ഊട്ടി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപകടസ്ഥലത്തുനിന്നു പുറത്തെടുത്തത് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ ഗ്രാമവാസിയായ എ. ശിവകുമാർ. പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്ന അദ്ദേഹം വെള്ളം ചോദിച്ചു. എന്നാൽ വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞില്ലെന്നും ദുഃഖത്തോടെ ശിവകുമാർ പറഞ്ഞു. താൻ രക്ഷിക്കാൻ ശ്രമിച്ചതു സൈനിക മേധാവിയെയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Read MoreDay: December 10, 2021
കാട്ടുമൃഗങ്ങൾ താവളമാക്കി കുടമുരുട്ടി-പെരുന്തേനരുവി പാതയോരം; സഞ്ചാരികൾക്ക് കൗതുകം, നാട്ടുകാർക്ക് ഭീഷണി
റാന്നി: കാട്ടാനയും കാട്ടുപോത്തും മയിലുകളും മാനുകളും ഉൾപ്പടെ നിരവധി വന്യജീവികളെ കുടമുരുട്ടി വഴി പെരുന്തേനരുവിക്കുള്ള യാത്രയിൽ അടുത്തു കാണാൻ അവസരം. കഴിഞ്ഞദിവസങ്ങളിൽ ഇതുവഴിയെത്തിയ സഞ്ചാരികളടക്കമുള്ളവർക്ക് ഇവയെ നേരിട്ടു ദർശിക്കാനായി.സഞ്ചാരികൾക്ക് വന്യജീവികളെ കാണുന്നത് കൗതുകമെങ്കിലും പ്രദേശവാസികൾക്കിത് ഭീഷണിയാണ്. കൃഷിയിടങ്ങളിൽ കാട്ടാനയുടെ രൂക്ഷ ആക്രമണങ്ങൾ നടന്ന പ്രദേശമാണ് കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ, കുരുന്പൻമൂഴി പ്രദേശങ്ങൾ. കാട്ടുപന്നികൾ കിഴങ്ങു വർഗങ്ങൾ നശിപ്പിക്കുന്പോൾ കാട്ടാനയും കാട്ടുപോത്തും വാഴ, തെങ്ങ്, റബർ ഉൾപ്പടെ നശിപ്പിക്കുന്നു. കുറച്ചു കാലങ്ങളായി പ്രദേശത്ത് ആനയുടെ ശല്യം കുറവായിരുന്നു. പ്ലാവുകളിൽ ചക്ക വിളഞ്ഞു തുടങ്ങുന്പോഴാണ് ആന ഇറങ്ങുന്നത്. ജനവാസ മേഖലയിലേക്ക് ആന ഉൾപ്പെടെ വന്യജീവികൾ കടക്കാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കാനുള്ള പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല.
Read Moreഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാരുംകൂടിയങ്ങ് തീരും ! നടുറോഡില്‍ ഭര്‍ത്താവിന്റെ അടികൊള്ളുന്നതിലും ഭേദം മീന്‍വില്‍പ്പന നിര്‍ത്തുന്നതാണെന്ന് ശ്യാമിലി…
കോഴിക്കോട്ട് അശോക പുരത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയവ വീഡിയോ മലയാളികള്‍ സങ്കടത്തോടെയാണ് കണ്ടത്. കഴിഞ്ഞ 27നാണ് നിധിന് ശ്യാമിലി മീന്‍വില്‍പ്പന നടത്തുന്നിടത്തെത്തി അതിക്രമം നടത്തിയതും ശ്യാമിലിയെ പൊതിരെ തല്ലിയതും. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറയുന്നു. ഇതോടെ ഏക വരുമാനം കൂടിയായ മീന്‍വില്‍പ്പന നിര്‍ത്താനൊരുങ്ങുകയാണ് ശ്യാമിലി. തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ലെന്നും. പരാതി പറഞ്ഞ് മടുത്തെന്നും ശ്യാമിലി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ ശ്യാമില ഇങ്ങനെ പോയാല്‍ തങ്ങള്‍ എല്ലാരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും വര്‍ധിച്ച സങ്കടത്തോടെ പറയുന്നു. കാര്യമായ ജോലിക്കൊന്നും പോവാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്…
Read Moreമകന്റെ വിയോഗം അച്ഛനെ അറിയിക്കാൻ കഴിയാത്ത നിസഹായാവസ്ഥ! പ്രദീപിന്റെ മരണം; തേങ്ങൽ അടക്കാനാകാതെ ജന്മനാട്
പുത്തൂർ (തൃശൂർ): രാജ്യത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വ്യോമസേന വാറന്റ് ഓഫീസർ പ്രദീപിന്റെ മരണത്തിൽ തേങ്ങുകയാണ് ജന്മാനാടായ പൊന്നൂക്കര. പ്രദീപിന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ മൈമ്പുള്ളി ക്ഷേത്രത്തിനു സമീപത്തെ പ്രദീപിന്റെ വീട്ടിലേക്കു നാട്ടുകാരുടെയും പ്രമുഖരുടെയും ഒഴുക്കാണ്. പൊന്നൂക്കരയിലെ വീട്ടിൽ അച്ഛൻ രാധാകൃഷ്ണനും അമ്മ കുമാരിയും സഹോദരൻ പ്രസാദുമാണ് താമസം. വിവരമറിഞ്ഞ ഉടനെ സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്കു പോയി. പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ കഴിഞ്ഞ ഒരു മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് വീട്ടിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. മകന്റെ വിയോഗം അച്ഛനെ അറിയിക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് അമ്മ കുമാരിയും ബന്ധുക്കളുമെല്ലാം. മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പ്രദീപിന്റെ വീട്ടിലെത്തിയിരുന്നു.
