സ്വന്തം ലേഖകൻ രാമവർമ്മപുരം: ജനം വിധിയെഴുതിയതിന് ഇനി കാവലായി ഇമ ചിമ്മാതെ അവരുണ്ട്, മെയ് രണ്ടു വരെ.. വോട്ടെടുപ്പിന് ശേഷം സ്ട്രോംഗ് റൂമുകളിലെത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ കേന്ദ്ര സേനയുടേയും കേരള പോലീസിന്റെയും നിതാന്ത നിരീക്ഷണജാഗ്രതയിൽ സുഭദ്രം. വോട്ടെണ്ണൽ ദിനമായ അടുത്ത മാസം രണ്ടുവരെ ഈ ജാഗ്രതയും നിരീക്ഷണവും തുടരും. കാവൽഭടൻമാരുടെ കണ്ണുവെട്ടിച്ച് ഒരീച്ച പോലും വോട്ടിംഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന കോന്പൗണ്ടിലേക്ക് കടക്കാനാകാത്ത വിധമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആയുധധാരികളായാണ് കേന്ദ്ര സേനയും കേരള പോലീസും വോട്ടിംഗ് മെഷിനുകൾക്ക് കാവൽ നിൽക്കുന്നത്. തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളജിലെ സ്ട്രോംഗ് റൂമുകളിൽ നാലു നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് മെഷിനുകളാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങളിലെ ജനവിധി രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് ഇവിടെ കനത്ത കാവലിൽ സൂക്ഷിച്ചിട്ടുള്ളത്. കേന്ദ്രസേനയിലെ അന്യസംസ്ഥാന പോലീസുകാർക്ക് അവരുടെ ഇഷ്ടാനുസരണമുള്ള ഭക്ഷണം…
Read MoreDay: April 7, 2021
ശരീരത്തില്‍ 60 മുറിവുകള്‍! ജീവന് പൊലിഞ്ഞ ബാലികയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തിലും ക്രൂരമര്‍ദനത്തിലും ജീവന് പൊലിഞ്ഞ ബാലികയുടെ ശരീരത്തില്‍ 60 ഓളം മുറിവുകളും ക്ഷതങ്ങളും. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത്രയധികം മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. രഹസ്യഭാഗങ്ങളിലെ നീര്‍ക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. കൂടാതെ കഴുത്തില്‍ മുറിവുകളും കാണപ്പെട്ടു. രണ്ടാനച്ഛന് അലക്സ് കുട്ടിയെ ക്രൂരപീഡനത്തിനു വിധേയയാക്കിയെന്നാണ് പോലീസ് നിഗമനം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreമുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തി..! ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണം; ഇഡി ഹൈക്കോടതിയിലേക്ക്
കൊച്ചി: ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതര്‍ക്കുമെതിരെ എന്‍ഫോഴ്മെന്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read Moreഇരുചക്രവാഹനത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ കടത്താൻ ശ്രമം! വോട്ടിംഗ് യന്ത്രങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിലെ വേളാച്ചേരി പ്രദേശത്ത് വോട്ടിംഗ് യന്ത്രങ്ങൾ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ. യന്ത്രങ്ങളുടെ സീൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്നവരാണ് ഇവരെ കണ്ടെത്തിയത്. ഉടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. എന്നാൽ ഈ യന്ത്രങ്ങൾ റിസർവ് യൂണിറ്റുകളായിരുന്നുവെന്നും, വോട്ടിംഗിന് ഉപയോഗിച്ചിട്ടില്ലെന്നും തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreതട്ടിയെടുത്ത സൈനികനെ വിട്ടയയ്ക്കാമെന്നു മാവോയിസ്റ്റുകൾ; ചർച്ചയ്ക്കു തയാറെന്നും സംഘം; തെരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് കോണ്‍സ്റ്റബിളിനുവേണ്ടി തെരച്ചിൽ തുടരുന്നു. