സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. ജനകീയ ചിത്രം അയ്യപ്പനും കോശിയും. മികച്ച കുട്ടികളുടെ ചിത്രം ബൊണാമി. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Read MoreDay: October 16, 2021
കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇഡ്ഡലികുക്കറിന്റെ തട്ടിൽ നാലരവയസുകാരിയുടെ വിരൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
അമ്പലപ്പുഴ: ഇഡ്ഡലി കുക്കറിന്റെ തട്ടിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായത് ഫയർഫോഴ്സ് .പുന്നപ്ര തെക്ക് പഞ്ചായത്ത് 12 -ാം വാർഡ് വാലുചിറ സലിം അജ്നു ദമ്പതികളുടെ മകൾ ഇശൽ ഫാത്തിമ (നാലര വയസ്) യുടെ കൈയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഭക്ഷണം ഉണ്ടാക്കുന്നിടത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ വലതു കൈയുടെ ചൂണ്ടു വിരൽ അബദ്ധത്തിൽ ഇഡ്ഡലി കുക്കർ തട്ടിന്റെ ദ്വാരത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയുമായി ആലപ്പുഴ ഫയർഫോഴ്സ് ഓഫീസിലെത്തിച്ചു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തട്ടിൽ നിന്നു കുട്ടിയുടെ കൈവിരൽ പുറത്തെടുത്തെങ്കിലും മുറിവ് സംഭവിച്ചിരുന്നു. പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽത്തന്നെ കുട്ടിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
Read Moreഅഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ; ‘സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പലരെയും കബളിപ്പിച്ചുവെന്ന്..!’
എടത്വ: അഭിഭാഷകന് ചമഞ്ഞ് കാറും പണവും മുദ്രപത്രവും തട്ടിയെടുത്ത പ്രതി എടത്വ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയം ജിഗീഷ് (32) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. എടത്വ മങ്കൊട്ട സ്വദേശി അനീഷ് കുമാര്‍ ജില്ല പോലീസ് സൂപ്രണ്ട് ജി. ജയദേവന് നല്കിയ പരാതിയെ തുടര്‍ന്നാണ് മൂന്ന് ദിവസത്തെ അന്വഷണത്തിനൊടുവില്‍ പ്രതിയെ സാഹസികമായി പിടികൂടിയത്. അഭിഭാഷകന് ചമഞ്ഞുനടന്ന ജിഗീഷ് കാര്‍ ഉടമയായ അനിഷ് കുമാറുമായി സൗഹ്യദം സ്ഥാപിച്ചാണ് കാറും 240000 രൂപായും മുദ്രപത്രവും തട്ടിയെടുത്തത്. രക്ഷിക്കാമെന്നു പറഞ്ഞ്…എടത്വായിലെ ഒരു കേസില്‍ നിന്ന് കാര്‍ ഉടമയെ രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കൈമാറിയ കാറും, പണവും, മുദ്രപത്രവും ആഴ്ചകള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമ ജിഗീഷിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ കോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അനീഷ് കുമാര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreപത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…
കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു…
Read Moreഹര്‍ക്കത്ത് 313, കാശ്മീരിലെ പുതിയ ഭീകര സംഘടന ! പുതിയ ഭീകരരുടെ രംഗപ്രവേശം താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചതിനു പിന്നാലെ…
കാശ്മീരില്‍ സൈന്യത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തി പുതിയ ഭീകര സംഘടന. ഹര്‍ക്കത്ത് 313 എന്ന പേരില്‍ അറിയപ്പെടുന്ന വിദേശ തീവ്രവാദികള്‍ കാശ്മീര്‍ താഴ് വരയില്‍ കടന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്. ഇവര്‍ പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് താഴ്വരയില് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ‘ഈ ഗ്രൂപ്പിനെ കുറിച്ച് നമ്മള് കേള്‍ക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.’ താഴ് വരയിലേക്ക് പാകിസ്താന് ഭീകരരെ അയക്കുന്ന ലഷ്കര്‍-ഇ-തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജലവൈദ്യുത പദ്ധതികള്‍, ശ്രീനഗര്‍ വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഹര്‍ക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും…
Read Moreകുഴിമാം ശ്രീ ആദിപാരാശക്തി ക്ഷേത്രത്തിൽ കവർച്ച; അടുത്തനാളിൽ പരോളിലിറങ്ങിയത് ക്ഷേത്ര മോഷണത്തിൽ വിരുതരായവർ; അന്വേഷണം സിസിടിവി കാമറ കേന്ദ്രീകരിച്ച്
കാട്ടാക്കട: ശ്രീകോവിലിൽ നിന്നും സ്വർണ താലിയും സ്വർണ പൊട്ടുകളും കവർച്ച ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം സിസിടിവി കാമറ കേന്ദ്രീകരിച്ച്. പ്രതി ഉടൻ പിടിയിലാകുമെന്ന് മലയിൻകീഴ് പോലീസ്. കുഴിമാം ശ്രീ ആദിപരാശക്തി ക്ഷേത്രത്തിലെ ശ്രീകോവിലിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. പരോളിൽ ഇറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവർ ക്ഷേത്ര മോഷണത്തിൽ വിരുതരാണ്. ഇന്നലെ പുലർച്ചെ ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് ദേവിയ്ക്ക് ചാർത്തിയിരുന്ന രണ്ടു പവനോളം തൂക്കമുള്ള സ്വർണ താലിയും ഭക്തർ നേർച്ച നൽകിയ കാൽ പവനിലധികം വരുന്ന 25 സ്വർണ പൊട്ടുകളും, പ്രധാന കാണിക്കയിൽ നിന്നും മൂവായിരത്തിൽ അധികം രൂപയും കള്ളൻ കൊണ്ടു പോയി. കാണിക്ക കുടം ക്ഷേത്ര പരിസരത്തു ചെടിക്കു മുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നവരാത്രി പൂജയോട് അനുബന്ധിച്ചു ഭക്തർ പൂജക്കായി…
