ജോണ്സണ് വേങ്ങത്തടം കോട്ടയം: സിപിഎം പാർട്ടി കോണ്‍ഗ്രസ് തീയതി നീട്ടേണ്ടി വരുമെന്ന ആശങ്ക പാർട്ടിതലങ്ങളിൽ ഉയരുന്നു. പാർട്ടിക്കുള്ളിലും പോഷകസംഘടനകളിലും ഇത്തരമൊരു ചർച്ചസജീവമായി കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം സംഘടനാ സമ്മേളനങ്ങൾ നിലവിലുള്ള ഷെഡ്യൂളുകളിൽ നിന്നും മാറ്റാനുള്ള ആലോചനകളാണ് സജീവമായിരിക്കുന്നത്. മാർച്ച് ആദ്യവാരം നടക്കേണ്ട സംസ്ഥാന സമ്മേളനം ഏപ്രിലിലേക്കും ഏപ്രിലിലെ പാർട്ടി കോണ്‍ഗ്രസ് മേയ് ആദ്യവാരത്തിലുമായി നടത്താനുമാണ് ആലോചന നടക്കുന്നത്. ഇനി നടക്കാനുള്ള ആലപ്പുഴ ജില്ലാ സമ്മേളനവും ഇതോടടുത്ത തിയതികളിൽ നടത്താനാണ് സാധ്യത. എന്നാൽ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പെട്ടെന്നു ഉണ്ടാകാൻ ഇടയില്ല. ഫെബ്രുവരിയോടെ കോവിഡിന്റെ വ്യാപനം കുറയാനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയശേഷം മുന്നോട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചു വിശദമായ ചർച്ചയുണ്ടാകുകയുള്ളൂവെന്നും അറിയുന്നു. കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടത്തിയ തിരുവാതിരയും സമ്മേളനവും പൊതു സമൂഹത്തിൽ വ്യാപകമായ എതിരഭിപ്രായങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ…
Read MoreDay: January 25, 2022
കോവിഡ് ബാധിതരെ പരിപാലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൈകളുടെ ശുചിത്വം*രോഗിയുമായോ രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാൽ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക. * 40 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുകയോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. * വെള്ളം ഉപയോഗിച്ചു കൈ കഴുകിയ ശേഷം ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന പേപ്പർ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ചു കൈ തുടയ്ക്കുകയും നനഞ്ഞ ടവലുകൾ മാറ്റുകയും ചെയ്യുക. * ഗ്ലൗസ് ധരിക്കുന്നതിനു മുന്‍പും ശേഷവും കൈ കഴുകുക. * രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സന്പർക്കം ഒഴിവാക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക. * രോഗി ഉപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. * രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. മാസ്ക്ക്* രോഗബാധിതരോടൊപ്പമുള്ള സമയത്ത് എൻ 95 മാസ്കോ ഡബിൾ…
Read Moreമലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…
മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreറിപ്പബ്ലിക് ദിനത്തിൽ സൈനികർക്കൊപ്പം കീർത്തനയും മാർച്ച് ചെയ്യും; പാണാവള്ളിക്ക് അഭിമാനനിമിഷം
പൂച്ചാക്കൽ: ഇത് പാണാവള്ളിക്ക് അഭിമാനനിമിഷം. ഡൽഹി രാജ്പഥിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സൈനികർക്കൊപ്പം ചേർത്തല പാണാവള്ളി സ്വദേശിനിയായ വിദ്യാർഥി കെ.എസ്. കീർത്തനയും പരേഡ് ചെയ്യും. മഹാരാജാസ് കോളജിലെ ബിഎസ്്സി രണ്ടാം വർഷ വിദ്യാർഥിയാണ് കീർത്തന. റിപ്പബ്ലിക് പരേഡിൽ നേവി വിംഗിന്റെ രജ്പത് വിഭാഗത്തിൽ പരേഡ് ചെയ്യാനാണ് കീർത്തനയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് 8-ാം വാർഡ് കുറുപ്പുപറമ്പിൽ പെയ്ന്റിംഗ് തൊഴിലാളിയായ കെ.കെ. അജയന്റെയും പാണാവള്ളി തൃച്ചാറ്റുകുളം എൻഎസ്എസ് എൽപിഎസ് നഴ്സറി സ്കൂൾ അധ്യാപികയായ സ്വപ്നയുടെയും മകളാണ് കീർത്തന. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിശീലനത്തിനു ശേഷമാണ് ഡൽഹിയിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം ഡൽഹിയിലും പോയിരുന്നു. പാണാവള്ളി തൃച്ചാറ്റുകുളം എൻഎസ്എസ്എച്ച്എസിൽ 8-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ എൻസിസിയിൽ അംഗമായിരുന്നു. 10-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ…
Read Moreപോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…
കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്ഷകന്. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…
Read Moreഎസ്ബി കോളിന്റെ പൂമരചുവട്ടിൽ നിത്യഹരിത നായകനും പൂർവവിദ്യാർഥിയുമായ പ്രേംനസീറും
