സ്വന്തം ലേഖകന്‍ കോഴിക്കോട്: പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് അളക്കാന്‍ കെ.എസ്.ആര്‍മിയും. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ സംഘടാന ചുമതലയുള്ള കെ.പി.അനില്‍കുമാറിനൊപ്പം പ്രവര്ത്തകരുണ്ടാവില്ലെന്നു കെപിസിസി നേതൃത്വം മനസിലാക്കിയത് കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. എളമരം കരീം ഉള്‍പ്പെടെയുള്ള സിപിഎം ജില്ലാ നേതാക്കള്‍ അനില്‍ കുമാറുമായി നടത്തിയ ചര്‍ച്ച തിരിച്ചറിഞ്ഞ നേതൃത്വം അനില്‍ കുമാറിനു പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുമുണ്ട്. അച്ചടക്കം പ്രധാനംഅതേസമയം പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്ന സൂചനയാണ് ഇതിലൂടെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കാന് ശ്രമിക്കുന്നത്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് അമര്‍ഷമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും നേതൃത്വം കൃത്യമായി നീരീക്ഷിച്ചുവരികയാണ്. കൊയിലാണ്ടിയില്‍ നിയമസഭാ സീറ്റ് നിഷേധിച്ചതു മുതല്‍ കെ.പി.അനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങളോട് നീരസം ഉണ്ടായിരുന്ന നേതൃത്വം ജില്ലയിലെ എംപിമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്. എം.കെ.രാഘവന് എംപിക്കെതിരേ…
Read MoreDay: September 15, 2021
ഇത്തവണ ഭരണത്തില്‍ എത്തുമെന്ന് ഉറപ്പു പറഞ്ഞ് എത്തിച്ച 30 കോടി എവിടെപ്പോയി ! പുതിയ വിവാദം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമോ…
നിയമസഭ തെരഞ്ഞെടുപ്പില്‍ ചെലവിടാനായി ഹൈക്കമാന്‍ഡ് നല്കിയ 30 കോടി രൂപ കാണാതായ സംഭവം സംസ്ഥാന കോണ്‍ഗ്രസില്‍ തിരികൊളുത്തുന്നത് വന്‍വിവാദത്തിന്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പണം അക്കാലത്ത് ഉന്നതന്റെ വിശ്വസ്തരില്‍ രണ്ടാമത്തെ ആളിന് കൈമാറിയെന്നായിരുന്നു വിശദീകരണം. അയല്‍ സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ഈ 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഹൈക്കമാന്‍ഡിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറഞ്ഞിരുന്നു. കയ്യെത്തും ദൂരത്തിരിക്കുന്ന വിജയം പണമില്ലായ്മയുടെ പേരില്‍ ഇല്ലാതാക്കരുതെന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനോടു സഹായമഭ്യര്‍ഥിച്ചത്. ഇതു പ്രകാരം രാജ്യത്തെ വിവിദ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് സഹായമെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍പ്രകാരം സമാഹരിച്ച പണം ഉന്നതന്റെ കൈവശം എത്തി. സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് പണം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ വ്യക്തി…
Read Moreമെമ്മറി കാർഡ് കാണാതായി; പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് എങ്ങനെയെന്ന് അറിഞ്ഞാന് ആരും ഞെട്ടും
ഷിക്കാഗോ: വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാതെ പോയതിൽ പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് 12 വയസുകാരനായ മകന്റെ ശരീരത്തിലേക്കു വെടിയുണ്ടകൾ ഉതിർത്ത്. തലയിലും ശരീരത്തിലും വെടിയേറ്റ കാദൻ ഇൻഗ്രാമം എന്ന കുട്ടിയാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാൻ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകൻ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേൽപ്പിച്ചില്ല. തുടർന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും കാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് മാതാവ് ഫോണിൽ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റൽ കാർഡിനെ കുറിച്ചു ചോദിച്ചു. വീണ്ടും കുട്ടി അമ്മയോട് ഞാൻ അതു…
Read Moreകരാർ ജോലി ചെയ്ത കൂലി കിട്ടാൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25,000 രൂപ; വാട്ടർ അഥോറിറ്റി എൻജിനിയർ അറസ്റ്റിൽ