Read Moreതിരുവനന്തപുരം കോർപ്പറേഷനിലെ 36 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്; മുങ്ങിയ കാഷ്യർ സുനിതയെ ബന്ധുവീട്ടിൽ നിന്ന് പൊക്കി പോലീസ്
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിതയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റാണിത്. പൂവാറിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ശ്രീകാര്യം സോണലിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓഫീസിലെ പ്യൂണ്‍ ബിജുവിനെ രണ്ട് ദിവസം മുൻപ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സുനിത ഉൾപ്പെടെ ഏഴ് ജീവനക്കാരെ നേരത്തെ കോർപ്പറേഷൻ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. നികുതി വെട്ടിപ്പു കേസിലെ പ്രതികളായ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും സമരപരിപാടികളുമായി മുന്നോട്ട് പോകവെയാണ് ഇന്ന് നേമം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പ് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. ഇതോടെ ഈ…
Read Moreഐജി ലക്ഷ്മണയുമായുള്ള അനിതയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; ഡിലീറ്റ് ചെയ്ത മെസേജുകളിൽ ഒളിഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളോ? അനിത പുല്ലയിലിനെ ഓണ്‍ലൈനിൽ ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്റെ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലിനെ ഓൺലൈനിൽ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇവര്‍ ഇറ്റലിയിലാണ് താമസിക്കുന്നത്. മോന്‍സന്റെ തട്ടിപ്പ് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴിരേഖപ്പെടുത്തും. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ തെളിവുകളൊന്നും കേസില്‍ അനിതക്കെതിരേ നിലവിലില്ല. അതിനിടെ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും നടത്തിയ ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മുന്‍ ഡിജിപി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മോന്‍ന്റെ വീട്ടിലെത്തിച്ചത് തന്റെ ഇടപെടലോടെയാണെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോന്സണ് തട്ടിപ്പുകാരനാണെന്ന് തന്നെ അറിയിച്ചത് ബെഹറയാണെന്നും ഇതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് അനിത പറയുന്നത്. എന്നാല്‍ ഇതിനുശേഷവും ഇവര്‍ മോന്‍സനുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം. മോന്സന് മാവുങ്കല്‍…
Read Moreഎട്ടു ദിവസം കൊണ്ട് ഉണ്ടത് 18,551 ആളുകള്‍ ! സമൃദ്ധിയില്‍ തിരക്കോടു തിരക്ക്…
കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ എട്ടു ദിവസം കൊണ്ട് വിറ്റത് 18,551 ഊണ്. വെറും പത്തു രൂപയ്ക്ക് ഊണു കൊടുക്കുന്ന ഹോട്ടലില്‍ തുടങ്ങിയ ദിവസം മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യദിവസം 1343 ഊണാണ് വിറ്റത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരക്ക് ഏറി. വില്‍പ്പന രണ്ടായിരത്തിനു മുകളിലാവുകയും ചെയ്തു. വ്യാഴാഴ്ച അവധി ദിവസമായിട്ടും വിറ്റത് 2792 ഊണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 18,551 ഊണാണ് ജനകീയ ഹോട്ടലില്‍നിന്നു ചെലവായത്. എട്ടു ദിവസത്തെ കണക്കാണിത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്. പാഴ്സല്‍ ഊണ് ഒരാള്‍ക്കു നാലെണ്ണമാണ് നല്‍കുക. കൂടുതല്‍ വാങ്ങിക്കൊണ്ടുപോയി കച്ചവടം ചെയ്യുന്നതു തടയാനാണിത്. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടല്‍.
Read Moreസിംഗുവിൽ കർഷക സമരവേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ
സിംഗുവിൽ കർഷക സമര വേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.നിഹാങ്ക് സരബ്ജീത് സിംഗിനെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെയാണ് സിംഗുവിലെ കർഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു. കർഷക സമരത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലാണ് നിഹാങ്കുകൾ ഇവിടെ തന്പടിച്ചിരിക്കുന്നത്. സിക്ക് സമുദാ യത്തിലെ സായുധ വിഭാഗമാണ് നിഹാങ്ക്.അതേസമയം കൊലപാതകത്തിന് പിന്നിൽ മറ്റ് ചിലരും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ച യുവാവിന്റെ ദേഹത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾക്കൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരന്പുകളും മുറിച്ച നിലയിലാണ്. കഴിഞ്ഞ…
Read More