രോഗിയെ തറയിൽ മുട്ടുകുത്തിയിരുന്ന് ചികിത്സിക്കുന്ന യുവ ഡോക്ടർ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിൽ നിന്നുള്ള ദൃശ്യമായിരുന്നു. ജൂനിയർ ഡോക്ടറായ വിദ്യ അനിലിന്റെ ചിത്രമായിരുന്നു അത്. എന്നാൽ മെഡിക്കൽ കോളേജുകളിൽ ഇത് ഒരു പുതിയ കാഴ്ചയല്ലെന്ന് ഡോ. ദിവ്യ കുറിക്കുന്നു. തനിക്ക് മുന്നേ ഇവിടെ ഡ്യൂട്ടി എടുത്തവരും തനിക്ക് ശേഷം ഇവിടെ ഡ്യൂട്ടി എടുക്കാൻ വരുന്നവരും ഇങ്ങനെ തന്നെയാണ് രോഗിയെ പരിപാലിക്കാൻ പോകുന്നത്. ഡോക്ടർമാരെ ദൈവ തുല്യരായി കണക്കാക്കുന്നതിന്റെ പ്രശ്നവും ഇതിലുണ്ടെന്ന് ദിവ്യ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യപ്പെട്ട എന്റെ ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനും എല്ലാവരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. മെഡിക്കൽ കോളേജുകളിൽ ഇത് ഒരു പുതിയ കാഴ്ചയല്ല. (കൂടെ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അവരുടെ ഫോട്ടോ എന്തുകൊണ്ട് ഈ…
Read MoreDay: December 10, 2021
വീട്ടില്‍ നിരന്തരമായി പാമ്പുകള്‍ കയറുന്നു! പാമ്പിനെ ഓടിക്കാൻ പുകച്ചു; ഒടുവിൽ നഷ്ടം 13 കോടി രൂപ
പാമ്പുകളെ ഓടിക്കാനായി വീടിന് തീയിട്ട് ഉടമ. പതിമൂന്ന് കോടി രൂപയുടെ വീടിനാണ് ഉടമസ്ഥൻ തീയിട്ടത്. അമേരിക്കയിലെ മെറിലാന്റിലാണ് സംഭവം. വീട്ടില്‍ നിരന്തരമായി പാമ്പുകള്‍ കയറുമായിരുന്നതിനാല് ശല്യം സഹിക്കാതായപ്പോള്‍ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ഉടമയുടെ ശ്രമം. എന്നാല്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് സമീപത്തുവച്ച് പുകയിട്ടപ്പോള്‍ ആളി വീട്ടിലെ വസ്തുക്കളിലേക്ക് പടരുകയും വീട് മൊത്തത്തില്‍ തീപിടിക്കുകയുമായിരുന്നു. 10,000 സ്ക്വയഫീറ്റുള്ള വീടാണ് കത്തി നശിച്ചത്.
Read More2 മിനിറ്റുകൊണ്ട് ജിപ്സി പൊളിച്ചടുക്കി പഴയ രൂപത്തിലാക്കി; ജവാന്മാര്ക്ക് കൈയടിച്ച് കാണികള്‍
അഴിച്ചെടുത്ത ജിപ്സി ബിഎസ്എഫ് ജവാൻമാർ പഴയ രൂപത്തിലാക്കുന്ന വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ജെയ്സാൽമീറില്‍ നടന്ന ബിഎസ്എഫിന്റെ 57-ാം റെയിസിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ജവാന്മാർ ഈ പ്രകടനം നടത്തിയത്. വെറും രണ്ടു മിനിറ്റിൽ താഴെ സമയമെടുത്താണ് വാഹനം അഴിച്ചു മാറ്റി പ്രതിബന്ധം കടത്തി വീണ്ടും മുന്നോട്ടു പോയത്. ചിലപ്പോഴൊക്കെ വഴിയിലെ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ജവാന്മാർ വാഹനം അഴിച്ചെടുത്ത് അപ്പുറത്ത് എത്തിക്കാറുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ വാഹനം അഴിക്കുന്നതും തിരിച്ച് ഘടിപ്പിക്കുന്നതും എപ്രകാരമെന്നു കാണിച്ചു തരികയാണ് ബിഎസ്എഫ് ജവാന്മാർ. ജിപ്സി പഴയപോലെയാക്കി ജവന്മാർ ഓടിച്ചുപോകുന്നത് കരഘോഷത്തോടെയാണ് കാണികൾ കണ്ടത്.
