പാലായിൽ വന്നാൽ സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാം! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

പാലാ: വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള വീട്ടിൽ സജീർ (33) ആണ് അറസ്റ്റിലായത്. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ‌ കോളജ് വിദ്യാർഥിനിയുമായി പരിചയപ്പെട്ട ഇയാൾ സൗദിയിൽ എയർപോർട്ട് ജീവനക്കാരനാണെന്നും, ഭാര്യയും നാലു വയസുള്ള കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നും ധരിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍നന്പർ കൈക്കലാക്കി വീഡിയോകോളിലൂടെയും മറ്റും ചാറ്റിനു പ്രലോഭിപ്പിച്ചു. പെണ്‍കുട്ടി അറിയാതെ അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. പിന്നീട് പല സ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടിയിരുന്നു. പെണ്‍കുട്ടിയുടെ കേടായ ഫോണ്‍ റിപ്പയർ ചെയ്യുന്നതിനായി വാങ്ങി ഫോണിലുള്ള മുഴുവൻ ഫോണ്‍ നന്പറുകളും ഇയാൾ കരസ്ഥമാക്കി. പിന്നീട് സ്ക്രീൻഷോട്ട് കൂട്ടുകാരികൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തുകയായിരുന്നു. പാലായിൽ വന്നാൽ സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാം എന്ന ഉറപ്പിൽ പെണ്‍കുട്ടി പാലായിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ എത്തിച്ച പ്രതി പീഡിപ്പിച്ചു.‌ പ്രതി…

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ! ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്നും കോടതി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു. കേസിൽ വിധി പറയുന്നതിന്‍റെ പശ്ചാത്തലത്തിൽ കോടതിക്ക് സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ ഉയർത്തുകയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിക്കുകയും ചെയ്തിരുന്നു. ബോംബ്, ഡോഗ് സ്ക്വാഡുകളും കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു.

Read More

കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കിട്ടിയത് ആനകളുടെ തേറ്റകളും പല്ലും; വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് വലയിൽ

  പീച്ചി: വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ രണ്ട് തേറ്റകളും പല്ലുമായി രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വാണിയന്പാറ, മണിയൻകിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, ജോസഫ് എന്ന മനോജ് എന്നിവരെയാണ് പീച്ചി വൈൽഡ്‌ലൈഫ് വാർഡൻ പി.എം പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്‍റെ കീഴിലുള്ള പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മാന്പാറ വനഭാഗത്ത് കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചരിഞ്ഞ ഒരു പിടിയാനയുടെയാണ് തേറ്റകളും പല്ലും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇപ്പോൾ റിമാൻഡിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇങ്ങനെ: കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുഖ്യപ്രതി വിനീഷ് ആന ചരിഞ്ഞത് കാണുകയും ആനയുടെ ശരീരത്തിൽ നിന്ന് രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ മനോജും ചേർന്ന് ഇതു വിൽക്കാൻ…

Read More

കോട്ടയത്തെ ഹോട്ടലുകളും ഭക്ഷണവും ഇനി സൂപ്പറാകും! ഭക്ഷണശാലകൾക്ക് റേറ്റിംഗുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടി

കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്‍റെ ഗുണനിലവാരവും സംബന്ധിച്ചു പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വൃത്തിയിലും ഭക്ഷണത്തിന്‍റെ ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളന്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവത്കണവും നൽകും. റേറ്റിംഗ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ’ഈറ്റ് റൈറ്റ് കാന്പസ്’ പദ്ധതിയിൽ കോട്ടയം കളക്ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്‍റ് ജോർജ് കോളജ്, പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് കോളജ് എന്നിവയെ ഉൾപ്പെടുത്തി. ഇവിടുത്തെ കാന്‍റീനുകളിൽ സുരക്ഷിത ഭക്ഷണം മാത്രമാണ് വിൽപ്പന നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ഇവയുടെ പരിസരത്ത് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ്…

Read More

വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി  ക്രൂരമായി മർദിച്ചു;  മുഖം കണ്ടപ്പോൾ ആൾമാറിപ്പോയെന്ന് മനസിലാക്കി റോഡിൽ തള്ളി; നാലംഗ സംഘത്തെ  കുടുക്കി പോലീസ്

നെടുമങ്ങാട്: വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു റോഡിൽ തള്ളിയ കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര അഴിക്കോട് കൈലയം നൂറ മൻസിലിൽ മാലിക്കിനെ ആക്രമിച്ച കേസിലെ പ്രതികളായ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുല്ഫ(42), നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുനീർ (39), നെടുമങ്ങാട് പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ് (43), അരുവിക്കര ഇരുമ്പ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഏഴിന് അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംംഗ്ഷനിലെ ചിക്കൻ സ്റ്റാളിലെ ജോലിക്കാരനുമായ മാലിക്കിനെ കടയിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. സുൽഫിയും സുനീറും മണ്ടക്കുഴി ജംഗ്ഷനിൽ നടത്തി വന്നിരുന്ന ഫർണിച്ചർ ഷോപ്പും തണ്ണിമത്തൻ വിൽപ്പന കേന്ദ്രവും അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്നു തെറ്റിദ്ധരിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ്…

Read More

വൈറലാകാൻ വേണ്ടി ചെയ്തതല്ല! മെഗാ തിരുവാതിര നടത്താൻ പാടില്ലായിരുന്നു; പിണറായിയെ ഒന്നും പറഞ്ഞിട്ടില്ല..! കലാഭവൻ അൻസാർ പറയുന്നു…

സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര നടത്താൻ പാടില്ലായിരുന്നുവെന്ന് ആവർത്തിച്ച് കലാഭവന്‍ അൻസാർ. ഒരു വാർത്ത ചാനലിനോടായിരുന്നു അൻസാറിന്‍റെ പ്രതികരണം. രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്‍റെ ഇടയിൽ തിരുവാതിര വിഷയം വന്നു. ഈ കൊറോണ സമയത്ത് ഇതിന്‍റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. വൈറലാകാൻ വേണ്ടി ചെയ്തതല്ല. സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.’–കലാഭവൻ അൻസാർ പറഞ്ഞു.

