അരുമകളെയും ഉടമകളെയും ബന്ധിപ്പിച്ചുള്ള പെറ്റ്സ് വിപണിയിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാം. വളരുന്ന പെറ്റ്സ് വിപണിക്കിണങ്ങിയ പുത്തൻ ആശയങ്ങൾ സ്വപ്നം കാണുന്ന മനസാണ് പ്രധാന മൂലധനം. അരുമ യുടെ ആരോഗ്യ സംരക്ഷണം മുതൽ ലക്ഷ്വറി റിസോർട്ടുകൾ വരെ നീളുന്നു പുതുപുത്തൻ ആശയങ്ങൾ. ഇന്ത്യൻ പെറ്റ്സ് വിപണിയിൽ കാലുറപ്പിക്കുന്ന ചില സ്റ്റാർട്ടപ്പുക ളുടെ ആശയങ്ങൾ നോക്കുക. മറ്റാരും ചിന്തിക്കാത്ത വഴിയേ നടന്ന വരാണ് ഇവയിൽ മിക്കവരും. അതുതന്നെ യാണ് അവരുടെ വിജയരഹസ്യവും. ആരോഗ്യം അതുക്കും മീതെ പൊണ്ണത്തടി കുറയ്ക്കാം, കാൻസർ മാറ്റാം, ഷുഗറിനെ പന്പ കടത്താം- ഇത്തരം പരസ്യങ്ങൾക്ക് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അരുമയെ ഞങ്ങൾ കരുതുമെന്ന പ്രഖ്യാപനം കൂടിയായാൽ പൂർണമായി. ജീവിതശൈലീ രോഗ ങ്ങൾക്കെതിരേയുള്ള യുദ്ധത്തിൽ കൂട്ടുകൂടാൻ ഒരു സംരംഭവുമുണ്ടെങ്കിൽ കൊള്ളാമല്ലേ? ഈ ആശയത്തിലാണ് വിവാൾഡിസ് (Vivaldis Health and Foods)പോലെയുള്ള സ്റ്റാർട്ടപ്പുകളുടെ ജനനം. ഇന്ത്യയിലെ അരുമ മൃഗങ്ങളിൽ…
Read MoreDay: January 25, 2022
മുക്കുത്തി ദോശ ! ചുട്ട ദോശ കഴിക്കാനെടുത്ത സീരിയല്‍ നടി സ്വര്‍ണമുക്കുത്തി കണ്ട് ഞെട്ടി; സംഭവം നമ്മുടെ നാട്ടില്‍തന്നെ…
ദോശവാങ്ങിയാല്‍ ഉണ്ടംപൊരി ഫ്രീ എന്നു പറയുന്നതു പോലെയൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് ഒരു ഉഗ്രന്‍ സ്വര്‍ണ മൂക്കുത്തിയാണ്. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.
Read Moreവാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥത! എന്തുകൊണ്ട് ദത്തെടുക്കലിന് തയാറായില്ല ? ഇവര്‍ ചൂഷണം ചെയ്യുന്നത് പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെ; തസ്ലീമ നസ്റിന്
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന കാര്യം കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരേ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്റിന് രംഗത്ത്. വാടക ഗര്‍ഭധാരണത്തെ വിമര്‍ശിച്ച ഇവര്‍ ഇതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ റെഡിമെയ്ഡ് കുഞ്ഞ് എന്നാണ് വിശേഷിപ്പിച്ചത്. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയാറാവാത്തതെന്നും തസ്ലീമ നസ്റിന് ചോദിച്ചു. പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരം സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്. പണക്കാര് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത്…
Read Moreനിയമവിരുദ്ധ റോപ് വേ പൊളിക്കാനുള്ള ഉത്തരവ് രണ്ടാംതവണയും നടപ്പാക്കാതെ പഞ്ചായത്ത്;പി.വി.അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ളതാണ് റോപ് വേ
നിലന്പൂർ: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാനുള്ള തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവ് രണ്ടാം തവണയും ഉൗർങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല. റോപ് വേ അടക്കമുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ 25 ന് റിപ്പോർട്ട് ചെയ്യണമെന്നു ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സമാന്റെ നവംബർ 30 ലെ ഉത്തരവാണ് നടപ്പാക്കാത്തത്. നിലന്പൂർ സ്വദേശി എം.പി. വിനോദിന്റെ പരാതിയിലായിരുന്നു നടപടി. നേരത്തെ കഴിഞ്ഞ നവംബർ 30 തിനകം റോപ് വേയും അനധികൃത നിർമാണങ്ങളും പൊളിക്കാൻ സെപ്റ്റംബർ 22 ന് ഉത്തരവ് നൽകിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം റോപ് വേ പൊളിക്കാൻ 1,48,000 രൂപയുടെ അടങ്കൽ തയാറാക്കി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ. ഓമന അമ്മാളുവിന്റെ വിശദീകരണം. ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ…