Read More‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…
ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…
Read Moreആശുപത്രിയിൽ ചീട്ടെടുക്കാൻ നിന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; മൂന്ന് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
വെഞ്ഞാറമൂട്: വയോധികയുടെ മാലപ്പൊട്ടിച്ച തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ നന്ദിനി(37), ഗോപിക(39), മീര(39) എന്നിവരാണ് അറസറ്റിലായത്. ഇന്നലെ രാവിലെ ഒന്‍പതിന് കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.ആശുപത്രിയില്‍ ഒപി ടിക്കറ്റെടുക്കാന്‍ നിന്ന വയോധികയുടെ പിന്നില്‍ സംഘംഗങ്ങളില് ഒരാള്‍ വന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇത് മറ്റൊരു സ്ത്രീ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ മാല നിലത്തിട്ടശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞ് പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കൊപ്പം മറ്റ് രണ്ട് പേര് കൂടി ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും അവരെ കൂടി ആശുപത്രി വളപ്പില്‍ നിന്ന് തന്നെ പിടികൂടുകയുമായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreസോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ! സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ പണിപാളി; പരസ്യമായി മാപ്പ് പറയിപ്പിച്ച് യുവതി
അശ്ലീല വീഡിയോ അയച്ച യുവാവിനെ പരസ്യമായി തുറന്നുകാട്ടി പെൺകുട്ടി. ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാളിനാണ് അശ്ലീല സന്ദേശം ലഭിച്ചത്. സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ ആഞ്ചലിന് അയക്കുകയായിരുന്നു ഒരു യുവാവ്. ഒട്ടും വൈകാതെ മെസേജുകളുടെ സ്ക്രീൻഷോട്ട് സഹിതം സംഭവം ആഞ്ചൽ ട്വിറ്ററിൽ കുറിച്ചു. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഒരു ഫോളോവർ ഇത് സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സൈബർ സെൽ അധികൃതർ ആഞ്ചലുമായി ബന്ധപ്പെട്ടു. ഉടൻ ഇയാൾ മാപ്പ് അപേക്ഷയുമായി എത്തി. എന്നാൽ ഇയാൾ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആഞ്ചല്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ മാസ്ക് ധരിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു എന്നും ആഞ്ചല്‍ പറഞ്ഞു. സൈബർ സെൽ അധികൃതർ യുവാവുമായി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടും ആഞ്ചൽ പങ്കുവച്ചു. ആഞ്ചലിനോട് ക്ഷമചോദിച്ച് കത്തെഴുതണമെന്നാണ് സൈബർ സെൽ യുവാവിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനടപടി…
Read Moreവിവാഹദിനത്തിൽ വെറൈറ്റി പരീക്ഷിച്ചു; പക്ഷെ പണി പാളി; പുഞ്ചിരിച്ചു കൊണ്ടിരുന്ന നവദമ്പതികൾ ദാ കിടക്കുന്നു…
വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാക്കി മാറ്റാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹ ദിനത്തിൽ വ്യത്യസ്തമായി വേദിയിലേക്ക് എത്താൻ ആഗ്രഹിച്ച നവദമ്പതികൾക്ക് നേരിട്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹദിനത്തിൽ ക്ഷണിച്ച അതിഥികൾക്ക് മുൻപിലേക്ക് ജെസിബിയിൽ എത്താനായിരുന്നു ഉദേശിച്ചത്. അലങ്കരിച്ച ജെസിബിയിൽ എത്തിയെങ്കിലും ജെസിബി ഓപ്പറേറ്റർക്ക് പറ്റിയ പാളിച്ചയിൽ നവ ദമ്പതികൾ നിലപതിച്ചു. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ചുവന്ന തിളങ്ങുന്ന തുണി കൊണ്ട് ജെസിബി അലങ്കരിച്ചിട്ടുണ്ട്. ജെസിബിയുടെ എക്സ്കവേറ്ററിൽ പൂക്കൾകൊണ്ട് ഒരുക്കിയ ഇരിപ്പിടത്തിൽ വരനും വധുവും ഇരിക്കുന്നു. വധു മനോഹരമായ വെളുത്ത ഗൗൺ ധരിച്ചിരുന്നു. കറുത്ത സ്യൂട്ട് ധരിച്ച വരനും. ഇരുവരും വളരെ അധികം സന്തോഷത്തോടെയാണ് ജെസിബിയിൽ ഇരിക്കുന്നത്. വിവാഹത്തിന് എത്തിയ അതിഥികളെല്ലാം ഇരുവരെയും കൗതുകത്തോടെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും അതിഥികളെ കൈവീശി കാണിക്കുന്നതും പുഞ്ചിരിക്കുന്നതും കാണാം. എന്നാൽ ജെസിബി ഓപ്പറേറ്റർക്ക്…
Read Moreഅധ്യാപകർ പാഠഭാഗങ്ങൾ പഠിച്ച് പരീക്ഷയെഴുതിയശേഷം ക്ലാസെടുക്കട്ടെ; അധ്യാപകർക്ക് പുനർ വിദ്യാഭ്യാസം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: അധ്യാപകർക്ക് പുനർ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി.വെള്ളയന്പലം ടിഎസ്എസ്എസ് ഹാളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “സാധ്യം 2021 ‘ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അധ്യാപകർ പാഠഭാഗങ്ങൾ പഠിച്ച് പരീക്ഷയെഴുതിയശേഷം ക്ലാസെടുക്കാൻ പോയാൽ സംശയ രഹിതമായി നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടു പോകാനാകും. ഈ പദ്ധതിയോട് പല അധ്യാപകരും എതിർപ്പു പ്രകടിപ്പിക്കുകയാണ്. അധ്യാപകർക്ക് മികച്ച പരിശീലനം നൽകാൻ സർക്കാർ ഉദേശിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നടപ്പാക്കുന്ന നൂതന പദ്ധതികളുടെ വിജയം മനസിലാക്കി മറ്റു സ്കൂളുകളിലേക്കുകൂടി വ്യാപിക്കുന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവിതത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും വിവിധതലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുമുള്ള കാലമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. സി. ജോസഫ് പറഞ്ഞു. ഒരു കുട്ടി ഒരു അധ്യാപകൻ, ഒരു കുട്ടി…
Read Moreസഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…
സഹനടിമാരുടെ നഗ്നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്കിയ കേസിലാണ് നടപടി.
Read Moreകോവിഡ് മഹാവ്യാധി ! പത്തു കോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്ക്; യുണിസെഫിന്റെ 75 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും
ന്യൂയോർക്ക്: കോവിഡ് മഹാവ്യാധി കുട്ടികളുടെ ഭാവിക്കു വലിയ വെല്ലുവിളി സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി യുണിസെഫ്. ദാരിദ്ര്യവും അസമത്വവും വർധിച്ചു. പത്തുകോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്കു തള്ളപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുന്നു. യുണിസെഫിന്റെ 75 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണിത്. 11ന് യുണിസെഫിന്റെ വാർഷികം ആചരിക്കുന്നതിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എത്ര മികച്ച രീതിയിൽ നേരിട്ടാലും കുറഞ്ഞത് എട്ടുവർഷം കൊണ്ടേ കോവിഡിനു മുന്‍പത്തെ നിലയിലേക്കു കാര്യങ്ങൾ എത്തിക്കാനാകൂ എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിണിയിലേക്കു തള്ളപ്പെട്ട കുട്ടികളുടെ എണ്ണം 2019നെ അപേക്ഷിച്ച് പത്തു മടങ്ങ് കൂടുതലാണ്. ലോക്ഡൗണുകൾ മൂലം കുട്ടികൾക്കു വ്യാപകമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ലോകമെന്പാടുമുള്ള 10നും 19നും ഇടയിൽ പ്രായമുള്ളവരിൽ 13 ശതമാനവും മാനസിക പ്രശ്നങ്ങൾ നേരിടുന്നു. കോവിഡ് മൂലം ഈ പതിറ്റാണ്ടിൽ ഒരു കോടി ബാലവിവാഹങ്ങൾകൂടി നടക്കാം. ബാലവേലക്കാരുടെ എണ്ണം…
Read More