ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹോട്ട് ആപ്പുകള്‍ വ്യാപകമാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ കിടിലന്‍ പണികളും. ആന്റിമാരോട് സംസാരിക്കാം, നിങ്ങളുടെ അടുത്തുള്ള പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താം, പരിചയമില്ലാത്ത പെണ്‍കുട്ടികളുമായി 24 മണിക്കൂര്‍ സൗജന്യ ചാറ്റിംഗ്… തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് ലോക്ക്ഡൗണില്‍ ഇറങ്ങിയിരിക്കുന്നത്. ആകര്‍ഷകമായ രീതിയിലാണ് പല ആപ്ലിക്കേഷനുകളും തയാറാക്കിയിരിക്കുന്നത്. അല്പവസ്ത്രധാരികളായ പെണ്‍കുട്ടികളും, ആകര്‍ഷിക്കാന്‍ ശരീരഭാഗങ്ങള്വരെ പ്രദര്‍ശിപ്പിക്കുന്നു യുവതികളുമാണ് ആപ്ലിക്കേഷന്റെ പരസ്യവുമായി എത്തുന്നത്. പണി കിട്ടുന്നത് ഇങ്ങനെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഫോണിലുള്ള സകല വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും എന്നാണ് സൈബര്‍ പോലീസ് കത്തെിയിരിക്കുന്നത്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്ലിക്കേഷനിലൂടെ പണം തട്ടിയെടുക്കൽ, നമ്മുടെ വ്യക്തിപരമായി ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടൽ… ഇങ്ങനെ പോകുന്നു കാര്യങ്ങൾ.…
Read MoreDay: May 14, 2021
ആളൊഴിഞ്ഞ പുരയിടത്തിൽ യുവാക്കൾ വന്നുപോകുന്നു; അജ്ഞാത സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ചാക്ക് പൊക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ഗാന്ധിനഗർ: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ചാക്ക് കൊണ്ട് മൂടി ആളൊഴിഞ്ഞ പറന്പിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവ് ഗാന്ധിനഗർ പോലീസ് പിടികൂടി. ഇന്നലെ അതിരന്പുഴ നാല്പാത്തിമല ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. എസ്ഐയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കൾ വന്നു പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പുരയിടത്തിൽ നിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ ഈ ഭാഗത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരേയും, കച്ചവടം നടത്തുന്നവരേയും, മുൻപ് കേസ് കളിൽ പ്രതികളായ വരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി എസ്എച്ച്ഒ സുരേഷ് വി നായരുടെ നേതൃത്വത്തിൽ എസ്ഐമാരായ ഹരിദാസ്, ടി.കെ. സജിമോൻ, എഎസ്ഐ പത്മകുമാർ, സിപിഒമാരായ…
Read Moreഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..? മണിക്കുട്ടന്റെ പാസ്പോര്‍ട്ടിലെ പ്രായം തിരുത്തി പ്രചരിപ്പിച്ചു; നിയമനടപടിയുമായി കുടുംബം
നടന് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി കുടുംബം. മണിക്കുട്ടന് 39 വയസ്സുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്പോര്‍ട്ടിന്റെ ചിത്രം. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. അരവിന്ദാണ് കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്സ് കാരെ, രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്സ് പോർട്ട് എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട് എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്.. അത് കൊണ്ട്…
Read Moreഒറ്റയ്ക്കു താമസിച്ച കോവിഡ് രോഗിക്ക് കൈത്താങ്ങായി പഞ്ചായത്തംഗം റൂബി ചാക്കോയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരിയും
കോട്ടയം: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതു പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ചേർന്ന്. തിരുവാർപ്പ് പഞ്ചായത്തംഗം റൂബി ചാക്കോ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരി എന്നിവർ ചേർന്നാണ് വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഗൃഹനാഥന് കടുത്ത ചുമയാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ലെന്ന് അയൽവാസികൾ അറിയിച്ചതോടെയാണ് പഞ്ചായത്തംഗം റൂബി ചാക്കോയും ജാഗ്രതാ സമിതി അംഗങ്ങളും ബന്ധുക്കളും വീട്ടിലെത്തുന്നത് അകത്ത് നിന്ന് വീട് കുറ്റിയിട്ടിരിക്കുകയായിരുന്നു. അവശതയിലായതിനാൽ ഗൃഹനാഥന് എഴുന്നേറ്റ് കതക് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്നു കതക് ചവിട്ടിത്തുറന്ന് അകത്ത് കയറുകയായിരുന്നു. തീർത്തും അവശനിലയിലായതിനാൽ സ്വകാര്യ ലാബിൽ നിന്ന് ആളെ വീട്ടിലേക്ക് വിളിച്ച് വരുത്തി കോവിഡ് ടെസ്റ്റ് ചെയ്തു. റിസൽറ്റ് പോസിറ്റീവായതോടെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യമായിരുന്നു. തുടർന്നാണ് റൂബി ചാക്കോ, യൂത്ത് കോണ്‍ഗ്രസ്…
Read Moreഒരു WhatsApp വിജയഗാഥ! വാട്ട്സ് ആപ്പിന്റെ ചരിത്രം ജാൻ കൂം എന്ന മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന ജീവിതകഥ കൂടിയായി മാറി; 2009 ലാണ് ഈ സംഭാഷണം നടക്കുന്നത്…
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വെറുതെയെന്തിനു സമയം പാഴാക്കണം ?’ നാളുകൾ ചിന്തിച്ച് മെനക്കെട്ടിരുന്നു തയാറാക്കിയെടുത്ത തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജാക്ക് പൈഫർ എന്ന സുഹൃത്തിന്റെ സഹായം തേടിയപ്പോൾ ആ ചെറുപ്പക്കാരന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. 2009 ലാണ് ഈ സംഭാഷണം നടക്കുന്നത്. ജാക്ക് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതിൽ അദ്ഭുതമില്ല. കാരണം, അപ്പോഴേക്കും മിക്കവാറും എല്ലാ മൊബൈൽ കമ്പനികളും എസ്എംഎസ് മെസേജുകൾ സൗജന്യമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫോണിൽ മെസേജുകൾ കൈമാറാൻ മറ്റൊരു ആപ്പ് ആർക്കും തന്നെ വേണ്ടി വരില്ല. എന്നാൽ, പിന്മാറാൻ ജാൻ കൂം എന്നു പേരുള്ള ആ മനുഷ്യന്റെ നിശ്ചയ ദാർഢ്യം അനുവദിച്ചില്ല. കാരണം, ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ അയാൾക്കു മുന്നിൽ വേറെ വഴികളില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി…
Read Moreമഹിളാ കോൺഗ്രസ് നേതാവ് ശോഭയും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഭർത്താവും കോവിഡ് ബാധിച്ചു മരിച്ചു
കാട്ടാക്കട : ഭാര്യയും ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു . മഹിളാ കോൺഗ്രസ് നേതാവ് എസ്.എൽ.ശോഭ ( 50 )ഭർത്താവ് റിട്ട പോലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് സജീവ പ്രവർത്തകനുമായ സോമൻ ( 61 )എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊല്ലത്ത് മകളുടെ വീട്ടിൽ ചികിത്സാർഥം പോയ ശോഭ കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരം മരിക്കുന്നത്. ഭർത്താവ് നടുക്കാടുള്ള വീട്ടിൽ കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ ആയിരുന്നു.അസുഖം മൂർച്ഛിച്ച് ശ്വാസ തടസം നേരിട്ട് പുലർച്ചെ സോമനും മരണപ്പെടുകയായിരുന്നു.
