സ്വന്തംലേഖകന്‍ കോഴിക്കോട്: മാരകമയക്കുമരുന്നുകളും ലഹരി വില്പനയും നടത്തുന്ന ലഹരി സംഘത്തെ വിറപ്പിച്ച അസി.കമ്മീഷണര്ക്കെതിരേയുള്ള ഭീഷണികത്തിന്റെ ഉറവിടം കണ്ടെത്തിയില്ല ! കുടുംബാംഗങ്ങളെ വരെ വകവരുത്തുമെന്ന ഭീഷണി മുഴക്കിയുള്ള കത്ത് ആര്, എവിടെ നിന്നയച്ചുവെന്നതില് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഭീഷണിക്കത്തയച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുക പോലും ചെയ്തിട്ടില്ല. അതേസമയം നഗര മാവോയിസ്റ്റുകളാണ് പിന്നിലുള്ളതെന്ന സംശയമാണിപ്പോഴുമുള്ളത്. കഴിഞ്ഞാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ പേരില്‍ ഭീഷണിക്കത്ത് എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് കാണാതായ രാജന്റെയും അടുത്തിടെ മരിച്ച സ്റ്റാന്സാമിയുടേയും ഇടത് സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡിയില്‍ മരിച്ചവരുടേയും ഫോട്ടോ സഹിതം എഴുതിയ ‘കൊലക്കയറെടുക്കുന്ന നിയമപാലകര്‍’ എന്ന ലേഖനത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തിയാണ് ഭീഷണിക്കത്ത്. അശ്ലീല പദപ്രയോഗങ്ങളോടു കൂടി എഴുതിയ രണ്ടു പേജും ഒപ്പമുണ്ട്. പ്രസിദ്ദീകരണത്തിന്റെ പേര് ഒഴിവാക്കിയായിരുന്നു അയച്ചത്. കോവിഡ് സമയത്ത് ആശുപത്രി പരിസരത്തോ രോഗികളെ സംരക്ഷിക്കാനോ എസിപിയുടെ…
Read MoreDay: October 20, 2021
ഡാമുകൾ തുറന്നപ്പോൾ, ആശങ്കയൊഴിയാതെ ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു
ആലുവ: ഇരുഡാമുകളും തുറന്നതോടെ ആലുവ പുഴയുടെ തീരങ്ങൾ ഇന്നലെ മുഴുവനും ആശങ്കയുടെ മുൾമുനയിലായിരുന്നു. 2018ലെ മഹാപ്രളയം കണ്ണീരു കുടിപ്പിച്ചതിന്റെ ദുരന്തത്തിൽനിന്നും കരകയറുന്നതിനുള്ള തന്ത്രപ്പാടിനിടയിലാണ് വീണ്ടുമൊരു വെള്ളപൊക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയർന്നത്. ആലുവ നഗരവും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചെങ്ങമനാട്, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ, ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ഡാമുകൾ തുറക്കുമെന്നറിഞ്ഞതു മുതൽ വാർത്തകൾക്കു പിന്നാലെയായിരുന്നു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്ന് വൈകിട്ട് അഞ്ചോടെ അധിക വെള്ളം ആലുവയിലെത്തുമെന്നായിരുന്നു ആദ്യ ഒദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതു പ്രതീക്ഷിച്ച് ജനങ്ങൾ ഇരുകരകളിലും പെരിയാറിനു കുറുകെയുള്ള പാലങ്ങളിലും ആകാംക്ഷയോടെ തടിച്ചു കൂടി. എന്നാൽ പതിവിലും ശാന്തമായി പെരിയാർ ഒഴുകുകയായിരുന്നു. പിന്നീട് രാത്രി 12 ഓടെ ജലനിരപ്പുയരാനുള്ള സാധ്യതാ മുന്നറിയിപ്പുവന്നു. എന്നാൽ ഇന്നു രാവിലെയും അധിക വെള്ളം ആലുവ ഭാഗത്ത് എത്തിയതിന്റെ ലക്ഷണങ്ങൾ പെരിയാർ കാണിച്ചു തുടങ്ങിയിട്ടില്ല. ജാഗ്രത നിർദേശത്തെ തുടർന്ന് തീരവാസികളിൽ പലരും…
Read Moreഇറാക്കിൽ വലിയ തെറ്റുകൾ വരുത്തി! മരിച്ചിട്ടും പവലിനെ വെറുതെ വിടാതെ ട്രംപ്
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ ദിവസം അന്തരിച്ച യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോളിൻ പവലിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് യുദ്ധകാലത്ത് യുഎസ് സൈന്യത്തെ നയിച്ച കോളിൻ പവൽ ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയെന്നാണ് ട്രംപിന്റെ വിമർശനം. മരണാനന്തരം അമേരിക്കയിലും ലോകമാകെയും പവലിന്റെ രാഷ്ട്രീയ നയതന്ത്ര പാടവത്തെ ആദരവോടെയും സ്നേഹത്തോടെയും സ്മരിച്ചപ്പോളാണ് ട്രംപിന്റെ കടുത്ത വിമർശനമുണ്ടായിരിക്കുന്നത്. പവൽ വിശ്വസ്തതയില്ലാത്ത റിപ്പബ്ലിക്കനാണ്. ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയ അദ്ദേഹത്തെ മരണശേഷം വാർത്താ മാധ്യമങ്ങൾ മനോഹരമായി വാഴ്ത്തുന്നത് കാണാൻ നല്ലരസമുണ്ട്. ഒരു നാൾ എന്നോടും ഇതു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പരിഹസിച്ചു. ട്രംപിനെതരേ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നയാളാണ് പവൽ. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗബാധമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്തു യുഎസിന്റെ വിദേശനയം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയിരുന്ന പവൽ 1987-89…
