ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന്സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. നാലുകോടി മന്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക് മോഷണം, മാല പിടിച്ചു പറിക്കൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് എടുത്ത കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ചും ഇയാൾ മോഷണം നടത്തിയിരുന്നു.പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഈ കേസിൽ നാലുകോടി സ്വദേശികളായ പ്രണവ്, നോബിൻ, അനൂപ്, സജിത്ത്, ജെസ്റ്റിൻ, അലൻ റോയി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തൃക്കൊടിക്കാനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി വി.ജെ. ജോഫി, എസ്എച്ച്ഒ എ. അജീബ് എസ്ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്ഐ രഞ്ജീവ് സിപിഒമാരായ സുരേഷ്, ലാലു, അശോകൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.…
Read MoreDay: April 23, 2021
എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ കാലി! രോഗവ്യാപനത്തിന് സാധ്യതയേറെ; പരിശോധിക്കാന്‍ അധികൃതരും തയാറാവുന്നില്ല
കോഴിക്കോട്: പ്രതിദിന രോഗബാധിതരുടെ എണ്ണം 3000 കടന്നിട്ടും രോഗപ്രതിരോധ പ്രവര്‍ത്തനം ജില്ലയില്‍ താളംതെറ്റുന്നു. ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് രോഗപ്രതിരോധവും പാളുന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ പണിമടപാടിനായി ആശ്രയിക്കുന്ന എടിഎം കൗണ്ടറുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലെന്നത് ഏറെ ആശങ്കാജനകമാണ്. പല പ്രമുഖ ബാങ്കുകളുടേയും എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പിമാത്രമാണുള്ളത്. നഗരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘകരെ പിടികൂടാന്‍ അതിശക്തമായി രംഗത്തുള്ള സിറ്റി പോലീസിന്റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പോലീസ് ക്ലബിലെ രണ്ട് എടിഎം കൗണ്ടറുകളിലും സാനിറ്റൈസര്‍ പോലുമില്ല. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎം കൗണ്ടറുകളാണിവിടെയുള്ളത്. എസ്ബിഐയുടെ കൗണ്ടറില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡും കാലിക്കുപ്പിയുമാണുള്ളത്. മാത്രമല്ല പോലീസ് മേധാവി ഓഫിസിനോട് ചേര്‍ന്നുള്ള മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിലെ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലും സാനിറ്റൈസറില്ല. മുഴുവന്‍ സമയവും…
Read Moreഈ മാസ്ക് മാറ്റിയാൽ വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യർ കൂട്ടത്തോടെ മരിക്കും..! ആം ആദ്മി എംഎൽഎയുടെ വീഡിയോ വേദനിപ്പിക്കുന്നത്
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടി ക്കുന്പോൾ വേദനിപ്പിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ്. കോവിഡ് ബാധിച്ച് സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് സൗരഭ്. ഇന്നലെയാണ് സൗരഭ് വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഓക്സിജൻ ക്ഷാമം എത്രത്തോളം ഭയാന കരമാണെന്ന് തന്റെ അവസ്ഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ്. ആശുപത്രി കിടക്കയിൽ ഒാക്സിജൻ മാസ്്ക് ധരിച്ചാണ് സൗരഭ് വീഡിയോ എടുത്തിരിക്കുന്നത്. ‘ഈ മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ഒരാളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസം കിട്ടാതെ പിടയും. വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യർ കൂട്ടത്തോടെ മരിക്കും. -സൗരഭ് വീഡിയോയിൽ പറയു ന്നു. താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ…
Read Moreഇന്ത്യയിൽ 600 രൂപ വരെ..! കോവി ഷീൽഡിനു മറ്റു രാജ്യങ്ങളിൽ കുറഞ്ഞ വിലയെന്ന ആക്ഷേപവുമായി കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യയിൽ 600 രൂപ വരെ ഈടാക്കുന്ന കോവിഷീൽഡ് വാക്സിനു മറ്റു രാജ്യങ്ങളിൽ കുറഞ്ഞ വിലയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. അതേസമയം, മൂന്നു ഡോളറിൽ (ഏകദേശം 225 രൂപ) കുറച്ചു ലോകത്ത് ഒരിടത്തും ഇതു വില്‍ക്കാനാവില്ലെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാല പ്രതികരിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് പൂനവാലയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. ഈ പ്രതികരണം തന്നെ ഇന്ത്യയിൽ വാക്സിന് ഈടാക്കുന്നതു കൊള്ള വില ആണെന്ന സൂചനയായി കരുതുന്നു. വാക്സിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാനങ്ങൾക്ക് 400 രൂപയും നിരക്കിൽ വിൽക്കാൻ സ്വകാര്യ സ്ഥാപനമായ സെറം ഇൻസിസ്റ്റ്യൂട്ടിനെ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്രത്തിന് 150 രൂപ നിരക്കിൽ നൽകും. ഇതിനെതിരേയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നത്.
