ജര്‍മനിയിലെ ബാഡ് മണ്സ്റ്റെറിഫെലില് അടുത്തയിടെ ഉണ്ടായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ആര്‍ടിഎല്‍ ചാനലിലെ സൂസന്ന ഓഹ്ലെന് എന്ന റിപ്പോര്‍ട്ടര്‍. സംഭവമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയ്ക്കു വെള്ളപ്പൊക്ക ബാധിത പ്രദേശം വൃത്തിയാക്കാന്‍ സഹായിച്ചുവെന്നും സാഹസികമായിട്ടാണ് ഇവിടെ എത്തിയതെന്നും തോന്നിക്കുന്ന വിധത്തിൽ അവരുടെ വസ്ത്രങ്ങളിലും ശരീരത്തുമൊക്കെ ചെളി പുരണ്ടിരുന്നു. ആര്‍ടിഎല്‍ അവതാരിക ബാഡ് മണ്സ്റ്റെറിഫെലില് സഹായത്തിനായി ഒരു കൈ നല്കുന്നു”. എന്ന പേരില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. എല്ലാവരും അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവരുടെ ആ റിപ്പോർട്ടും വൈറലായിരുന്നു. എന്നാൽ, ഇതിന് അധികം ആയുസാണ്ടായില്ല. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ ഒരു താമസക്കാരനാണ് ഈ റിപ്പോർട്ടിലെ യഥാർഥ ചെളി പുറത്തുകൊണ്ടുവന്നത്. സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഓണ്‍ലൈനില്‍ ഒരു വീഡിയോ പ്രസിദ്ധപ്പെടുത്തി. ചെളി വന്ന വഴിനീല നിറത്തിലുള്ള ഷര്‍ട്ടും തൊപ്പിയും ബൂട്ടും ധരിച്ച ഓഹ് െെലന് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെയും…
Read MoreDay: July 26, 2021
പിന്നെ അവര്‍ക്കൊക്കെ സ്കൂളുണ്ട്…നിന്നെ പോലെ ആണോ ! വാത്സല്യം സിനിമയുടെ ലൊക്കേഷനില്‍ ദുല്‍ഖറിനൊപ്പം ഓടിക്കളിച്ച അനുഭവം പങ്കുവെച്ച് നടി അമ്പിളി…
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അമ്പിളി. വാത്സല്യത്തിലേയും മിന്നാരത്തിലേയും അഭിനയത്തിലൂടെ അമ്പിളി പ്രേക്ഷകരുടെ പ്രിയബാലതാരമായി മാറുകയായിരുന്നു. പിന്നീട് മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ അനിയത്തിയായും അമ്പിളി എത്തി. പിന്നീട് സിനിമയില്‍ ആരും അമ്പിളിയെ കണ്ടില്ല. ഇന്ന് ഒരു അഭിഭാഷകയാണ് അമ്പിളി. വക്കീല്‍ വേഷത്തില്‍ നില്ക്കുന്ന അമ്പിളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വാത്സല്യം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ദുല്‍ഖറിന്റെയും സഹോദരി സുറുമിയുടെയും കൂടെ പാടത്തൂടെ ഓടിക്കളിച്ച് നടന്ന കഥകളും താരം പറയുന്നു. അമ്പിളിയുടെ വാക്കുകള്‍ ഇങ്ങനെ…’വാത്സല്യം ലൊക്കേഷനൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അന്നൊക്കെ അത്യാവശ്യം വലുതായത് കൊണ്ട് ഓര്‍മ്മയൊക്കെ ഉണ്ട്. ആ സിനിമ ചെയ്യുമ്പോള്‍, വെക്കേഷന് സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും…
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടയം…! അറിവില്ലായ്മ, അല്ലെങ്കിൽ സ്വയം കുഴിക്കുന്ന കുഴി