Read Moreഇറച്ചിക്കടയിൽ തുടങ്ങിയ തർക്കം തീർത്തത് വഴയിൽ സുഹൃത്തിനെ കുത്തി വീഴ്ത്തി; കലൂർ നഗരത്തിൽ നടന്ന സംഭവം ഇങ്ങനെ…
കൊച്ചി: നഗരമധ്യത്തില്‍ യുവാവിനു കുത്തേറ്റു. സംഭവശേഷം ഓടിരക്ഷപ്പെട്ട പള്ളുരുത്തി സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നg രാവിലെ 6.30-ന് കലൂര്‍ കെ.കെ റോഡിനു സമീപത്തായിരുന്നു സംഭവം. അമ്പലമുകള്‍ അമൃത കോളനിയില്‍ താമസിക്കുന്ന അഖില്‍(24)നാണ് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിനൊപ്പം ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ടതായി എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. വഴിയരികില്‍ കാത്തുനിന്ന ഇയാള്‍ അഖിലിനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ഇറച്ചിക്കടയില്‍ ഉണ്ടായ പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreമോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…
മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു. ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന് സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന് അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ…
Read Moreഒരു മാസം 35,000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്…! സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വ്യാപാരിയുടെ മരണക്കുറിപ്പ്
ചിങ്ങവനം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വ്യാപാരിയുടെ മരണക്കുറിപ്പ്. കോവിഡിനെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധിയെ തുടർന്നു ഫേസ്ബുക്കിൽ സർക്കാരിനെതിരേ കടുത്ത വിമർശനത്തോടെ പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കിയ സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. വിദേശത്തായിരുന്ന സരിൻ തിരികെ നാട്ടിലെത്തിയശേഷം ആറു മാസം മുന്‍പാണു കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽ നിന്നും നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും, സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. രണ്ടാം കോവിഡ് തരംഗത്തെ തുടർന്നു ലോക്ക് ഡൗണ്‍ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35,000 രൂപയായിരുന്നു വാടകയായി…
Read Moreആ ഫോട്ടോ അയാളും കണ്ടിരുന്നു! ആ അമ്മയുടെ പ്രാർഥന ഫലിച്ചു, വ്യാപാരി രക്ഷകനായി; വീടുവിട്ടിറങ്ങിയ 11കാരനെ കണ്ടെത്തി
ഗാന്ധിനഗർ: അമ്മ വഴക്കു പറഞ്ഞെന്ന കാരണത്താൽ വീടുവിട്ടിറങ്ങിയ 11കാരനെ കണ്ടെത്തി. അതിരന്പുഴ ടൗണിലെ വ്യാപാരിയാണ് കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് ഒന്‍പതാം വാർഡിൽ താമസക്കാരനായ ആദിനാഥ്് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താൽ വീടു വിട്ടിറങ്ങുകയായിരുന്നു. സന്ധ്യയ്ക്കു ശേഷവും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രം സഹിതം പ്രചരിപ്പിക്കുകയും ചെയ്തു. അതിരന്പുഴയിലെ ഒരു വ്യാപാരി സ്ഥാപനം രാത്രി അടച്ച ശേഷം വീട്ടിലേക്കു പോകുന്പോൾ യൂണിവേഴ്സിറ്റിയുടെ മുൻവശത്തെ റോഡിൽക്കൂടി ഒരു കുട്ടി നടന്നു പോകുന്നതു ശ്രദ്ധയിൽപ്പെട്ടു. ഫേസ്ബുക്കിൽ പ്രചരിച്ച കുട്ടിയുടെ ഫോട്ടോ വ്യാപാരിയും കണ്ടിരുന്നു. സംശയം