Read Moreജയിലില്‍ വച്ച് യഥാര്‍ഥ സ്നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…
ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…
Read Moreതാഴെ വലിയൊരു കൊക്ക; ഒന്ന് അങ്ങാട്ടോ ഒന്ന് ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കില്‍..! പിന്മാറാന് തയാറാവാതെ ഡ്രൈവര്‍; ഡ്രൈവറേയും ലൊക്കേഷനും തേടി സോഷ്യല്‍മീഡിയ
റോഡില്‍ വാഹനവുമായി ഇറങ്ങിക്കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ സാഹസികതകള്‍ കാണിച്ചില്ലെങ്കില്‍ ഒരു ത്രില്ലില്ലെന്നുള്ള രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. റോഡിലെ വാഹനങ്ങളുടെ നരിവധി സാഹസികതയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും സാധാരണമാണ്. ചില സാഹസികതകള്‍ വലിയ അപടകങ്ങള്‍ക്കും കാരണമാകാറുണ്ട്. ശ്വാസമടക്കിപ്പിടിച്ച് അജയ് യിത എന്ന എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്. ഇടുങ്ങിയ ഒരു വഴി വഴിയുടെ ഒരു വശം കൊക്ക മറുവശം മല. അവിടെ വെച്ച് ഒരാള്‍ കാര്‍ തിരിക്കുകയാണ്.അതുകണ്ടാല്‍ എങ്ങനെയാണ് ശ്വാസം നിലച്ചു പോകാതിരിക്കുന്നത്. സാഹസികമായി വിജയിച്ചു സംഭവം അല്‍പ്പം റിസ്കാണെങ്കിലും ഡ്രൈവര്‍ പിന്മാറാന് തയ്യാറല്ലായിരുന്നു. അയാള്‍ ആ ഇടുങ്ങിയ സ്ഥലത്തിട്ട് കാര്‍ തിരിച്ചു. രണ്ട് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഓരോ തവണയും വാഹനം പുറകോട്ട് എടുക്കുമ്പോള്‍ വാഹനത്തിന്റെ പുറകിലെ ചക്രങ്ങള്‍ റോഡില്‍ നിന്നും കൊക്കയുടെ ഭാഗത്തേക്ക് ഇറങ്ങും.…
Read Moreകൂട്ടം കൂടിയുള്ള ആക്രമണവും മൂളലും, ഏതു കൊലകൊമ്പനും പറപറക്കും..! കാട്ടനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിംഗ് ട്രാപ്പുമായി മാട്ടറക്കാർ; ഒപ്പം നാട്ടുകാർക്ക് തേനിൽ നിന്ന് വരുമാനവും
മാട്ടറ: വർധിച്ചുവരുന്ന കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ വ്യത്യസ്തമായ പ്രതിരോധവുമായി മാട്ടറയിലെ കർഷകർ. കർണാടക വനത്തോട് ചേർന്നുകിടക്കുന്ന മാട്ടറയിലെ 1.2 കിലോമീറ്റർ വനാതിർത്തിപ്രദേശത്ത് തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് പ്രതിരോധം തീർക്കുന്നത്. തേനീച്ചകളുടെ മൂളൽശബ്ദം ഏറെ ദൂരത്തുനിന്നുതന്നെ കേൾക്കുന്നതിലൂടെ ആനകൾ ഭയന്ന് പിന്തിരിയും എന്നതാണ് ഹണി ഫെൻസിംഗിന്റെ സവിശേഷത. തേനീച്ചകളുടെ ആക്രമണത്തിൽ ആനകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. കുടക് മേഖലയിലെ മിക്ക പ്രദേശങ്ങളിലും പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതെങ്കിലും ഒരു വർഷംകൊണ്ട് വനാതിർത്തിയിൽ മുഴുവൻ ഇവ സ്ഥാപിക്കും. പരീക്ഷണപദ്ധതിയിൽ 27 പെട്ടികളാണ് സ്ഥാപിച്ചത്. ഗുണമേന്മയേറിയ തേൻ ലഭിക്കുമെന്നത് ഈ പ്രതിരോധമാർഗത്തെ ലാഭകരമാക്കുന്നു. പെട്ടികളുടെ എണ്ണം വർധിക്കുന്നതോടെ കർഷകരുടെ സംഘം രൂപീകരിച്ച് ഗുണമേന്മയുള്ള തേൻ വിപണിയിലെത്തിക്കുമെന്ന് വാർഡ് മെംബർ സരുൺ തോമസ് പറഞ്ഞു. ജനകീയാസൂത്രണ രജതജൂബിലിയുമായി ബന്ധപ്പെട്ട് വാർഡിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കർഷകർക്കായി പഞ്ചായത്ത്…