വി.ആർ. ഹരിപ്രസാദ് ദിവസങ്ങൾക്കുമുന്‍പ് കേരളത്തിൽനിന്നുള്ള ഒരു പ്രമുഖ അന്തർദേശീയ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ പേരിലുള്ള ഒരു വാട്ട്സ്ആപ്പ് മെസേജ് വന്നു. ഏറെ പരിചിതമായ ലോഗോ വച്ച്, അവരുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു എന്നാണ് സന്ദേശം. അതിൽ എല്ലാവരെയും ആകർഷിക്കുന്ന ഒരു ഓഫറും- 2000 ഫ്രീ ഗിഫ്റ്റുകൾ!! തൊട്ടുതാഴെ ഒരു ലിങ്കും. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, മുകളിൽ ഹൈപ്പർമാർക്കറ്റിന്റെ വെബ് വിലാസം ആണെങ്കിലും താഴെ ആക്ടീവ് ആയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരിടത്തേക്കാണ്. ഫ്രീ എന്നു കണ്ടാൽ മലയാളികൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഇടിച്ചുകയറിയിരിക്കും. പിന്നെ വാട്ട്സ്ആപ്പ് സംസ്കാരം ജീവിതത്തിന്റെ ഭാഗമായതോടെ മറ്റൊരു സ്വഭാവവും- ഷെയർ ചെയ്യൽ. എന്തെങ്കിലും പങ്കുവയ്ക്കുക എന്നത് അത്ര സുഖമല്ലാത്ത കാര്യമാണെങ്കിലും ഈ ഷെയറിംഗിന് കാശുചെലവില്ലല്ലോ. മെസേജ് കിട്ടിയവർ നേരെ മറ്റു ഗ്രൂപ്പുകളിലേക്കു തട്ടി. പറ്റിക്കലായേക്കാം എന്ന സാമാന്യം വിവരമുള്ളവർപോലും ഈ ഷെയർ ചെയ്യലിൽ കണ്ണികളായി. കുറേപ്പേരെങ്കിലും…
Read Moreഎനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു ! മീനത്തില്‍ താലികെട്ടിലെ നായിക തേജാലി ഘനേക്കറുടെ വെളിപ്പെടുത്തല്‍…
ദിലീപ് നായകനായി 1998ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മുംബൈ സ്വദേശിയായ തേജാലി ഘനേക്കര്‍ ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ പിന്നീട് താരത്തെ അധികം ചിത്രങ്ങളില്‍ കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് തേജാലി. നടന് തിലകനുമൊത്തുള്ള അന്നത്തെ ഷൂട്ടിംഗ് അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആര്‍ട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ മുകള്‍ നിലയില്‍ നിന്നും അടിച്ചടിച്ച് താഴേക്ക് കൊണ്ടുവരുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ നമ്മള് എല്ലാവരുമുണ്ട്. ആ സീനിനോട് റെസ്പോണ്‍ഡ് ചെയ്യുന്ന ഭാവങ്ങളിലാണ് നമ്മള് നില്‍ക്കേണ്ടത്. ‘ഇത്രയും വളര്‍ന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ’ എന്ന…
Read Moreഞങ്ങളെ ഇങ്ങനെ എന്തിനാ കൊല്ലുന്നേ; തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; ഉദ്യോഗസ്ഥർക്ക് കുടുക്കിട്ട് പോലീസും
കാക്കനാട്: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടു പ്രതികൾ ഇന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങും. സംഭവത്തിനു ശേഷം ഒളിവിൽ പോയ രണ്ടു പേരെയും പോലീസ് കോഴിക്കോടെത്തി തിരിച്ചറിഞ്ഞു. ഇൻഫോപാർക്ക് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചതനുസരിച്ചാണ് സ്റ്റേഷനിൽ എത്തുന്നത്. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കുറ്റമായതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കും.തെരുവുനായ്ക്കളെ പിടികൂടാൻ ഇവർക്കു നിർദേശം നൽകിയ ഉദ്യോഗസ്ഥരെക്കുറിച്ചും കൗൺസിലർമാരെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽനിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഫോൺ വഴി ഇവരെ ബന്ധപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ലഭിക്കാൻ ഇവരുടെ ഫോണുകളും ശാസ്ത്രീയമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പിടികൂടിയ നായ്ക്കളെ കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഡ്രൈവറിൽനിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ഒളിവിൽ പോയ…
