റിയാസ് കുട്ടമശേരി2016 ഏപ്രിൽ 28. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന നിയമ വിദ്യാർഥിനിയായ ഇരുപത്തിയൊമ്പതുകാരി പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ട കറുത്ത ദിനം. അമ്മയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. കേരള രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കിയ പ്രമാദമായ വധക്കേസ് പിന്നീട് വിവാദങ്ങളുടെ കൊടുംകാറ്റായി. സംസ്ഥാന പോലീസിന്റെ ക്രൈം ഫയലിൽ തെളിയാതെ പോകുന്ന അസ്വഭാവിക മരണങ്ങളുടെ പട്ടികയിൽ എഴുതി തള്ളേണ്ടിയിരുന്ന ഈ കേസ് പുറംലോകമറിയുന്നത് സഹപാഠികളുടെയും സമൂഹമാധ്യമങ്ങളുടെയും ദളിത് സംഘടനകളുടെയും ശക്തമായ ഇടപെടലിലൂടെയായിരുന്നു. ആദ്യം ആരും കാര്യമായി ഗൗനിക്കാതിരുന്ന ഈ കൊലപാതകം ഇന്നും കേരള മനസാക്ഷിക്കു മുന്നിൽ ഒരു സപാട് ചോദ്യങ്ങളുയർത്തി ദുരൂഹമായി ശേഷിക്കുന്നു. കൊന്നത് കണ്ണിൽ ചോരയില്ലാതെക്രൂരമായ മാനഭംഗം, കൊടിയ പീഡനം. ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം മുപ്പതിലേറെ. പിടഞ്ഞൊടുങ്ങിയാണ് ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. മാനഭംഗവും മൃഗീയ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം…
Read MoreDay: April 28, 2021
മകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…
നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…
Read More‘തന്നാലാവുന്ന ഒരു കൈതാങ്ങ് ‘..! ദുരിതാശ്വാസനിധിയിലേക്കു ചുമട്ടുതൊഴിലാളിയുടെഅരലക്ഷം
കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നൽകി ചുമട്ടുതൊഴിലാളി മാതൃകയായി. പുത്തൻകുരിശ് ടൗണിൽ ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായ കെ.പി. ഉണ്ണികൃഷ്ണൻ ആണ് അന്‍പതിനായിരം രൂപയുടെ ചെക്ക് സിപിഎം ജില്ലാ കമ്മറ്റി അംഗം സി.ബി. ദേവദർശന്‍ കൈമാറിയത്. കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരയായ ആളുകൾക്ക് കോവിഡ് വാക്സിനേഷന്റെ പ്രതിരോധ കുത്തിവയ്പ് വളരെയധികം ആത്മവിശ്വാസം നൽകുന്നുണ്ടെന്നും തന്നാലാവുന്ന ഒരു കൈതാങ്ങ് എന്ന് മാത്രമാണ് താൻ ഇതിലൂടെ ലക്ഷ്യം വച്ചതെന്നും പുത്തൻകുരിശിൽ വർഷങ്ങളായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Read Moreനടരാജനു ശസ്ത്രക്രിയ
ബംഗളൂരു: ഇന്ത്യയുടെയും ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇടംകൈ പേസറായ ടി. നടരാജൻ ഇന്നലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2021 സീസണ് ഐപിഎലിൽനിന്നു നടരാജൻ പുറത്തായിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണു നടരാജന് ആദ്യം പരിക്കേറ്റത്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽനിന്ന് ഇതോടെ താരത്തിനു വിട്ടുനിൽക്കേണ്ടിവന്നിരുന്നു. എന്നാൽ, ഐപിഎലിൽ സണ്‍റൈസേഴ്സിനായി ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച നടരാജൻ, പരിക്ക് വഷളായതോടെ ടീമിൽനിന്നു പുറത്താകുകയായിരുന്നു.