Read Moreവസ്ത്ര വ്യാപാര സ്ഥാപനം കത്തിച്ച സംഭവം; പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തി; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നത് പോലീസ് വീഴ്ചയെന്ന് ആക്ഷേപം; കത്തിയമർന്നത് കോടികളുടെ വസ്ത്രശേഖരം
കോഴിക്കോട്: പറമ്പില്‍ ബസാറിലെ മമ്മാസ് ആന്‍ഡ് പപ്പാസ് വസ്ത്ര വ്യാപാര കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി ഉപയോഗിച്ച പിക്കപ്പ് വാനിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.കൃത്യം നിര്‍ഹിച്ച ശേഷം പ്രതികള്‍ വാഹനം സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നു. ഇന്ന് വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് ക്രൈംസ്ക്വാഡ് അറിയിച്ചു. അതേസമയം മുഖ്യപ്രതിയായ താമരശേരി മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീക്ക് വിദേശത്തേക്ക് കടന്നു. കൃത്യം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയായാണ് കാണുന്നത്. സംഭവം നടന്നതിന് പിന്നാലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പരാതിക്കാരന് പോലീസില്‍ അറിയിച്ചിരുന്നു. മുഖ്യപ്രതിയുടെ വീടും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസിന് നേരിട്ട് കാണിച്ചുകൊടുത്തിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇടപെട്ടാണ് ക്രൈംസ്ക്വാഡിനെ ചുമതലപ്പെടുത്തിയത്. ക്രൈംസ്ക്വാഡ് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു.…
Read Moreഎന്ത് സംഭവിച്ചാലും ഒമ്പത് വരെ തുറക്കും! കടകളുടെ പ്രവൃത്തി സമയത്തില്‍ അവ്യക്തത; ശനിയും ഞായറും കച്ചവടസ്ഥാപനത്തിന് അവധിയില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ അവ്യക്തത. കടകള്‍ ഏഴരയ്ക്ക് തന്നെ അടയ്ക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒന്‍പത് വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടെന്നും ഏഴരയ്ക്ക് കടകള്‍ അടച്ചുപൂട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര രാഷ്ട്ര ദീപികയോട് പറഞ്ഞു. ‘വാളെടുത്തവന്‍ എല്ലാം രാജാവ് ’എന്ന നിലയിലുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്നും കച്ചവടക്കാര്‍ ഇത് കണ്ട് തെറ്റിദ്ധരിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു. ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആണ്. അല്ലാതെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അല്ല. ചെറിയ കടകള്‍ രാത്രി ഒന്‍പതു വരെ തുറക്കാവുന്നതാണെന്നും നസറുദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു. റംസാന് കാലം വിപണിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്ന സമയമാണ്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ…
Read Moreസൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ തരംഗമായി കോവിഡ് വാക്സിൻ ചലഞ്ച്; രണ്ടു ദിവസംകൊണ്ട് 50ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കോവിഡ് വാക്സിൻ ചലഞ്ച് തരംഗമാകുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാനാകില്ലെന്ന കേന്ദ്രനിലപാട് പുറത്തുവന്നതോടെ കോവിഡ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് ജനങ്ങൾ. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോവിഡ് വാക്സിൻ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചത്. മരുന്ന് കമ്പനികൾ വാക്സിൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് എന്ന് അറിഞ്ഞതോടെ വാക്സിൻ എടുത്തവരിൽ നല്ലൊരു പങ്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 400 രൂപ സംഭാവന ചെയ്തുകൊണ്ടുള്ള ചലഞ്ച് ആരംഭിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിൻപ്രകാരം എത്തിയത്. ചലഞ്ച് ആരംഭിച്ച് രണ്ടു ദിവസം പിന്നിടുമ്പോൾ 50 ലക്ഷം പിന്നിട്ടു. വാക്സിൻ എടുത്തവർ മാത്രമല്ല ഇനി വാക്സിൻ എടുക്കാനുള്ള വരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…
Read Moreകാമുകിയുടെ വീട്ടിലെത്തി കട്ടിലനടിയിൽ ഒളിച്ചു; പക്ഷേ, കയ്യോടെ പൊക്കി! വൈക്കത്തു നടന്ന സംഭവത്തില്‍ യുവാവ് ‘അകത്ത്’
വൈക്കം: പ്രായപൂർത്തിയാകാത്ത കാമുകിയുടെ വീട്ടിലെത്തി കട്ടിലിനടിയിൽ ഒളിച്ച 20 കാരനെ പെണ്‍കുട്ടിയുടെ മാതാവ് കൈയ്യോടെ പൊക്കി. ഒടുവിൽ പീഡനക്കേസിൽ അഴിക്കുള്ളിലായി. വെച്ചൂർ തോട്ടാപ്പുള്ളി നാണുപറന്പിൽ ഐമി (20)നാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പകൽ പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഐമിൻ വീടിനുള്ളിൽ കയറുകയായിരുന്നു. പതിവിനു വിപരീതമായി ജോലിയ്ക്കു പോയ പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വീട്ടിലെത്തിയതിനാൽ ഇയാൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാത്രി എട്ടോടെ മകളുടെ മുറിയിലെത്തിയ മാതാവ് കട്ടിലിനടിയിൽ യുവാവിനെ കണ്ട് ബന്ധുക്കളെയും സമീപവാസികകളയും വിളിച്ചു കൂട്ടിയശേഷം പോലീസിനെ വരുത്തുകയായിരുന്നു. മാതാവിന്റെ പരാതിപ്രകാരം യുവാവിനെതിരെ പോക്സോനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവനിതാ ഡോക്ടറുടെ കൊലപാതകം! പ്രതി തൂങ്ങിമരിച്ച നിലയിൽ
ഒല്ലൂർ: കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തിവരികയായിരുന്ന വനിതാ ഡോക്ടറെ ക്ലിനിക്കിൽവച്ച് കുത്തി പരിക്കേല്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ് (36)ആണ് മരിച്ചത്. മഹേഷിനെ ചോറ്റാനിക്കരയിലെ ലോഡ്ജിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മഹേഷ് സുഹൃത്തുകൂടിയായ ഡോ. സോനയെ ക്ലിനിക്കിൽവച്ച് കുത്തി പരിക്കേല്പിച്ചത്.
Read Moreവാക്സിന്റെ ഓൺലൈൻ രജിസ്ട്രേഷനിൽ അപാകതകളെന്ന് പരാതി; അവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി ഓണ്‍ലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്പോൾ ക്ലോസ്ഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ചിലർക്ക് ജൂലൈ 15 വരെ ബുക്ഡ് എന്ന സന്ദേശം ലഭിക്കുന്നു. ഇന്നലെ മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ വേണ്ടി നിരവധി പേരാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത്. കോവിഷീൽഡും കോവാക്സിനും രണ്ടാം കുത്തിവയ്പ്പ് നിശ്ചിത തീയതിക്കുള്ളിൽ എടുക്കേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള രജിസ്ട്രേഷൻ നടത്താൻ സാധിക്കാതെ വന്നതോടെ പരക്കെ ആശങ്കയായി.നിലവിലെ പരിമിതി പരിശോധിച്ചു ഉടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിൻ സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://selfregistration.cowin.gov.in/
Read More