Read Moreഫൈസര്‍ വാക്സിന് എടുത്ത ശേഷം വേച്ചു വേച്ചു കുഴഞ്ഞു വീഴുന്ന യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി വാക്സിന് വിരുദ്ധന്മാര്…
ലോകരാജ്യങ്ങള്‍ കോവിഡിനെതിരായ വാക്സിനേഷന് ധ്രുതഗതിയിലാക്കാന്‍ അരയും തലയും മുറുക്കി ശ്രമം തുടരുമ്പോള്‍ വാക്സിനെതിരായ അപവാദ പ്രചാരണങ്ങളുമായി ഒരു കൂട്ടരും രംഗത്തുണ്ട്. അതിനായി ഇത്തരക്കാര്‍ ഇപ്പോള്‍ വടിയാക്കുന്നത് ഒരു വീഡിയോയാണ്. അടുക്കളയില്‍ വേച്ചു വേച്ചു നടന്ന് വീഴുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. 4.7 മില്ല്യണ്‍ ഫോളോവര്‍മാരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ പറയുന്നത് ഫൈസര്‍ വാക്സിന് എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയല്‍ ഉണ്ടായതെന്നാണ്. ഇതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയില്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇവരുടെ കാലുകള്‍ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്. ജൂണ്‍ 29 ന് ഫൈസര്‍ വാക്സിന് രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോര്‍ജിയ-റോസ് സെഗാല്‍ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളര്‍ച്ചയും നാഡീസംബനധമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വാക്സിനു മുന്‍പ് തികച്ചും ആരോഗ്യവതിയായിരുന്ന…
Read Moreതട്ടിപ്പിൽ നഷ്ടപ്പെട്ട എട്ട് ലക്ഷം വാങ്ങിത്തരാം; വ്യാജ ഡിറ്റക്ടീവ് തട്ടിയത് 25 ലക്ഷം
മൂവാറ്റുപ്പുഴ: തട്ടിപ്പിൽ നഷ്ടപ്പെട്ട എട്ടു ലക്ഷം വാങ്ങിത്തരാം എന്നു പറഞ്ഞ് വ്യാജ ഡിറ്റക്ടീവ് തട്ടിയത് 25 ലക്ഷം. സംഭവത്തിൽ പിടിയിലായ പ്രതി പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി പൂമല കോളനി പാലകുഴിയിൽ സുദർശനെ (24) ഇന്ന് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങും. സമാനമായ രീതിയിൽ ഇയാൾ മറ്റാളുകളെ കബളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്നും പ്രതി ഒറ്റക്കാണോ, സംഘം ചേർന്നാണോ തട്ടിപ്പ് നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജ സ്ക്രാച്ച് കാർഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങിനാൽകാം എന്ന് വിശ്വസിപ്പിച്ചാണ് 25 ലക്ഷം രൂപ തട്ടിയത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള തമിഴ്നാട്അതിർത്തിയിലുള്ള രഹസ്യ താമസസ്ഥലത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയത് പല ഘട്ടങ്ങളായിരണ്ട വർഷം മുമ്പാണ് ആരക്കുഴ സ്വദേശിക്ക് സ്ക്രാച്ച് കാർഡ്…
Read Moreഅമ്മച്ചി വീടുവയ്ക്കാൻ സഹായം ചെയ്തു തരട്ടെ; ആദ്യ ചിലവുകൾക്കായി 6000 രൂപ തന്നാൽ മതി; എല്ലാം വിശ്വസിച്ചപ്പോൾ വയോധികയ്ക്ക് നഷ്ടപ്പെട്ടത് ഒന്നര പവന്റെ മാല
