തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ രാത്രി ഒമ്പത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും കർഫ്യൂ ഏർപ്പെടുത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സ്വകാര്യ ട്യൂഷന് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. സിനിമ തീയേറ്ററുകള്‍ രാത്രി ഏഴ് വരെ മാത്രമേ തുറക്കാനാകൂ.
Read MoreDay: April 19, 2021
ഇതര മതസ്ഥനെ വിവാഹം കഴിച്ചു ! വീട്ടിലെത്തിയ യുവതിയെ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി; സംഭവം കലഞ്ഞൂരില്‍…
ഇതര മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ആക്രമിച്ച് ബന്ധുക്കള്‍. കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24കാരിയാണ് ആക്രമണത്തിനിരയായത് ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.
Read Moreമട്ടന്നൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; മരണത്തിലേക്ക് നയിച്ചതെന്ത്? യുവതിയുടെ ഫോൺ പരിശോധിക്കുന്നു
മട്ടന്നൂർ: കാനാട് വീടിനുള്ളിൽ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണം കണ്ടെത്തുന്നതിന് ജിജിനയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.30 ഓടെയാണ് കിടപ്പുമുറിയിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ബഹളം കേട്ടുണർന്ന വീട്ടുകാർ കിടപ്പുമുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വാതിൽ അകത്തു നിന്ന് അടച്ചു പൂട്ടിയതിനാൽ സമീപവാസികൾ ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ച് ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉച്ചയോടെ ഇരുവരും മരണപ്പെടുകയായിരുന്നു. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചു.…
Read Moreസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…
Read Moreജലരേഖപോലെ..! ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 700 കോടി ഓഫർ ചെയ്ത വ്യവസായി ഉരുണ്ടുകളിക്കുന്നു
ചോറ്റാനിക്കര: കൊട്ടിഘോഷിച്ച് പ്രചാരണം നൽകിയ ചോറ്റാനിക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പദ്ധതി അനിശ്ചിതത്വത്തിൽ. കർണാടക സ്വദേശി ഗണശ്രാവൺ എന്ന വ്യവസായി ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനങ്ങൾക്കായി നടത്തിയ കോടികളുടെ വാഗ്ദാനമാണ് ജലരേഖയായിരിക്കുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ തലവരെ തന്നെ മാറ്റി മറിക്കുന്ന വിധത്തിൽ വാഗ്ദാനം ചെയ്ത കോടികളിൽ കണ്ണുനട്ട് സ്വപ്നം കണ്ടത് ഒട്ടേറെ വികസനങ്ങളായിരുന്നു. യാതൊരു മുന്നറിവുമില്ലാതെ പെട്ടെന്ന് ഒരു ദിവസമാണ് ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 526 കോടിയുടെ സംഭാവന വാഗ്ദാനം വലിയ വാർത്തയായത്. രത്ന വ്യാപാരിയോ?ബംഗളൂരുവിലുള്ള രത്നവ്യാപാരിയെന്ന് പരിചയപ്പെടുത്തിയ ഗണശ്രാവണും കൂട്ടാളികളും ക്ഷേത്രത്തിൽ സ്വർണം പതിപ്പിക്കൽ, ക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, ഇരട്ട ഗോപുരങ്ങൾ, ഏറ്റവും വലിയ സദ്യാലയം തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് വിഭാവനം ചെയ്തത്. വൻ പ്രചാരം കിട്ടിയ ഈ വാർത്തയ്ക്കു പിന്നാലെ രണ്ടാഴ്ചയ്ക്കു ശേഷം 174 കോടി രൂപകൂടി ചേർത്ത് മൊത്തം 700 കോടിയുടെ വികസനം നടത്തുമെന്നാണ്…
Read Moreദന്തക്ഷയത്തിനു കാരണമായ ശീലങ്ങൾ ഒഴിവാക്കാം; ദന്ത ചികിത്സയോട് ഭയം വേണ്ട