Read More‘അങ്ങാടിക്കല്‍ അക്രമം: ഡിവൈഎഫ്ഐ നടത്തിയത്’! ഗുണ്ടാരാജെന്ന് സിപിഐ മുഖപത്രം; അക്രമം സിപിഐ ആസൂത്രണം ചെയ്തതെന്ന് സിപിഎം
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്ഐ ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയമൊരുക്കുന്നതായി കുറ്റപ്പെടുത്തലുണ്ട്. അക്രമത്തെ നേതൃത്വം അപലപിക്കുക പോലും ചെയ്യാത്തത് സമൂഹത്തിനു അപായ സൂചനയാണ് നല്‍കുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും. വ്യത്യസ്തമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷം സ്വാഭാവികമാണ്. എന്നാല്‍ അത് അക്രമത്തിലൂടെ വഴിതിരിക്കുകയും വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തതാണ് സിപിഐ മുഖപത്രത്തെ ചൊടിപ്പിച്ചത്. അക്രമങ്ങളിലൂടെ ഒറ്റപ്പടുത്താമെന്ന വ്യാമോഹത്തെ ബന്ധപ്പെട്ടവര്‍ തിരിച്ചറിണമെന്ന മുന്നറിയിപ്പും ജനയുഗം മുന്നോട്ടുവയ്ക്കുന്നു. ഇതിനിടെ പുറത്തുവന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് അന്വേഷണവും മൊഴിയെടുക്കലും നടന്നുവെങ്കിലും പുതുതായി ആരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ തയാറായിട്ടില്ല. ദൃശ്യങ്ങളിലുടെ അക്രമികളെ…
Read Moreകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി! സിറ്റിംഗ് നടത്തിയത് പാതിരാത്രിയിൽ; കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി നല്‍കണമെന്ന് ഉത്തരവ്
കൊച്ചി: പാതിരാത്രിയിൽ സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. കൊച്ചി തുറമുഖത്തുള്ള എം.വി. ഓഷ്യന്‍ റേസ് എന്ന ചരക്കു കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് രാത്രിയിൽ ഹൈക്കോടതി സിറ്റിംഗ് നടത്തിയത്. ഹർജി കേട്ട കോടതി കപ്പൽ തീരം വിടുന്നത് തടഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് രാത്രിയില്‍ സിറ്റിംഗ് നടത്തുന്നത്. രാത്രി 11.45ന് ആരംഭിച്ച സിറ്റിംഗ് പുലർച്ചെ 12.45നാണ് അവസാനിച്ചത്. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി ഓഷ്യന്‍ റേസ് എന്ന കപ്പല്‍ ഇന്നു കൊച്ചി തീരം വിടാനിരിക്കെയാണ് കോടതി നടപടി സ്വീകരിച്ചത്. കപ്പലിന് വെള്ളം നല്കിയ കൊച്ചിയിലെ ഒരു കമ്പനി കപ്പലിന്റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നൽകിയിരുന്നു. കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി നല്‍കണമെന്ന് സിറ്റിംഗില്‍ ഉത്തരവായി. തുക നല്‍കിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ് ഹര്ജിക്കാരന് ലേലം ചെയ്യാം. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ…
Read Moreനിരക്ക് വര്‍ധന ചതിച്ചു ! വോഡഫോണ്‍-ഐഡിയയ്ക്ക് നഷ്ടം രണ്ടു ലക്ഷം കോടി രൂപ; വിട്ടു പോയത് രണ്ടു കോടി ആളുകള്‍…
രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കടന്നു പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍. പാട്ട ബാധ്യതകള്‍ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,894.1 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയക്ക് ലാഭത്തിലെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി പേര് വിഐയുടെ സേവനം ഉപേക്ഷിക്കുകയും ചെയ്തു. കമ്പനി താരിഫ് വര്‍ധിപ്പിച്ചതിനാല്‍…
Read More