തിരുവനന്തപുരം : കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റു ചെയ്തു. വാട്ടർ അഥോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജോണ്‍ കോശിയാണു വെള്ളയന്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ അറസ്റ്റ് ചെയ്തത്. അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ച ശേഷം കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസായില്ല. കരാറുകാരൻ ജോണ്‍ കോശിയെ നേരിട്ട് കണ്ട് നിരവധി തവണ ബിൽ മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിൽ പാസാക്കുന്നതിന് 10000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു കൊടുക്കാൻ കരാറുകാരൻ തയാറായില്ല. പകരം കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ചു ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ…
Read Moreഈയൊരു പേപ്പറിനുവേണ്ടിയായിരുന്നു മരിക്കുവോളം എന്റെ ഭര്‍ത്താവിന്റെ അലച്ചില്‍..! പട്ടയം നെഞ്ചോടു ചേര്‍ത്ത് കൗസല്യ വിതുന്പി
കൊച്ചി: “ഈയൊരു പേപ്പറിനുവേണ്ടിയായിരുന്നു മരിക്കുവോളം എന്റെ ഭര്‍ത്താവിന്റെ അലച്ചില്‍. അതിനായി അദ്ദേഹം കയറിയിറങ്ങാത്ത ഓഫീസുകളില്ല. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ വിലയാണിത്’ -വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിയില്‍മേല്‍ അവകാശം സ്ഥാപിച്ചു കിട്ടിയ പട്ടയരേഖ നെഞ്ചോടു ചേര്‍ത്ത് ചിറ്റാറ്റുകര എസ്സി കോളനി താമസക്കാരിയായ കണ്ണങ്കേരി കൗസല്യ ച്യോതി വിതുമ്പി. പൊട്ടിപ്പൊളിഞ്ഞ വീട് ഇനിയൊന്നു പുതുക്കിപ്പണിയണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു. ജില്ലാതല പട്ടയവിതരണമേള നടന്ന എറണാകുളം ടൗണ്‍ ഹാളായിരുന്നു വേദി. അച്ഛന്റെ ആയുസിന്റെ നല്ലഭാഗം പട്ടയത്തിനായുള്ള പോരാട്ടത്തിനാണ് ചെലവിട്ടതെന്നു മകന് രതീഷും പറഞ്ഞു. പട്ടയത്തിനുവേണ്ടി അപ്പൂപ്പന് (ച്യോതിയുടെ അച്ചൻ) 60 വര്‍ഷം മുമ്പ് തുടങ്ങിവച്ച പോരാട്ടത്തിനാണ് മൂന്നാം തലമുറയിലെങ്കിലും പരിഹാരമായത്. ച്യോതി 2007 ല്‍ വാഹനാപകടത്തില്‍ മരിച്ചശേഷം കൗസല്യയും മക്കളായ രതീഷും ജയേഷും പട്ടയത്തിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. മണ്‍കട്ടകള്‍ തകര്‍ന്നു വീഴാറായ വീട്ടിൽ ഇളയമകന് ജയേഷിനൊപ്പമാണു കൗസല്യയുടെ താമസം. ആകെയുള്ള 10 സെന്റില്‍…
Read Moreഅന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു ! വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി;യുവാവ് പറയുന്നതിങ്ങനെ…
അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നവകാശപ്പെട്ട് നിരവധി പേര് കാലാകാലങ്ങളായി രംഗത്തെത്തുന്നുണ്ട്. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ പുതിയൊരാള് കൂടി എത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും അവകാശപ്പെടുകയാണ് സ്റ്റീവ് കോള്‍ബേണ്‍ എന്ന അമേരിക്കന്‍ യുവാവ്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു. പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു.…
Read More50 മീറ്റര്‍ വരെ ദൂരെയുള്ള മീനുകളെ ഒറ്റയടിക്കു പിടികൂടും! ആരോ പകർത്തിയിട്ട ചൂണ്ടദൃശ്യം വിഷ്ണുവിനെ നാട്ടിലെ താരമാക്കി
ചേർത്തല: തെറ്റാലികൊണ്ട് മീൻ പിടിക്കുന്ന യുവാവ് നവ മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി. ചേർത്തല നഗരസഭ 28-ാം വാർഡിൽ പള്ളിക്കശേരി വിഷ്ണു മാമച്ചൻ (29) ആണ് സ്വന്തമായി രൂപകല്പന ചെയ്ത ചൂണ്ടകൊണ്ട് മുന്തിയയിനം മത്സ്യങ്ങളെ നിമിഷനേരം കൊണ്ട് പിടിക്കുന്നത്. 30 മുതൽ 50 മീറ്റർ വരെ ദൂരെയുള്ള മീനുകളെ ലക്ഷ്യം നോക്കി ഒറ്റയടിക്കു പിടികൂടും. നൂല് വലിച്ചെടുക്കുമ്പോൾ കിലോയോളം തൂക്കമുള്ള കരിമീനാണ് കിട്ടുക. ചേർത്തല ടിബി കനാലിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഷ്ണുവിന് ഇതൊക്കെ നിസാരമാണ്. പതിവ് ചൂണ്ടയിടൽ ആരോ മൊബൈൽ ഫോണിൽ പകർത്തിയതോടെ താരമായിരിക്കുകയാണ്. തെറ്റാലിയുടെ നടുക്കുള്ള റബർ ഭാഗം മാറ്റി ടങ്കീസ് കെട്ടിയൊരുക്കും. വേറെ 30 മീറ്റർ നീളത്തിലെ ടങ്കീസ് മുളയിൽ ഘടിപ്പിക്കും. ടങ്കീസിന്റെ അവസാനം കുടക്കമ്പി മുളയിൽ ചുറ്റി അഗ്രം കൂർപ്പിച്ച