ദന്തക്ഷയത്തിനു കാരണമായ ശീലങ്ങൾ ഒഴിവാക്കാം* മധുരപദാർഥങ്ങൾ അടങ്ങിയ കുപ്പി കുട്ടിയുടെ വായിൽവച്ച് ഉറക്കാതിരിക്കാൻ ശ്രദ്ധിക്കുക. * ആദ്യത്തെ പല്ലു മുളയ്ക്കുകയും മറ്റു മധുരമടങ്ങിയ ഭക്ഷണം കഴിക്കലും തുടങ്ങിയാൽ കുട്ടിയുടെ ഇഷ്ടപ്രകാരമുള്ള മുലയൂട്ടൽ നിർത്തുക. * പല്ലു മുളയ്ക്കുന്നതിന്റെ മുന്‍പ് മുലയൂട്ടിക്കഴിഞ്ഞാൽ മോണ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കുക. * ഒരു വയസാകുന്പോൾ കപ്പുപയോഗിച്ച് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക. 12-14 മാസമുള്ളപ്പോൾ പാൽകുപ്പിയുടെ ഉപയോഗം നിർത്തേണ്ടതാണ്.* ഇടനേരങ്ങളിൽ മധുരമടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ കഴിച്ചുകഴിഞ്ഞാൽ ദന്തശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്. ഫ്ളൂറൈഡ് പ്രധാനംഫ്ളൂറൈഡിനും ഇതടങ്ങിയിട്ടുള്ള പേസ്റ്റിനും ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്കുണ്ട്. ഒരു കടലയുടെ അളവിൽ ടൂത്ത് പേസ്റ്റ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക. അതുപോലെ കുടിവെള്ളതിലുള്ള ഫ്ളൂറൈഡിന്റെ അളവ് മിതമായ രീതിയിൽ ക്രമീകരിക്കുക. ചികിത്സരോഗവ്യാപനത്തെയും കുട്ടിയുടെ വയസ്, കുട്ടിയുടെ ആരോഗ്യാവസ്ഥ എന്നിവയ്ക്കനുസരിച്ച് ചികിത്സാരീതി മാറിക്കൊണ്ടിരിക്കും. കുട്ടിയുടെ ആദ്യ…
Read Moreഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍ ! ഒരാഴ്ച ലോക്ഡൗണ്‍;എല്ലാവരോടും കൈകൂപ്പി അഭ്യര്‍ഥിച്ച് കെജ്രിവാള്…
ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. രാജ്യതലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 മുതല്‍ 26ന് രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. പൊട്ടിത്തെറിയുടെ വക്കിലാണ്.ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളും മറ്റാരും തന്നെ ഡല്‍ഹി വിടരുത്. പ്രഖ്യാപിച്ചത് ചെറിയ ലോക്ഡൗണാണ്്, നീട്ടാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കൈകൂപ്പി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിവസേന റെക്കോഡ് ഭേദിക്കുകയാണ്. ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ്.
Read Moreതാൽക്കാലിക ജീവനക്കാന്റെ ദുർവാശി; കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു. എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക…
Read Moreപത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇനിയും പ്രതികൾപിടിയിലാകാനുണ്ടെന്ന് പോലീസ്
ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ നാല് പ്രതികളെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു . ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെ ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും വള്ളികുന്നം സി ഐ മിഥുൻ പറഞ്ഞു.രണ്ടു പ്രതികളെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇലിപ്പക്കുളം ഐശ്വര്യ വീട്ടിൽ ആകാശ് (20 ) വള്ളികുന്നം പള്ളിവിള ജംഗ്ഷൻ പ്രണവ് (23 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേസിൽ അറസ്റ്റിലായ പ്രധാന പ്രതി എം ആർ മുക്ക് പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെല്ലാം ആർ…
Read Moreഅധിക കോവിഡ് വാക്സിൻ; ഗവർണർ സമ്മർദ്ദം ചെലുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് അധിക കോവിഡ് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയെന്നും ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ഏർപ്പെടുത്തിയിരുന്ന ആറ് മാസത്തെ കോവിഡ് ഇൻഷുറൻസ് കവറേജിന്റെ കാലാവധി നീട്ടണം. കാർഷിക ആവശ്യത്തിന് നബാഡ് നൽകിയ വായ്പകൾ കോവിഡ് കാലത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read More