Read More

ലോഹിതദാസ് സാറിന്‍റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി‌! സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദന്‍റെ മുഖം ഓർമിച്ചെടുത്ത് സംവിധായകൻ

സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദന്‍റെ മുഖം ഓർമിച്ചെടുത്ത് സംവിധായകൻ വിനോദ് ഗുരുവായൂർ. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാകുന്ന ‘മേപ്പടിയാൻ’ജനുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. പോസ്റ്റിന്‍റെ പൂർണരൂപം മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്… ഉണ്ണി മുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്‍റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്‍റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്‍റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്‍റെ സിനിമാ മോഹം…

Read More

ഈ അവസരത്തിൽ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം! പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല; വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നാഗ ചൈതന്യ

വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നാഗ ചൈതന്യ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ‘അവൾ സന്തോഷവതിയാണെങ്കിൽ താൻ സന്തോഷവാനാണ്. ഈ അവസരത്തിൽ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം. പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവൾ സന്തോഷവതിയാണെങ്കിൽ, ഞാൻ സന്തോഷവാനാണ്. അതിനാൽ അത്തരമൊരു സാഹചര്യത്തിൽ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ” നാഗ ചൈതന്യ പറഞ്ഞു. 2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വർഷത്തോളം ഇരുവരും ഒരുമിച്ചുകഴിഞ്ഞ ശേഷമാണ് തങ്ങളുടെ വേർപിരിയലിന്റെ വാർത്ത പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേർപിരിയുന്നത് അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

Read More

വീടിനുസമീപത്തിരുന്ന്  മദ്യപാനവും ബഹളവും;  ചോദ്യം ചെയ്ത പിതാവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

  പേരൂർക്കട: കുടപ്പനക്കുന്ന് സമീപം പാതിരിപ്പള്ളിയിൽ പിതാവിനെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗസംഘത്തെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ന് ഇളയമ്പള്ളി സ്വദേശി ബാബുരാജ്, മക്കളായ ജയരാജ്, അരുൺരാജ് എന്നിവർക്കാണ് വെട്ടേറ്റ സംഭവത്തിൽ ഇളയമ്പള്ളി പാറവിള വീട്ടിൽ പ്രമോദ് (ബിനു,27), സഹോദരൻ പ്രദീപ് (ദീപു,28), വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കാവിൻപുറം ചന്ദ്രാ ഭവനിൽ വിശാഖ് (ചിക്കു, 27) എന്നിവരാണ് പിടിയിലായത്. ബാബുരാജിന്‍റെ വീടിനുസമീപത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പേരൂർക്കട സിഐ സജികുമാർ, എസ്ഐമാരായ സന്ദീപ്, ജയകുമാർ, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ യശോധരൻ, അരുൺകുമാർ, എഎസ്ഐ സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

പിണറായിക്കും പി. ജയരാജനും രണ്ടു നീതിയോ? വ്യക്തിപൂജ വിഷയം ചൂടൻ ചർച്ച; ചോദ്യം ഉന്നയിക്കുന്നവരെ അച്ചടക്കത്തിന്‍റെ വാൾ ഉയർത്തി നിശബ്ദരാക്കുകയാണെന്ന്‌

കണ്ണൂര്‍: വ്യക്തിപൂജ സംഭവത്തിൽ സിപിഎമ്മിനകത്തു പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടു നീതിയെന്ന് അണികൾക്കിടയിൽ സംസാരം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ വാഴ്ത്തിയുള്ള സംഗീത ശിൽപവും പുകഴ്ത്തിയുമുള്ള ഫ്ലക്സുകളുമായി അണികൾ രംഗത്തെത്തിയപ്പോൾ ഇത് പാർട്ടി രീതിയില്ലെന്ന നിലപാടായിരുന്നു പിണറായി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടേത്. എന്നാൽ, പിണറായി വിജയനെ ക്യാപ്റ്റനെന്നു വിശഷിപ്പിച്ചതും ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള മെഗാ തിരുവാതിരയിൽ പാട്ടായി പിണറായി സ്തുതി ഇടം പിടിച്ചപ്പോഴും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ വ്യക്തി പൂജ വിഷയത്തിൽ പി. ജയരാജനെതിരേ തിരിഞ്ഞ പിണറായി വിജയൻ ഇപ്പോൾ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജ ആസ്വദിക്കുന്നതായി പ്രവർത്തകരിൽ ചിലർ കുറ്റപ്പെടുത്തുന്നു. കൊറോണക്കാലത്തു കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്കു വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതുൾപ്പെടെ വിമർശകർ ഉയർത്തുന്നുണ്ട്. ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജില്‍…

Read More