കാട്ടാക്കട : വീട് നിർമാണത്തിന് സഹായ വാഗ്ദാനം നൽകാമെന്ന് വയോധികയെ വിശ്വസിപ്പിച്ചു സ്വർണമാലയുമായി കടന്ന കേസിലെ പ്രതിയുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ കേസുകൾ. കാഞ്ഞിരംകുളം കനാൽ കോട്ടേജിൽ ഷിബു.എസ്.നായർ (43) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിലെ പ്രതിയാണ് ഷിബു. ഇതിൽ പോലീസുകാരെ ആക്രമിച്ചതും ഉൾപ്പെടുന്നു.പന്നിയോട് കല്ലാമം സ്വദേശിയായ വയോധികയുടെ ഒന്നേകാൽ പവൻ മാലയാണ് ഇയാൾ തന്ത്രപൂർവ്വം കൈക്കലാക്കി കടന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചാം തീയതി ആയിരുന്നു സംഭവം. ഇടവകയിലെ പള്ളി വികാരി കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും പകരം താൻ വിവരം അറിയിക്കാൻ എത്തിയതാണെന്നും ധരിപ്പിച്ചാണ് വൃദ്ധയുടെ അടുത്തെത്തിയത്. വാർധക്യ സഹജമായ അസുഖമുള്ള വൃദ്ധ ഒറ്റക്കാണ് താമസിക്കുന്നത്. ഇത് മനസിലാക്കിയാണ് പ്രതി ഇവരുടെ അടുത്തെത്തിയത്. വീട് നിർമാണത്തിന് സഹായം അനുവദിക്കാൻ…
Read Moreറിച്ചു ഓർമയായത് ഉപ്പാന്റെ കടങ്ങൾ തീർക്കണമെന്ന മോഹം ബാക്കിയാക്കി; ബിടെക് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയ ആഡംബരക്കാറിൽ ഉണ്ടായിരുന്നത് അഞ്ചുപേർ
ഉപ്പാന്റെ കടങ്ങൾ തീർക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് റിച്ചു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഫറാസ് ഓർമയായത്.ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ പ്രവർത്തിക്കണമെന്നായിരുന്നു അവന്റെ മോഹം.. എന്റെ കടങ്ങൾ തീർക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. അതിനായി പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള ശ്രമവും നടക്കുന്നതിനിടയിലാണ് മകനെ തനിക്ക് നഷ്ടമായതെന്ന് ഫറാസിന്റെ പിതാവ് ആസിഫ് രാഷ്ട്രദീപികയോട് പറഞ്ഞു. മാതൃസഹോദരൻ വിദേശത്തു നിന്നും പഠനാവശ്യത്തിനായി കൊടുത്തയച്ച ലാപ്ടോപ്പ് ബന്ധുവായ ഏഷ്യൻ ഇസ്മയിലിന്റെ വീട്ടിൽ നിന്നും എടുക്കാൻ പോയതായിരുന്നു ഫറാസ്. സൈബർ സെക്യൂരിറ്റി ഓഫീസറാകാനായിരുന്നു ഫറാസിന്റെ ആഗ്രഹം. നല്ല ഫുട്ബോൾ കളിക്കാരനായിരുന്നു ഫറാസെന്നും നാട്ടുകാർ ഓർമിക്കുന്നു. തലശേരി: പെരുന്നാൾ തലേന്ന് ആഘോഷത്തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ്…
Read Moreഞങ്ങളുണ്ട് കൂടെ… നിക്ഷേപകരുടെ കരം പിടിക്കാൻ, കരുവന്നൂർ വിഷയത്തിൽ കേരളബാങ്ക് ഇടപെടുന്നു; പരിഗണനയിൽ നൂറുകോടി
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കിക്കിട്ടാൻ കേരള ബാങ്ക് ഇടപെടും. കരുവന്നൂർ ബാങ്ക് സമർപ്പിച്ച നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ, കേരള ബാങ്കിന്റെ പരിഗണനയിലാണെന്ന് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 512 കോടി രൂപയുടെ നിക്ഷേപമുണ്ട്. ബാങ്കിലെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ ഈ നിക്ഷേപകർ ആശങ്കയിലാണ്. പണം നിക്ഷേപിച്ചവർ അതു മടക്കികിട്ടാൻ ബാങ്കിനു മുന്പിൽ വരിനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് നിക്ഷേപകരെ സഹായിക്കാൻ തുനിയുന്നത്. കരുവന്നൂർ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെടുക്കാൻ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാൻ നടപടിയെടുക്കുക തുടങ്ങി വിവിധ പരിഹാര മാർഗങ്ങളാണ് കേരള ബാങ്കിന്…
Read More