Read Moreസംസ്ഥാനത്ത് മദ്യം കിട്ടാനില്ലാത്ത സാഹചര്യം; ചാരായവും കോടയും ഒഴുകുന്നു ; പരിശോധന ശക്തമാക്കി എക്സൈസ്
നെടുമങ്ങാട് : എക്സൈസ് വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡിൽ 7200 ലിറ്റർ ചാരായവും 510 ലിറ്റർ കോടയും കണ്ടെടുത്തു. കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിന്റെ ഭാഗമായി വിദേശമദ്യഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യത്തിന്റെ വ്യാപനം തടയുന്നതിനായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും കണ്ടെടുത്തത്. ഭരതന്നൂരിൽ വീട്ടിൽ ചാരായം വാറ്റുന്നതിനായി 40 ലിറ്റർ കോട സൂക്ഷിച്ച കുറ്റത്തിന് ഭരതന്നൂർ ശരണ്യ നിവാസിൽ ശിവപ്രസാദ് (51)നേയും മൈലമൂട് ചെട്ടിയെക്കൊന്നകയം സിനി ഭവനിൽ ചാരായം വാറ്റുന്നതിനായി 30 ലിറ്റർ കോട സൂക്ഷിച്ച കുറ്റത്തിന് സിനിമോനെയും പോലീസ് അറസ്റ്റ് ചെയ്തു. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജിനുള്ളിലെ ഉൾവനത്തിൽ നടത്തിയ പരിശോധനയിൽ 7.200 ലിറ്റർ ചാരായവും 440 ലിറ്റർ കോടയും ഏകദേശം അൻപതിനായിരം രൂപ വിലവരുന്ന വാറ്റുപകരണങ്ങളും കണ്ടെടുത്ത് കൊല്ലം…
Read Moreജീവിതത്തില്‍ പോലീസായിരുന്നു, സിനിമയില്‍ വില്ലനും! നടന് പി.സി. ജോര്‍ജ് അന്തരിച്ചു; കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു…
കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന് പി.സി. ജോര്‍ജ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. പോലീസുകാരനായിരുന്ന പി.സി. ജോര്‍ജ് എസ്പിയായാണ് വിരമിച്ചത്. നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അദ്ദേഹം ചാണക്യന്, അഥര്‍വം, ഇന്നലെ, സംഘം, ഇരകള്‍ തുടങ്ങി 68 ഓളം സിനിമകളില്‍ അഭിനയിച്ചു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും പിന്നീട് സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധവച്ചു. സനിമ കുറഞ്ഞപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.
Read Moreആലപ്പാട്ട് കടൽക്ഷോഭം രൂക്ഷം; വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു
കൊല്ലം. ജില്ലയിൽ കരുനാഗപ്പള്ളി ആലപ്പാട്ട് കടൽ ക്ഷോഭം രൂക്ഷം. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കടൽ ക്ഷോഭം രൂക്ഷമായിട്ടുള്ളത്.തീരപ്രദേശത്തുള്ള മിക്ക വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ഏതു സമയത്തും ആളുകളെ മാറ്റി പാർപ്പിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃക്കോവിൽ വട്ടത്ത് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഇവിടെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുനലൂർ, അഞ്ചൽ, തെന്മല ഭാഗങ്ങളിൽ ഉരുൾ പൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു.
Read Moreരാജൻ.പി.ദേവിന്റെ മരുമകളുടെ മരണം! ഭർത്താവിനെതിരെ പരാതിയുമായി ഭാര്യയുടെ ബന്ധുക്കൾ; സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: നടൻ രാജൻ.പി.ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യയുടെ ബന്ധുക്കൾ രംഗത്ത്. രാജൻ.പി. ദേവിന്റെ മകൻ ഉണ്ണി.പി. ദേവിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ പ്രിയങ്കയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉണ്ണി നിരവധി തവണ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കാട്ടി നേരത്തെ പ്രിയങ്കയും സഹോദരനും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതി അങ്കമാലി പോലീസിന് കൈമാറിയിരുന്നുവെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു. ഉണ്ണി.പി. ദേവും പ്രിയങ്കയും അങ്കമാലിയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചക്കാണ് പ്രിയങ്കയെ വെമ്പായത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെന്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരണത്തിന് തലേ ദിവസമാണ് പ്രിയങ്ക വട്ടപ്പാറ…
Read More