കോട്ടയം: അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിൽപ്പന നടത്താൻ വിരൽത്തുന്പിൽ മൊബൈൽ ആപ്പ് റെഡി. ടെക്കിൻസ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് ആണ് ബുക്കിറ്റ് മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയം കേന്ദ്രമാക്കിയാണു പ്രവർത്തനം. കർഷക കുടുംബങ്ങൾ, സ്വാശ്രയസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവർക്ക് നിങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കൂടുതൽ ലാഭകരമാക്കി നാട്ടിൻപുറങ്ങളിൽ തന്നെ വിറ്റഴിക്കാനുമുള്ള ഓണ്‍ലൈൻ വിപണിയാണ് ബുക്കിറ്റ് മൊബൈൽ ആപ്പ്. സംസ്ഥാനത്ത് എവിടെനിന്നും അക്കൗണ്ട് തുടങ്ങാം. കർഷകർ ചെയ്യേണ്ടത് www.bookitindia.com വെബ്സൈറ്റിൽ കയറി ലോക്കൽ വെൻഡർ അക്കൗണ്ട് തുടങ്ങുക. ഇമെയിൽ വഴി പാസ്വേഡ് ലഭിച്ചു കഴിഞ്ഞാൽ ബുക്കിറ്റ് വെൻഡർ ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൗണ്‍ലോഡ് ചെയ്തു ലോഗിൻ ചെയ്യുക. പ്രൊഫൈൽ മെനു വഴി സ്റ്റോക്ക് അപ്ഡേറ്റ് മെനുവിൽ നിങ്ങൾക്ക് വിൽക്കാനുള്ള പ്രൊഡക്്ട് അളവും വിലയും കൊടുക്കുക. ഇതോടെ പ്രൊഡക്്ട് ബുക്കിറ്റ് കസ്റ്റമർ…
Read MoreDay: January 25, 2022
മുന്നറിയിപ്പ്, അമരീന്ദറിന്റെ ലക്ഷ്യം സിദ്ദു! പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദം രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്ന് അമരീന്ദർ
നിയാസ് മുസ്തഫ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും അമരീന്ദർ സിംഗിന്റെ പ്രധാന രാഷ്ട്രീയ എതിരാളി പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു തന്നെ. പഞ്ചാബിൽ തുടർഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നവ്ജ്യോത് സിംഗ് സിദ്ദു അടുത്ത മുഖ്യമന്ത്രി ആകാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഇതു മനസിലാക്കിയാണ് സിദ്ദുവിനെതിരേ അമരീന്ദർ ആഞ്ഞടിക്കുന്നത്. പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദം രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്ന് അമരീന്ദർ വ്യക്തമാക്കുന്നു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ അമരീന്ദറിന്റെ ഈ വാദത്തിന് പ്രസക്തിയുണ്ട്. ഈ പ്രചാരണം തെരഞ്ഞെടുപ്പ് വേദികളിലെല്ലാം അമരീന്ദർ ഉയർത്തുന്നുണ്ട്. ഇത് കോൺഗ്രസിനുള്ളൊരു മുന്നറിയിപ്പ് കൂടിയാണ്. അമരീന്ദറിന്റെ പ്രചാരണം കോൺഗ്രസ് ഹൈക്കമാൻഡിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസിന്റെ പ്രവർത്തനം. ചന്നിയെ തഴയരുത് അമരീന്ദർ സിംഗ് പാർട്ടിവിട്ട ശേഷം…
Read Moreഒമിക്രോണിന്റെ പുതിയ വകേഭേദം കണ്ടെത്തി ! രോഗം ബാധിച്ചത് ആറു കുട്ടികള്‍ക്ക്; ആശങ്കയുയരുന്നു…
ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദം ബാധിച്ച ആറുപേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്മാന് വിനോദ് ഭണ്ഡാരി അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര് ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ്…
Read Moreതലസ്ഥാനത്തു രണ്ടിലൊരാൾ പോസിറ്റീവാകുന്ന സാഹചര്യം! ലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും
തിരുവനന്തപുരം: ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവർ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കു ന്നതാണ് ഉചിതം. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സർക്കാരിന്റെ നിർദേശം. പരിശോധിക്കുന്നമെന്നും ജില്ലയിൽ സിൻഡ്രോമിക് മാനേജ്മെന്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ നടപടികൾ. രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയാൽ പരിശോധന കൂടാതെ ഹോം ഐസൊലേഷൻ അടക്കമുള്ളവ ഏർപ്പെടു ത്തുന്നതാണ് സിൻഡ്രോമിക് മാനേജ്മെന്റ്. ആരോഗ്യ വകുപ്പിന്റെ കർമ്മ പദ്ധതിയിലാണ് സിൻഡ്രോമിക് മാനേജ്മെന്റ് നിർദേശിക്കുന്നത്. ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തുകയും കൃത്യ സമയങ്ങളിൽ ചികിത്സ തേടുകയും ചെയ്യണം. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്കു പരിശോധനകളിലും ചികിത്സയിലും മുൻഗണന നൽകും. ഇതിനായി താഴേത്തട്ടിൽ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേ ശിച്ചിട്ടുണ്ട്.
Read Moreറാഫിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയാകുമോ? രണ്ട് സംവിധായകരടക്കം ആറ് പേരെ ചോദ്യംചെയ്തു; ദിലീപിന് ഇന്ന് നിര്‍ണായകം; രണ്ടു കവറുകളിലായി തെളിവുകൾ
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് റാഫിയുടെ വെളിപ്പെടുത്തലുകള്‍ നടന് ദിലീപിന് തിരിച്ചടിയാകുമെന്നു സൂചന. “പിക്ക് പോക്കറ്റ്’ സിനിമയില്‍നിന്ന് പിന്മാറുന്ന കാര്യം തന്നെ ആദ്യമറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്നു റാഫി ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിരുന്നു. അതേസമയം സംവിധായകന് ബാലചന്ദ്രകുമാറിന്റെ “പിക്ക് പോക്കറ്റ്’ എന്ന സിനിമയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന നടന് ദിലീപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണ് റാഫിയുടെ ഈ വെളിപ്പെടുത്തല്‍. സിനിമയില്‍നിന്ന് ആദ്യം പിന്മാറിയത് താനാണെന്നും അതുകൊണ്ടാണ് വൈരാഗ്യമെന്നുമായിരുന്നു ദിലീപിന്റെ വാദം. ജയിലില്‍ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്റെ റോള്‍ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാര്‍ കള്ളപരാതി നല്‍കിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്. ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ല. സിനിമ വൈകിയതില്‍ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം…
Read Moreകാലുകൾ നഷ്ടപ്പെട്ട യുവാവ് പെരിയാർ നീന്തിക്കടന്നു; അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയമുള്ള മപ്പുറം കടവ് നീന്തിക്കയറിയത് അരമണിക്കൂർകൊണ്ട്…
ആലുവ: ട്രെയിനപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട യുവാവ് പെരിയാർ കുറുകെ നീന്തി ശ്രദ്ധേയനായി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കാക്കനാട് സ്വദേശി ഷാൻ എസ് ആണ് വിധിയോട് പൊരുതി നീന്തിയത്. 2013ൽ കൊല്ലം റയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൽ നിന്ന് വീണാണ് അപകടമുണ്ടായത്. രണ്ടുകാലും മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. നെസ്റ്റ് കമ്പനിയിൽ ജോലിചെയ്യുകയാണ് ഷാൻ. ആലുവ പെരിയാറിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയും ഉള്ള ആശ്രമം കടവ് മുതൽ മണപ്പുറം കടവ് വരെ അരമണിക്കൂർ കൊണ്ടാണ് നീന്തിയത്. ആലുവ ആശ്രമം കടവിൽ ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഫ്ളാഗ്ഓഫ് ചെയ്തു.മണപ്പുറം കടവിൽ നീന്തി കേറിയ ഷാനിനും പരിശീലകൻ സജി വാളശേരിക്കും നഗര സഭ കൗൺസിലർ മാരായ ലിസ ജോൺസനും എൻ. ശ്രീകാന്തും ചേർന്നു സ്വീകരണം നൽകി.
