കൊച്ചി: ഐഎന്‍എല്ലിലുണ്ടായ തമ്മിലടിയിലും പിളര്‍പ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്ക്കെടുക്കും. മന്ത്രിസ്ഥാനം നല്കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതേസമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കി. അടുത്തമാസം മൂന്നിനു കോഴിക്കോട്ട് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തീരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികള്‍ക്കും മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം. ഓഫീസ് പിടിക്കാൻ ശ്രമം തുടങ്ങിപിളര്പ്പിനെ തുടര്‍ന്നു കമ്മറ്റി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും ശ്രമം തുടങ്ങി. ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്നും അഖിലേന്ത്യാ സംവിധാനമാണെന്നും മന്ത്രി ദേവര്‍കോവില്‍ പറയുന്നത്. അഖിലേന്ത്യാ നേതൃത്വം കൂടെ നിന്നാല്‍ മന്ത്രിസ്ഥാനം തെറിക്കില്ലെന്ന ഉറപ്പാണ് ദേവര്കോവിലുള്ളത്. താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്നും മന്ത്രി പറയുന്നു. എന്നാല്‍ സിപിഎം ഇരുവിഭാഗത്തെയും പുറത്താക്കുമെന്ന…
Read MoreDay: July 26, 2021
മുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നു ? കുടുംബക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്; മദ്യപാനവും തെറിവിളിയും മര്‍ദ്ദനവും പതിവ്; ആരോപണങ്ങളില്‍ പരസ്ത്രീ ബന്ധവും…
നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. 80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത വെളിപ്പെടുത്തലുകളുമായി…
Read Moreമുൻവാതിൽ തകർത്ത് മോഷ്ടിക്കുന്നതിൽ പ്രിയം; കാഞ്ഞിരപ്പള്ളിയിൽ ശരതും സുധീഷും പിടിയിലായി; ജില്ലയിലെ പല മോഷണക്കേസുക ളും തെളിയും
കാഞ്ഞിരപ്പള്ളി: ജില്ലയിലെ തെളിയാത്ത പല മോഷണ കേസുകളും തെളിയും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ പോലീസ് പിടിയിലായ മോഷ്ടാക്കൾ ജില്ലയിലെ വൻ മോഷണ സംഘം.ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആലപ്പുഴ കണ്ടല്ലൂർ പെരുമനപുതുവൽ സുധീഷ് ഉദയൻ (38), പത്തനംതിട്ട, കുളനട പൂമംഗലത്ത് ശരത് ശശി (34) എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടിയിലായത്. കഴിഞ്ഞ മാസം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ലക്ഷ്മി ജൂവലറിയുണ്ടായ മോഷണമടക്കം ജില്ലയിലും പരിസരങ്ങളിലുമുണ്ടായ പല മോഷണങ്ങൾക്കു പിന്നിലും ഈ രണ്ടംഗ സംഘമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ നടത്തിയ അന്വേഷണത്തിൽ കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്നു കണ്ടെത്തിയിരുന്നു. മോഷണക്കേസിൽ ജയിലിലായിരുന്ന ഇരുവരും മാസങ്ങൾക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്നു സ്കൂട്ടറിൽ ജില്ലയിൽ എത്തി മോഷണം നടത്തുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. മാസങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച്…