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിൾ രാകേശ്വർ സിംഗ് മൻഹസിനെ കണ്ടെത്താൻ വ്യോമ നിരീക്ഷണവും തുടരുന്നുണ്ട്. അതേസമയം ഇദ്ദേഹത്തെ വിട്ടയയ്ക്കാമെന്നും ചർച്ചകൾക്കു തയാറാണെന്നും മാവോയിസ്റ്റുകൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാകേശ്വർ ജീവനോടെയുണ്ടെന്നും ഉപദ്രവിക്കില്ലെന്നും മാവോയിസ്റ്റുകൾ നേരത്തേ സന്ദേശം നൽകിയിരുന്നു. എന്നാൽ മോചനം എന്നുണ്ടാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സേനാ വൃത്തങ്ങൾ പറയുന്നു. ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ സാന്നിധ്യം തെരച്ചിലിനു തടസമാണ്. ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യം തിരിച്ചടിക്കുമെന്നുള്ള ഭീഷണി ഒഴിവാക്കാനാണ് കോണ്‍സ്റ്റബിളിനെ മാവോയിസ്റ്റ് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ആക്രമണത്തിനു നേതൃത്വം നൽകിയ മാവോയിസ്റ്റ് നേതാവ് ഹിദ്മയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് സേന. മാവോയിസ്റ്റ് വേട്ടയിൽ പ്രത്യേക പരിശാീലനം നേടിയ സിആർപിഎഫ് കോബ്ര കമാൻഡോകൾ, സംസ്ഥാന പോലീസിലെ പ്രത്യേക…
Read Moreദുരൂഹത ബാക്കിയാക്കി അവർ എവിടെപ്പോയി? അറുപറയിലെ ദമ്പതികളെ കാണാതായിട്ട് നാലുവർഷം പിന്നിടുന്നു;തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മക്കളും മുത്തച്ഛനും…
കുമരകം: അറുപറയിലെ ദന്പതികളെ കാണാതായി നാലു വർഷം പിന്നിടുന്പോഴും ദുരൂഹത ബാക്കി. 2017 ഏപ്രിൽ ആറാം തീയതി ഹർത്താൽ ദിനത്തിൽ വൈകുന്നേരം കോട്ടയം ടൗണിലേക്കു പുത്തൻ മാരുതി കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരാണ് ഇനിയും തിരിച്ചെത്താത്തത്. വൃദ്ധനായ പിതാവ് അബ്ദുൾ ഖാദറും രണ്ട് മക്കളും ഇവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നാലു വർഷം പിന്നിട്ടിട്ടും കാത്തിരിപ്പു തുടരുകയാണ്.അബ്ദുൾ ഖാദർ കുമരകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവാതുക്കൽ വഴിയാണു കാർ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ നാളിതുവരെ ലഭിച്ചില്ല.പോലീസിന്റെ അന്വേഷണം വിഫലമായെന്ന പിതാവിന്റെ പരാതിയെ തുടർന്നു മുഖ്യമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ കരയിലും ജലത്തിലും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും പ്രയോജനം…
Read Moreവോട്ടിംഗ് ശതമാനം കുറഞ്ഞു, അടിയൊഴുക്ക് ഭയന്ന് മുന്നണികള്‍! ട്വന്റി 20, വി ഫോര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം ജില്ലകളില്‍ ഉണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചും സജീവ ചര്‍ച്ച
ജോണ്സണ് വേങ്ങത്തടം കൊച്ചി: എറണാകുളം ജില്ലയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ അങ്കലാപ്പിലായി മുന്നണികള്‍. ട്വന്റി 20, വി ഫോര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം ജില്ലകളില്‍ ഉണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചും സജീവ ചര്‍ച്ച ആരംഭിച്ചു. യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന എറണാകുളം 2016ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് പേരെ വിജയിപ്പിച്ചിരുന്നു. അഞ്ചു പേരെയാണ് എല്‍ഡിഎഫിനു വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇക്കുറി യുഡിഎഫ് കൂടുതല്‍ വിശ്വാസത്തിലാണ്. 