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാർഥിയുമായ പ്രേം നസീറിന്റെ മുഖചിത്രം എസ്ബി കോളജ് കാന്പസിൽ മെനഞ്ഞെടുക്കുന്നു. ത്രെഡ് ആർട്ടിൽ വിദഗ്ധനായ കൊടുങ്ങല്ലൂർ സ്വദേശി മനോജ് ആണ് പ്രേം നസീറിന്റെ മുഖശ്രീ നൈലോണ്‍ നൂലിൽ ഇഴചേർത്ത് നെയ്യുന്നത്. സയൻസ് ബിൽഡിംഗിലെ പ്രശസ്തമായ ടവറിനു മുന്പിലെ മൈതാനത്താണ് അത്യാകർഷകമായ രീതിയിലുള്ള ഈ കലാരൂപം സജ്ജമാക്കുന്നത്. മുന്നൂറ് കന്പികൾ നിലത്ത് കുത്തിനിർത്തി അതിൽ നൈലോണ്‍ ത്രഡ് പാകിയാണ് നസീറിന്റെ രൂപം തയാറാക്കുന്നത്. 25000 മീറ്റർ നൂലാണ് ഇതിനു വേണ്ടിവരുന്നതെന്നും പത്തുദിവസംകൊണ്ടാണ് ആവിഷ്കരണം പൂർത്തിയാകുന്നതെന്നും കലാകാരനായ മനോജ് പറഞ്ഞു. പെൻസിൽ, ഡിജിറ്റൽ, മൈക്രോ ആർട്ടുകൾ അഭ്യസിച്ചിട്ടുള്ള മനോജ് സമൂഹമാധ്യമങ്ങളിൽ നിന്നും സ്വയം ആർജിച്ചെടുത്ത കരവിരുതിലാണ് ത്രെഡ് ആർട്ട് സജ്ജമാക്കുന്നത്. മുപ്പതടി വിസ്തീർണത്തിലാണ് നസീറിന്റെ മുഖചിത്രം തരപ്പെടുത്തുന്നത്. നേരത്തെ മോഹൻലാലിന്റെ മുഖചിത്രം മനോജ് ത്രെഡ് ആർട്ടിൽ തയാറാക്കി ലാലിന് നേരിട്ടു സമർപ്പിച്ചിരുന്നു. 31…
Read Moreഅമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല! അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്; റിമ കല്ലിങ്കല്‍
താരസംഘനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമായി കാണുന്നു. മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന് ശുപാര്‍ശയില്‍ നിയമ നിര്‍മാണത്തിന് മുമ്പ് ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച. -റിമ കല്ലിങ്കല്‍
Read Moreഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം ! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി…
കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം. സ്കൂളിലെ അധ്യാപിക നല്കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി. അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്ശിപ്പിച്ചയാള് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഷൂട്ടിംഗ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാന്‍ വളരെ പരിഭ്രാന്തനായ നിമിഷം! നാളുകള്‍ക്കിപ്പുറം മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകന് എന്നെ മറന്നില്ല; ആര്‍എല്‍വി രാമകൃഷ്ണന്
നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വാരിയന്കുന്നന് പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഞാന്‍ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരില്‍ ചിത്രീകരണം നടന്ന അലി അക്ബര്‍ സംവിധാനം ചെയ്ത മണി ചേട്ടന് പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിന്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോള്‍ യാദൃച്ഛികമായി എന്നെക്കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തില്‍ ചെയ്യിപ്പിച്ചത് അലി അക്ബര്‍ സാറായിരുന്നു. ജെ .വില്യംസ് കാമറ ചലിപ്പിച്ച ആ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിംഗ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാന്‍ വളരെ പരിഭ്രാന്തനായ നിമിഷം. ഒപ്പം കുറേ സിനിമാ നടന്മാരെ നേരില്‍ കണ്ട സന്തോഷവും.നാളുകള്‍ക്കിപ്പുറം മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകന്…
Read Moreഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു..! ശ്രുതി രാമചന്ദ്രന് പറയുന്നു…
എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം കൂട്ടിവച്ചാലും അതിനേക്കാള്‍ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങള്‍. ഒരുപാട് സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല. അത്രത്തോളം നല്ല മെസേജുകളാണ് വരുന്നത്. എന്റെ ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ബോക്സില്‍ മെസേജുകള്‍ വന്ന് നിറയുകയാണ്. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാന്‍. മധുരത്തിന്റെ സെറ്റില്‍ വന്നപ്പോഴാണ് ഞാന്‍ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്. മധുരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ജോജു ചേട്ടന് എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു. ഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്. എന്നേക്കാള്‍ ഒരുപാട് സീനിയര്‍ ആയ അഭിനേതാവാണ് ജോജു ചേട്ടന് അദ്ദേഹം…
Read More