ഉടക്കുകമ്പി ഘടിപ്പിക്കും. ഇത്രയുമാണ് ഉപകരണം. കനാലിൽ മീനിനെ സൂക്ഷ്മമായി…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ് സൂത്രധാരൻ കിരണിന്റെ ഒളിത്താവളം എവിടെ..? ഉടൻ പിടിയിലാകുമെന്ന് പോലീസ്; അജ്ഞാതമായി തുടരുന്നതിൽ ദുരൂഹത; പുറത്ത് വരുന്ന അഭ്യൂഹങ്ങൾ ഇങ്ങനെ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന സൂത്രധാരൻ ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടിൽ കിരണ്‍ എവിടെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഉൗർജിതമാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. മറ്റു പ്രതികളെല്ലാം കീഴടങ്ങിയിട്ടും കിരണ്‍ എവിടെയെന്നത് അജ്ഞാതമായി തുടരുന്നതിൽ ഏറെ ദുരൂഹതകളുണ്ട്. ക്രൈംബ്രാഞ്ച് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി ഒരു മാസമായിട്ടും കിരണിനെ കണ്ടെത്താനായില്ല. രണ്ടുവർഷമായി നാട്ടിലില്ലെന്നും വിദേശത്താണെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണസംഘം. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. ഇയാളെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. നാലുവർഷം മുന്‍പുവരെ പെരിഞ്ഞനത്ത് എമിഷൻ എന്ന പേരിൽ പ്രാദേശിക ചാനൽ നടത്തിയിരുന്നു. പാർട്ടി ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണു കിരണ്‍ ബാങ്കിന്റെ കമ്മീഷൻ ഏജന്റായത്.ഒരു കോടിയുടെ…
Read Moreഒന്നരപ്പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതം; ഒടുവിൽ ഒരു മോഹം ബാക്കിയാക്കി ആരുമറിയാതെ വിടവാങ്ങൽ…
വൈക്കം: ഒന്നരപ്പതിറ്റാണ്ടോളം സഹസംവിധായകനായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ച പുരുഷോത്തമൻ സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി യാത്രയായി. 70 കളുടെ പാതിയിലും എണ്‍പതുകളിലുമായി പ്രേം നസീർ അടക്കം നിരവധി താരങ്ങളുടെ വിജയ ചിത്രങ്ങളുടെ ഭാഗമായി സംവിധായകരുടെയും നടീനടന്മാരുടെയും പ്രിയങ്കരനായി മാറിയ പുരുഷോത്തമൻ വൈക്കത്തുള്ള സഹോദരിക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞദിവസം മരിച്ചത് ചലച്ചിത്രലോകത്തെ സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല. 1974ൽ 17-ാം വയസിൽ മദ്രാസിൽ താമസമാക്കിയ മൂത്ത സഹോദരന്റെ അടുക്കൽ സിനിമാ മോഹവുമായി ചെന്ന പുരുഷോത്തമനെ അദ്ദേഹം സുഹൃത്തായ ഹിറ്റ്മേക്കർ ശശികുമാറിന്റെ അടുക്കലെത്തിച്ചു. ശശികുമാറിന്റെ കൂടെ ആറു വർഷം സഹസംവിധായകനായി പ്രവർത്തിച്ചു. ആ സമയത്ത് പ്രസാദം, വെള്ളായണി പരമു, ഇത്തിക്കരപ്പക്കി, ജംബുലിംഗം, കരി പുരണ്ട ജീവിതങ്ങൾ, ഇന്ദ്രധനുസ്, ചൂള തുടങ്ങിയ സിനിമകളുടെ ഭാഗമായി. പിന്നീട് ശശികുമാറിന്റെ അനുമതിയോടെ സംവിധായകൻ കെ.ജി. രാജശേഖരന്റെ അസോസിയേറ്റ് ഡയറക്ടറായി. പ്രേംനസീർ നായകനായ…
Read Moreനിറഞ്ഞ സന്തോഷം..! പട്ടയം കൈയിൽ കിട്ടിയപ്പോൾ കണ്ണീരണിഞ്ഞ്റോസി ചാക്കോ; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് മന്ത്രി കെ രാജൻ
തൃശൂർ: കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോൾ പീച്ചി മയിലാടുംപാറ അരയപറന്പിൽ റോസി ചാക്കോയ്ക്ക് ആനന്ദ കണ്ണീർ അടക്കാനായില്ല. “മണ്ണു കൊണ്ടുണ്ടാക്കിയ വീടിനു നാഥനായി. ഇനി ഞങ്ങൾക്കു സ്വസ്ഥമായിരിക്കാം. നിറഞ്ഞ സന്തോഷം. സർക്കാരിനും മന്ത്രിക്കും നന്ദി’. ടൗണ്‍ഹാളിലെ പട്ടയ വിതരണ ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തിൽ കൈകൾ കൂപ്പിയ റോസിയെ മന്ത്രി ചേർത്തുപിടിച്ചു. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമാണു സദസിന്റെ മുൻ നിരയിൽ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂർ താലൂക്കിലെ പീച്ചി വില്ലേജിലാണു റോസി താമസിക്കുന്നത്. 18-ാം വയസിൽ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയിൽ വന്ന റോസിക്ക് 70 -ാം വയസിലാണു ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മണ്ണുകൊണ്ട് പടുത്തുയർത്തിയ വീടിനു പട്ടയം കിട്ടുന്നത്. മണ്ണു കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കി…
Read More