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി. ജയരാജൻ രംഗത്ത്. “ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്. തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല. പാർട്ടി അനുഭാവികൾ ഏർപെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

നൂറു തൊഴില്‍ ദിവസങ്ങൾ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് തിളക്കമാർന്ന വിജയം

തളിപ്പറമ്പ്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 9,94,336 തൊഴിൽ ദിനങ്ങൾ നൽകി. നൂറുശതമാനം തൊഴില്‍ നടപ്പാക്കി തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്.44.24 കോടി രൂപയുടെ പ്രവര്‍ത്തികളാണ് 9 ഗ്രാമ പഞ്ചായത്തിലൂടെ 2020-21 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നേടാനായത്. പഞ്ചായത്തിനു കീഴിൽ 1,64,423 തൊഴിൽ ദിനങ്ങളും 1,062 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളുമാണ് കിട്ടിയത്. 9 കോടിയുടെ പ്രവൃത്തിയാണ് ഉദയഗിരി പഞ്ചായത്തില്‍ മാത്രം പൂര്‍ത്തിയാക്കാനായത്. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ബ്ലോക്ക് പരിധിയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും ഉദയഗിരി പഞ്ചായത്തിനാണ് ലഭിച്ചത്. ബ്ലോക്കില്‍ രണ്ടാം സ്ഥാനം ചെങ്ങളായി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. പ്രകൃതി വിഭവ പരിപാലനത്തില്‍ 2232 പ്രവൃത്തികളും വ്യക്തഗത ഗുണഭോക്താക്കള്‍ക്ക് 1784 ഉം ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തില്‍ 2049 പ്രവൃത്തികളും ഉള്‍പ്പെടെ 6068 തരം പ്രവൃത്തികളാണ് പദ്ധതിയിലൂടെ…

Read More

കളിയാക്കി കൊന്നു ! ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു; അജിത്ത് കൂത്താട്ടുകുളം പറയുന്നു…

പണ്ട് ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തിട്ട് നാട്ടിൽ ചങ്ങാതിമാരെയെല്ലാം കൂട്ടി ആഘോഷമാക്കി തിയറ്ററിൽ പോയി. സിനിമ തുടങ്ങിയപ്പോൾ മുതൽ ആരവം. ഞാൻ അഭിനയിച്ച സീനാണെങ്കിൽ അവർ കട്ട് ചെയ്തു കളഞ്ഞു. അവന്മാർ എല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നു. സംഭവം ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു. ദൃശ്യത്തിൽ അഭിനയിച്ചു എന്നൊക്കെ അവന്മാരോടു പറഞ്ഞപ്പോൾ സിനിമ ഇറങ്ങുമ്പോൾ എവിടേലും ഉണ്ടാവുമോ ഡേയ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. -അജിത്ത് കൂത്താട്ടുകുളം

Read More

സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം! കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സുരക്ഷാ കവചം എന്ന നിലയ്ക്ക് മാസ്‌ക് നിർബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്സിൻ സ്വീകരിച്ചവർ പോലും മാസ്‌ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

Read More