Read Moreവിവാഹവേദിയില്‍ ആക്ഷന്‍ഹീറോ കളിക്കാന്‍ നോക്കി കളക്ടര്‍ ! കര്‍ഫ്യൂവിന്റെ പേരില്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്തു; വീഡിയോ വൈറലായതോടെ കളക്ടറുടെ ചീട്ടുകീറി…
കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്. ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി നടന്ന…
Read Moreഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്; കളി തുടരും…
അഹമ്മദാബാദ്/മുംബൈ: കോവിഡ്-19 മഹാമാരിയിൽ ഇന്ത്യ ശ്വാസംമുട്ടുകയാണെങ്കിലും 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് റദ്ദാക്കില്ലെന്നു ബിസിസിഐ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഐപിഎൽ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കോവിഡ് ഭയപ്പാടിൽ ആർ. അശ്വിൻ അടക്കം അഞ്ചു കളിക്കാർ ഐപിഎൽ മതിയാക്കി വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ടൂർണമെന്റ് റദ്ദാക്കില്ലെന്നു ബിസിസിഐ അറിയിച്ചത്. ടീമുകൾക്കുള്ള ബയോ സെക്യൂർ ബബിൾ സുരക്ഷ വർധിപ്പിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎലിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകൾക്കും ബിസിസിഐ ഇന്നലെ അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അനിർവചനീയമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ചില കളിക്കാർ ടീം വിട്ടുപോയിട്ടുണ്ട്. അവരുടെ തീരുമാനത്തെ മാനിക്കുന്നു, അവർക്ക് എല്ലാ പിന്തുണയും നൽകുന്നു. അതേസമയ, നിങ്ങൾ (എല്ലാ ടീം അംഗങ്ങളെയും) ബയോ സെക്യൂർ ബബിളിനുള്ളിൽ സുരക്ഷിതരാണെന്ന്…
Read Moreനെഗറ്റീവാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു ! പിറ്റേ ദിവസം യുവാവ് മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്…
കോവിഡ് നെഗറ്റീവാണെന്നു പറഞ്ഞ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് തൊട്ടടുത്ത ദിവസം മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷി(38)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ന്യുമോണിയ വര്‍ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ്…
Read Moreഇതാണ്ട പോലീസ്..! നിരോധനാജ്ഞ നിലനിൽക്കെ മലയിൻകീഴ് ജംഗ്ഷനിൽ ആൾക്കൂട്ടം സൃഷ്ടിച്ച് പോലീസിന്റെ ഹെൽമറ്റ് വേട്ട
കാട്ടാക്കട : നിരോധനാജ്ഞ നിലനിൽക്കെ മലയിൻകീഴ് ജംഗ്ഷനിൽ പോലീസ് തന്നെ ആൾക്കൂട്ടത്തെ സൃഷ്ടിച്ചതായി ആക്ഷേപം. രാവിലെ ജംഗ്ഷനിലെ നാല് റോഡിലുമായി പോലീസിന്റെ ഹെൽമെറ്റ് പരിശോധ കാരണം കോവിഡ് വാക്സിൽ എടുക്കാൻ പോയവരെയും കോവിഡ് പരിശോധനയ്ക്ക് പോയവരെയും മണിക്കൂറുകളോളമാണ് റോഡിൽ നിറുത്തിയത്. പാപ്പനംകോട്, ഊരൂട്ടമ്പലം, കാട്ടാക്കട, തിരുവനന്തപുരം എന്നീ റോഡുകൾ സംഗമിക്കുന്ന മലയിൻകീഴ് ജംഗ്ഷനിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ ഗതാഗതക്കുരുക്കുമുണ്ടായി. സാമൂഹിക അകലവും അഞ്ച് പേരിൽ കൂടുതൽ കൂടരുതെന്ന കളക്ടറുടെ ഉത്തരവും കാറ്റിൽ പറത്തിയായിരുന്നു പോലീസിന്റെ ഹെൽമെറ്റ് വേട്ട. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചൊന്നും പോലീസ് മിണ്ടിയതേയില്ല. നാല് ഭാഗത്തുമായി ഇന്നലെ രാവിലെ മുതൽ ഉച്ചവരെ 1250 പേരിൽ നിന്ന് 500 രൂപ വീതമാണ് പെറ്റിയിനത്തിൽ പോലീസ് ഈടാക്കിയത്. നിരോധനാജ്ഞ നിലനിൽക്കെ ഹെൽമെറ്റ് വേട്ടക്കിറങ്ങിയ പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികളെ പിടിച്ച്…
Read Moreകളിയല്ല, ഇത് ജീവിതം…! കോവിഡിനുള്ള മരുന്നു നൽകാൻ നിങ്ങൾക്ക് എന്താണ് അവകാശം..?ബിജെപി എംപി ഗംഭീറിനെ കുടഞ്ഞ് ഹൈക്കോടതി
ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരേ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബി ഫ്ളൂ വിതരണം ചെയ്യാന്‍ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ‘ഇവയൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗംഭീറിന് ലൈസന്‍സുണ്ടോ? അതോ ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ?,’ കോടതി ചോദിച്ചു. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷൻ മുഖേനയാണ് ഗംഭീറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. ഫാബി ഫ്ളൂവെന്ന വൈറസ് പ്രതിരോധ മരുന്നാണ് ഫൗണ്ടേഷൻ വഴി രോഗികൾക്ക് നൽകുന്നത്. നേരിയ ലക്ഷണങ്ങളുള്ള രോഗികളിൽ ഇവ ഗുണം ചെയ്യും.
Read Moreഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേരള യൂത്ത്ഫ്രണ്ട് നേതാവും സുഹൃത്തും പിടിയിൽ; പതിഷേധിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന നിലപാടിനെതിരെ കേരള യൂത്ത് ഫ്രണ്ടും രംഗത്ത്
പുനലൂർ: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കേരള കോൺഗ്രസ് യുവജന വിഭാഗം നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശികളായ കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ശരൺ ശശി, സുഹൃത്ത് ബിജോയി എന്നിവരെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേരള ഹെൽത്ത് കെയർ ആക്ട് പ്രകരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ആത്മഹത്യക്ക് ശ്രമിച്ച കരവാളൂർ സ്വദേശികളായ ദമ്പതികളെ ഇവരുടെ ബന്ധുക്കളും, ശരൺ ശശിയും മറ്റ് സുഹൃത്തുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ അപകടനില തരണം ചെയ്തതോടെ ഇരുവർക്കും കോവിഡ് ടെസ്റ്റ് നടത്തുവാൻ ഡോക്ടർ നിർദേശിച്ചു.കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് ആശുപത്രിയുടെ പുറത്തുകൂടി മാത്രമേ പോകാൻ…
Read More