Read Moreഅവൻ ഒന്ന് ഉറക്കെ കുരച്ചിരുന്നെങ്കിൽ..! മഴ പെയ്തപ്പോൾ അച്ഛൻ പട്ടിയെ കെട്ടിയിട്ടത് കാറിന്റെ പിന്നിൽ; അയർക്കുന്നത്ത് നായയെ കെട്ടിവലിച്ച സംഭവത്തിൽ യുവാവ് വിശദീകരിക്കുന്നതിങ്ങനെ…
അയർക്കുന്നം: നായയെ വാഹനത്തിൽ കെട്ടി വലിച്ചിഴച്ചുകൊണ്ടുപോയത് അതി ദാരുണ സംഭവം. എന്നാൽ അറിയാതെ പറ്റിയതെന്നുള്ള യുവാവിന്റെ മൊഴി വിശ്വസനീയം. ഇന്നലെ രാവിലെ 6.30ന് അയർക്കുന്നത്ത്് നായയെ വാഹനത്തിൽ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതിനു പിന്നാലെ പ്രതിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു സോഷ്യൽ മീഡിയയും അയർകുന്നത്തെ ജനങ്ങളും. സംഭവത്തിൽ അയർകുന്നം പോലീസ് കേസെടുത്ത അന്വേഷണം ആരംഭിക്കുകയും ഇന്നലെ രാത്രിയോടെ വാഹനം ഓടിച്ചിരുന്ന യുവാവിനെ പിടികൂടുകയും ചെയ്തു. കൂരോപ്പട പുതുകുളം ഭാഗത്ത് പുതുകുളം വീട്ടിൽ ജെഹു തോമസാണ് പിടിയിലായത്. പോലീസിന്റെ അന്വേഷണത്തിൽ നായ ചത്തു പോയിട്ടുള്ളതായാണ് അറിഞ്ഞത്. എന്നാൽ മനപൂർവമുണ്ടായതല്ലെന്നാണ് ജെഹു പൊലീസിനെ അറിയിച്ചത്. പട്ടിക്കൂട് തകർന്നതിനാൽ വീട്ടിലെ നായയെ പോർച്ചിലിലാണ് കെട്ടിയിട്ടിരുന്നത്. ശനിയാഴ്ച രാത്രി മഴ നനയാതിരിക്കാൻ നായയെ ടാറ്റാ സുമോയുടെ പിന്നിലായി പിതാവ് കെട്ടിയിട്ടു. വീട്ടുകാർക്ക് വാക്സിനേഷൻ ഉള്ളതിനാൽ രാവിലെ എടിഎമ്മിൽ പോകണമായിരുന്നു. നായയെ പുറകിൽ…
Read Moreനെഞ്ചിടിപ്പോടെ പ്രദേശവാസികൾ; കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പരിശോധന റിപ്പോർട്ട് ഇന്നെത്തും
കൊച്ചി: കളമശേരി എച്ച്എംടി കോളനി ഗ്രൗണ്ടിന് സമീപത്ത് നാലാം തവണയും താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകൾ ഇന്ന് ലഭിക്കും. താറാവുകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തോടുകളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ഫലം എന്നിവയാണ് തിരുവല്ലയിലെ ലാബിൽനിന്ന് ലഭിക്കുക. നെടുനാരയിൽ ഷംസുദീൻ വളർത്തുന്ന 600 ഓളം താറാവുകളാണ് കഴിഞ്ഞ നാല് ശനിയാഴ്ചകളിലായി ചത്തത്. ഞായറാഴ്ച 70 ഓളം താറാവുകളെയാണ് ചത്ത നിലയിൽ കണ്ടത്. ശനിയാഴ്ചകളിൽ വൈകിട്ടാണ് താറാവുകൾ കൂട്ടത്തോടെ ചാകുന്നത്. കഴിഞ്ഞ നാലു ശനിയാഴ്ചകളിലും താറാവുകൾ ചത്തു. ഈ ശനിയാഴ്ചയും വൈകിട്ട് മൂന്നരയോടെ താറാവുകൾ പിടഞ്ഞുവീണ് ചാകുകയായിരുന്നു. ഞായറാഴ്ച രാവിലെ ആയപ്പോഴേക്കും 150 ഓളം താറാവുകൾ ചത്തു. നേരത്തെ താറാവുകൾ ചത്തപ്പോൾ താറാവ് വളരുന്ന വെള്ളം ലാബിൽ പരിശോധിച്ചിരുന്നു. വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യമുണ്ടെങ്കിലും ശനിയാഴ്ച വൈകുന്നേരങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നത് ഇതുകൊണ്ടല്ലെന്ന് ലാബ്…
Read Moreഋഷിരാജ് സിംഗ് 31നു വിരമിക്കും; കേരളം വീട്ട് ഇനി എങ്ങോട്ടുമില്ല; പൂജപ്പരയിൽ താമസമാ ക്കും ; ജയിൽ ഡിജിപിയായി വിരമിക്കുമ്പോൾ ജയിൽ നവീകരണത്തിനായി പുസ്തകമെഴുതുന്ന തിരക്കിലേക്ക്…
തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഈമാസം 31നു സർവീസിൽ നിന്നു വിരമിക്കുന്നു. ജയിലിൽ പ്രതികളുടെ ഫോണ്‍ വിളി വിവാദം കത്തി നിൽക്കേയാണു ജയിൽ മേധാവിയായി അദ്ദേഹം വിരമിക്കുന്നത്. ജയിൽ നവീകരണത്തിനായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പുസ്തകമെഴുതുമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. എക്സൈസ് കമ്മീഷണറായിരിക്കേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് “വൈകുംമുന്‍പേ’ എന്ന പുസ്തകവും മലയാളികൾ സ്നേഹത്തോടെ സിംഗ് എന്നു വിളിക്കുന്ന ഋഷിരാജ് സിംഗ് പുറത്തിറക്കി. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ്1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പുനലൂർ എഎസ്പിയായാണ് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മീഷണറായിരിക്കേ അദ്ദേഹം നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവർത്തനം അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗതാഗത കമ്മിഷണറായിക്കേ നടപ്പാക്കിയ പരിഷ്കാരങ്ങളും പരിശോധനകളും റോഡപകടങ്ങൾ കുറയ്ക്കാൻ ഉപകരിച്ചു. സീറ്റ്ബെൽറ്റും…
Read Moreകടല്‍ ഏറെ പ്രക്ഷുഭുപ്തമായിരുന്നതിനാല് രാവിലെ ആരംഭിച്ച ക്രൂ ചേഞ്ചിംഗ് വൈകുന്നേരത്തോടെ അവസാനിച്ചു! വിഴിഞ്ഞത്ത് കുടുങ്ങിയ കപ്പലുകൾ തീരം വിട്ടു
വിഴിഞ്ഞം: ശനിയാഴ്ച വന്ന് മടങ്ങാനാകാതെ വിഴിഞ്ഞത്ത് കുടുങ്ങിയ അഞ്ച് കപ്പലുകളും ഇന്നലെ എത്തിയ മൂന്ന് ഉൾപ്പെടെ എട്ട് കപ്പലുകൾ ക്രൂ ചേഞ്ചിംഗ് പൂർത്തിയാക്കി തീരം വിട്ടു . ഒരു കപ്പലിലെ ജീവനക്കാരെ അദാനിയുടെ വക ടൊയിൻ ബാർജ് സാഗർ മൂന്ന് എത്തിച്ചപ്പോൾ ഏഴെണ്ണത്തിന് സഹായമായി മാരിടൈം ബോർഡിന്റെ ധ്വനിയും സജീവമായി പങ്കെടുത്തു. കടൽ ഏറെ പ്രക്ഷുഭുപ്തമായിരുന്നതിനാൽ രാവിലെ ആരംഭിച്ച ക്രൂ ചേഞ്ചിംഗ് വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. എന്നാൽ അന്തർ ദേശീയ ക്രൂ ചേഞ്ചിംഗ് ഹബ്ബായ വിഴിഞ്ഞത്തേക്ക് കൂടുതൽ ടഗ്ഗ് എത്തിക്കാൻ ഇന്നലെയും അധികൃതർ തയാറായില്ല. തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്തതും ഉന്നതരുടെ താത്പര്യക്കുറവുമാണ് തുറമുഖത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് ആരോപണമുയരുന്നു. സർക്കാരിന് കോടികളുടെ വരുമാനം നൽകുന്ന പ്രമുഖ പോർട്ടായ വിഴിഞ്ഞത്തിന് ഒരു ഓഫീസർ ഇല്ല. കൊല്ലം പോർട്ട് ഓഫീസറുടെ മേൽനോട്ടത്തിലാണ് വിഴിഞ്ഞത്തിന്റെ പ്രവർത്തനം വർഷങ്ങളായി നടന്നു വരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ…
Read Moreകറന്റ് ഉള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ? മരണവീട്ടിൽനിന്നു ജനറേറ്റർ ‘പൊക്കിയ’ യുവാക്കൾ പിടിയിൽ; മാന്‍വെട്ടത്ത് നടന്ന സംഭവം ഇങ്ങനെ…