2011 ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. അന്നു 11 മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചു തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ ട്വന്റി 20യുടെ സാന്നിധ്യം തള്ളിക്കളയാന്‍ കഴിയില്ല. ഇവര്‍ യുഡിഎഫിനാണ് ക്ഷീണം സൃഷ്ടിക്കുന്നത്. എറണാകുളം ജില്ലയില്‍ 74.14 വോട്ടിംഗ് ശതമാനം മാത്രമാണ് നിലവില്‍ പോള്‍ ചെയ്തിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ അഞ്ചു ശതമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ കഴിഞ്ഞ പ്രാവശ്യത്തെ പോളിംഗ് ശതമാനം എത്തിച്ചേരുകയുള്ളൂ. അതിനുള്ള സാധ്യത…
Read Moreആര് എസ് എസ് -എസ് ഡി പി ഐ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട നന്ദുകൃഷ്ണ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍
ചേര്‍ത്തല: ആര് എസ് എസ് പ്രവര്ത്തകന് നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. വയലാര്‍ മുക്കത്ത് അര്‍ഷാദ് (24) ആണ് അറസ്റ്റിലായത്. കുത്തിയതോട് പി എസ് കവലയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. 2 5 ഓളം പേര് കൊലപാതകത്തില്‍ പങ്കാളികളായതായാണ് പോലീസിന്റെ നിഗമനം. ഫെബ്രുവരി 24 ന് രാത്രി വയലാര്‍ നാഗംകുളങ്ങര കവലയില്‍ ഉണ്ടായ ആര് എസ് എസ് എസ് ഡി പി ഐ സംഘര്‍ഷത്തിലാണ് നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ് നന്ദുവിന് പരുക്കേറ്റിരുന്നു. ഡി വൈ എസ് പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Read Moreബാലികയുടെ മരണം! പിതാവിനെക്കുറിച്ച് സൂചന ലഭിക്കാതെ പോലീസ്; സാനു മോഹന്റെ സുഹൃത്തിന്റെ മൊഴി ഇങ്ങനെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് ശേഷം കാണാതായ പിതാവ് സനു മോഹനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ്. ഇയാള്‍ക്കെതിരെ കഴിഞ്ഞ രണ്ടിന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ബാലികയുടെ മൃതദേഹം കണ്ടെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലും സനു മോഹനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവന്നിരുന്നു. സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നാണു…
Read Moreഗൗതം കത്തോലി! തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്‍കിയിരിക്കുന്ന മുറയിനത്തില്‍പ്പെട്ട ഈ പോത്തിന്‍കിടാവ്. വാഴക്കുളം തഴുവംകുന്ന് സ്വദേശിയായ വട്ടക്കുടിയില്‍ ജോഷി സിറിയക്കിന്റെ മെയ്ഡന്‍ മുറഫാമിലാണ് മൂന്നരവയസുള്ള ഇവന് ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നത്. സംസ്ഥാനത്തുതന്നെ വിരളമാണ് ഇത്രയും വലിപ്പവും തൂക്കവുമുള്ള കിടാരി. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ദേശീയ കന്നുകാലി പ്രദര്‍ശന മത്സരം കാണാനെത്തിയപ്പോഴാണ് ഗൗതം കത്തോലിയെ കാണുന്നത്. മത്സരത്തില്‍ ജൂണിയര്‍ ചാമ്പ്യനായ ഈ കിടാരിയോട് ഇഷ്ടം തോന്നിയതോടെ പൊന്നുംവില നല്കി സ്വന്തമാക്കുകയായിരുന്നു ജോഷി. നാട്ടിലെത്തിച്ച ഇവന് കൃത്യമായ പരിചരണമാണ് നല്‍കിവരുന്നത്. ദിവസവും ഉടമയോടൊപ്പം ചുരുങ്ങിയത് അഞ്ചുകിലോമീറ്റര്‍ നടത്തം പതിവാണ്. തുടര്‍ന്ന് കൃത്യമായ അളവില്‍ സമീകൃത ആഹാരവും നല്‍കും. ചോളപ്പൊടി,പരുത്തിപ്പിണ്ണാക്ക്,സോയ,കടല,ഗോതമ്പുതവിട്, മുളപ്പിച്ച ഗോതമ്പ്, പുളിമ്പൊടി എന്നിവയടങ്ങിയ മിശ്രിതക്കൂട്ടാണ് പ്രധാന ഭക്ഷണം. മണിക്കൂറുകളോളം നീരാട്ടും ഏറെ ഇഷ്ടമാണ്. പ്രതിദിനം…
Read More