തോന്നിയ വ്യാപാരി വാഹനം നിർത്തി കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. തുടർന്ന് വ്യാപാരി കുട്ടിയെ ബൈക്കിൽ കയറ്റി ആർപ്പൂക്കരയിലുള്ള വീട്ടിലെത്തിച്ചു. അമ്മ വഴക്കു പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read Moreഅയൽവാസിയായ മത്സ്യവ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ വ്യക്തിവിരോധം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: അയൽവാസിയായ മത്സ്യവ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ വ്യക്തിവിരോധം. കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴി. സംക്രാന്തി സ്വദേശി നാസറി(61)നാണു ഇന്നലെ വെട്ടേറ്റത്. സംക്രാന്തി മാലിഭാഗം ചെട്ടിയേടത്ത് എബിനെ (അരുണ്‍) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു നാടകീയ സംഭവങ്ങൾ. മുന്‍പ് സംക്രാന്തിയിലെ ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് എബിൻ. മീൻ വിൽപ്പനയ്ക്കുശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞു നിർത്തിയ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയുടെ പിന്നിലും കാലിന്റെ പെരുവിരൽ ഭാഗത്തും വെട്ടേറ്റ നാസർ രക്തം ഒലിപ്പിച്ചു തറയിൽ വീണു. ഇതു കണ്ടു പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പോലീസും നാട്ടുകാരും എത്തിയതോടെ എബിൻ ആറ്റിൽ ചാടുകയായിരുന്നു. കനത്ത മഴയെ തുടർന്നു…
Read Moreകന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; നിലത്തുകൂടി വലിച്ചിഴച്ചു; സംഭവത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി
ലക്നോ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും ആക്രമണം. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം 10ന് നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്. മിർപുരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ ഇരുവരും ബസ് കാത്തു നിൽക്കവെയാണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ എത്തിയത്. തുടർന്ന് കന്യാസ്ത്രീകളെ ഇവർ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരെ പോലീസ് സ്റ്റേഷനിൽ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത്. സംഭവത്തിൽ കന്യാസ്ത്രീകൾ പോലീസിൽ പരാതി നൽകി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് ആദ്യം പരാതി നൽകാതിരുന്നതെന്നാണ് ഇവർ പറയുന്നത്.
Read Moreആരോ തിരിച്ചുവിട്ടതുപോലെ ഉരുൾ വഴിമാറി…! സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം
കാഞ്ഞിരപ്പള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറയുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും.. ഊരയ്ക്കനാട് ഉണ്ടായ ഉരുൾപൊട്ടലിൽനിന്നു വെട്ടത്ത് ജോഷിയും കുടുംബവും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മലമുകളിൽനിന്ന് ഉരുൾപൊട്ടിയെത്തിയ വെള്ളവും മരങ്ങളും പാറക്കഷണങ്ങളും ഇവരുടെ വീടിനു നേർക്കാണ് പാഞ്ഞെത്തിയത്. വീടിനു തൊട്ടു സമീപത്തെത്തിയപ്പോൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒഴുകുകയായിരുന്നു. സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്. ചെളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലാണ് വെള്ളം കയറിയ ഓരോ കുടുംബവും. സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെയാണ് വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നത്. പാറത്തോട് പഞ്ചായത്തിൽ ഒന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 16, 17, 18, 19 വാർഡുകളിലാണ് പ്രളയത്തിൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിൽ റോഡുകളും ജല സംഭരണികളും അടക്കം…
Read More