Read Moreസംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…
സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര് അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും. സംസ്ഥാന എയ്ഡ്സ് കണ്ട്രോള്സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്. 18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്. ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്. പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും…
Read Moreപറവൂരിൽ ഉള്ളപ്പോൾ തനിക്കു പൈലറ്റും എസ്കോർട്ടും വേണ്ട; മറ്റിടങ്ങളിൽ പോകുമ്പോൾ പൈലറ്റ് മാത്രം മതിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
പറവൂർ: തന്റെ നിയോജകമണ്ഡലമായ പറവൂരിൽ ഉള്ളപ്പോൾ തനിക്കു പൈലറ്റും എസ്കോർട്ടും ആവശ്യമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യം എസ്പിയോട് ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള നിർദേശപ്രകാരമാണ് ചെയ്യുന്നതെന്നും ഈ മാസം 30 വരെ തുടരണമെന്നാണു നിർദേശം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപരമായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപി ഇവ ഏർപ്പെടുത്തിയത്. താൻ പ്രതിപക്ഷനേതാവായപ്പോൾതന്നെ നിയോജകമണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ആവശ്യമില്ലെന്നു പറഞ്ഞിരുന്നതാണ്. മറ്റിടങ്ങളിൽ പോകുമ്പോഴും തനിക്ക് എസ്കോർട്ട് വേണ്ട. പൈലറ്റ് മാത്രം മതിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Read Moreപ്രതീക്ഷിച്ചതു പോലെ…സിപിഎം സമ്മേളനം കഴിഞ്ഞു ജില്ലയെ ബി കാറ്റഗറിയിലാക്കി; ഒരു പരിപാടിയും അനുവദിക്കില്ലെന്ന് കളക്ടർ
തൃശൂർ: സിപിഎം സമ്മേളനം കഴിഞ്ഞാൽ തൃശൂർ ജില്ലയെയും കടുത്ത നിയന്ത്രണത്തിലാക്കുമെന്ന പ്രവചനം സത്യമായി. ജില്ലയെ ബി കാറ്റഗറിയിലാക്കിയതായി കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂവെന്നും കളക്ടറുടെ ഉത്തരവിൽ ഉണ്ട്. ഇന്നലെ കോവിഡ് ജില്ലയിൽ കുറവാണ്. എന്നാ ൽ ഇതിനുമുന്‍പ് അയ്യായിരത്തിൽ കൂടുതലായിരുന്നു രോഗികൾ. അന്നൊന്നും ഇത്തരം നിയന്ത്രണങ്ങൾ ജില്ലയ്ക്കു ബാധകമായിരുന്നില്ല. സിപിഎം സമ്മേളനം നടക്കുന്നതിനാൽ എല്ലാ നിയന്ത്രണങ്ങളും മാറ്റിവച്ചിരിക്കയായിരുന്നു. എല്ലാം കഴിഞ്ഞതോടെ മരണാനന്തര ചടങ്ങുകൾക്കു പോലും 20 പേരേ പാടുള്ളൂവെന്നാണു കളക്ടറുടെ നിബന്ധന. അന്‍പതു പേർ മാത്രമേ കൂടാവൂവെന്ന് കളക്ടർ നിർദേശിച്ചിരുന്നപ്പോഴാണു 175 പേരെ വച്ച് സിപിഎം സമ്മേളനം നടത്തിയത്. അതിനെതിരെ കളക്ടർ…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര് അറസ്റ്റില്‍…
പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന് എന്നിവരാണ് പിടിയിലായത്. ചൈല്ഡ്ലൈന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.
Read More