മാൻവെട്ടം: മരണവീട്ടിൽനിന്നു ജനറേറ്റർ കടത്തിക്കൊണ്ടുപോയ പ്രതികളെ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടി. മേമ്മുറിയിലെ മരണവീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ മോഷണം നടത്തിയ പ്രതികളെയാണ് മോഷണ വസ്തു കടത്തികൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടിയത്. മോനിപ്പള്ളി തച്ചാറക്കുഴിയിൽ ജയിംസ് ബേബി (26), മാഞ്ഞൂർ മേമ്മുറി കളപ്പുരതട്ടേൽ ചാക്കോ ജോസ് (20), പാന്പാടി കൂരേപട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരാണ് പിടിയിലായത്. മേമ്മുറി അപ്പോഴിപറന്പിൽ എ.പി. ജോസഫ് (അപ്പച്ചൻ -75) ന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം മരിച്ച ജോസഫിന്റെ സംസ്കാരം ഇന്നലെയായിരുന്നു. വീട്ടുകാർ പുലർച്ചെ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി എയർപോർട്ടിൽ പോയ സമയത്താണ് വീട്ടുമുറ്റത്തുനിന്നും ജനറേറ്റർ കടത്തിക്കൊണ്ടുപോയത്. മോനിപ്പള്ളിയിൽനിന്ന് ഓട്ടോറിക്ഷ വിളിച്ചുക്കൊണ്ടുവന്ന പ്രതികൾ ജനറേറ്റർ ഓട്ടോറിക്ഷയിൽ എടുത്തു വച്ചു സ്ഥലം വിടുകയായിരുന്നു. പ്രതികളെ കോട്ടയത്തു കൊണ്ടാക്കിയ ശേഷം മടങ്ങും വഴിയാണ് ഓട്ടോറിക്ഷ ഡ്രൈവർ…
Read Moreസുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാനില്ല! ഒഴിഞ്ഞ വലയുമായി മത്സ്യത്തൊഴിലാളികൾ; കാരണം…
വൈക്കം: വേന്പനാട്ടു കായലിലും ബന്ധപ്പെട്ട ഉൾനാടൻ ജലാശയങ്ങളിലും മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. തണ്ണീർമുക്കം ബണ്ട് തുറന്നു മഴക്കാലമെത്തുന്നതോടെ വേന്പനാട്ടുകായലിൽനിന്നു സുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാതെ വന്നതാണ് ഉൾനാടൻ മത്സ്യമേഖലയെ വറുതിയിലേയ്ക്കു തള്ളിവിടുന്നത്. വേന്പനാട്ടു കായലിൽ വൻതോതിൽ ലഭിച്ചിരുന്ന തെള്ളി ചെമ്മീൻ ഈ സീസണിൽ ലഭിച്ചില്ല. വൻ തുക ചെലവഴിച്ചു മത്സ്യത്തൊഴിലാളികൾ ഒരുക്കിയ ഉൗന്നിവലകൾ ഉപയോഗിച്ചു മൂന്നു ദിവസം മാത്രമാണ് മൽസ്യ ബന്ധനം നടത്താനായത്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായതോടെ ഭൂരിഭാഗം തൊഴിലാളികളും മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. മികച്ച വില ലഭിച്ചിരുന്ന കൊഞ്ച്, കരിമീൻ, നാരൻ ചെമ്മീൻ തുടങ്ങിയവ കുറഞ്ഞ അളവിൽ പോലും ലഭിക്കാത്തത് തിരിച്ചടിയായി. ഫിഷറീസ് നിക്ഷേപിച്ച വളർത്തുമീനുകൾ ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ കൂടുതലായി കിട്ടിയിരുന്ന കട്ല, വട്ടേരി തുടങ്ങിയ മത്സ്യങ്ങൾ നാമമാത്രമായി പോലും ലഭിക്കാതെയായി. മുൻകാലങ്ങളിലൊന്നും ഉണ്ടാകാത്ത…
Read Moreജല ബോംബ് നിറയുന്നു; പ്രദേശവാസികൾ ഭീതിയിൽ; ജലനിരപ്പ് 142 അടിയായാല്‍ സംഭവിക്കുന്നത്…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 142 അടിയായാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 135.80 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. 141 എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read More