Read Moreപക്ഷിപ്പനി; രോഗബാധിത മേഖലകളില്‍ മുട്ടയ്ക്കും ഇറച്ചിക്കും നിരോധനം
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക. തകഴി പഞ്ചായത്ത് പത്താംവാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവുചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനും പോലീസിനു നിര്‍ദേശം നല്കി. ഈ വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേക്കും…
Read Moreസൂപ്പർ സൽസ്ബർഗ്
വിയന്ന: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ നോക്കൗട്ടിൽ പ്രവേശിക്കുന്ന ആദ്യ ഓസ്ട്രിയൻ ടീം എന്ന നേട്ടത്തിൽ സൽസ്ബർഗ്. ചാന്പ്യൻസ് ലീഗ് കാലഘട്ടത്തിനുമുന്‍പ് 1990-91 സീസണിൽ എഫ്സി വാക്കർ ഇൻസ്ബ്രക്ക് ആണ് യൂറോപ്യൻ പോരാട്ട ചരിത്രത്തിൽ ഓസ്ട്രിയയിൽനിന്ന് അവസാനമായി നോക്കൗട്ടിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ജിയിൽ അവസാന മത്സരത്തിൽ 1-0നു സെവിയ്യയെ കീഴടക്കിയാണ് സൽസ്ബർഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ പ്രീക്വാqർട്ടറിൽ പ്രവേശിച്ചത്. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലില 3-1 ന് വൂൾവ്സ്ബർഗിനെ കീഴടക്കി ഗ്രൂപ്പ് ജി ചാന്പ്യന്മാരായി.
Read Moreകോഹ്ലിയും ബിസിസിഐയും രണ്ടു തട്ടിൽ
വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിൽ അത്ര രസത്തിലല്ലെന്നതാണ് പുറത്തുവരുന്ന വാർത്തകളിൽനിന്നുള്ള സൂചന. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്ന ബിസിസിഐയുടെ ആവശ്യം കോഹ്ലി നിരാകരിച്ചതോടെ തൽസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലി സ്വയം ഒഴിവായിരുന്നു. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സ്വയം ഒഴിവാകാൻ കോഹ്ലി മുന്നോട്ടു വരാത്ത പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ഏകപക്ഷീയമായ പ്രഖ്യാപനമെത്തിയത്. ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപനത്തിനു മുന്‍പ് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കണമെന്നായിരുന്നു കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടത്. ഇതോടെ കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള വിടവ് വ്യക്തമായി. അതേസമയം, ക്യാപ്റ്റൻ കോഹ്ലിക്ക് ബിസിസിഐ ഇന്നലെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇനി ശക്തികേന്ദ്രം രോഹിത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷയും നാളുകളായി കോഹ്ലിയുടെ പരിമിത ഓവർ ക്യാപ്റ്റൻസിയിൽ സംതൃപ്തരല്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ്…
Read Moreഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്; പിന്നില്‍ അമേരിക്കയെന്ന് പറയുന്നതിന്റെ കാരണമായി പറയുന്നത് ഇക്കാര്യങ്ങൾ
ഡൽഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം. സംയുക്ത സേനാമേധാവി ജനറൽ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടവും 2020ൽ തായ്വാന് ചീഫ് ജനറലിന്റെ ഹെലികോപ്റ്റർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈൽ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.
Read Moreകത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി
ജയ്പുര്‍: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്ന് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്.
Read Moreമരുന്നുകളോട് പ്രതികരിച്ചു തുടങ്ങി; ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ട വരുൺ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി
ബംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സ നൽകുന്നതിനായി വെല്ലിംഗ്ടണിലെ ആശുപത്രിയിൽ നിന്നും വരുണിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വരുണ്‍ സിംഗിന് 45 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Read More