വിധിയേ ശപിച്ച് ഒളിച്ചിരുന്നില്ല..! തളർന്ന ശരീരവും തളരാത്ത മനസുമായി കൗശല കരവിരുതിനൊപ്പം രാമചന്ദ്രൻ

മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: വിധിയേ ശപിച്ച് ഒളിച്ചിരിക്കാനല്ല, ഭാവിഭാഗധേയം തിരുത്തിക്കുറിക്കാനായിരുന്നു രാമചന്ദ്രന്‍റെ തീരുമാനം. രംഗബോധമില്ലാതെ കടന്നുവന്നൊരു കോമാളിയേ പോലെ വിധി പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി രാമചന്ദ്രന്‍റെ (34 ) ചലനശേഷിയെ തളർത്തുകയായിരുന്നു. അരയ്ക്കുതാഴെ തളർന്ന് കാലുകൾക്കു ശേഷി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിനു ഭാവി വലിയോരു ചോദ്യചിഹ്നമായി. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയേ ഇഛാശക്തികൊണ്ട് പൊരുതി തോൽപ്പിക്കാനായിരുന്നു രാമചന്ദ്രന്‍റെ തീരുമാനം.തളർന്നുകിടക്കുന്ന കാലുകളെ തളരാത്ത മനസുമായി രാമചന്ദ്രൻ എതിരിട്ടു. ഉൗന്നുവടികളുടെ സഹായത്തോടെ നടക്കാൻ തന്നെയായിരുന്നു തീരുമാനം. ആദ്യമാദ്യം ശരീരം ഇതിനു വഴങ്ങി കൊടുത്തില്ലെങ്കിലും അവസാനം രാമചന്ദ്രൻ തന്നെ വിജയിച്ചു. മനസു ചെല്ലുന്നിടത്ത് ശരീരമെത്തിക്കാനുള്ള തീരുമാനത്തിൽ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. നിർധന കുടുംബത്തിലെ അംഗമായ രാമചന്ദ്രൻ വിധിയോടു സമരസപ്പെടാതെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വഴികളാണ് പിന്നീടാലോചിച്ചത്. അങ്ങനെയാണ് തന്‍റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കരകൗശലക്കാരനായ സർഗപ്രതിഭയെ ഇദ്ദേഹം കണ്ടെത്തിയത്.…

Read More

ജീവന്‍റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് രക്ഷാവലയം തീര്‍ത്ത് വ്യാപാരികള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…

പേരൂര്‍ക്കട: മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് സമീപത്തെ വ്യാപാരികള്‍ രക്ഷാവലയം തീര്‍ത്തു.ഇന്നലെ പകല്‍സമയത്ത് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനു സമീപമാണ് 60 വയസ് വരുന്നയാള്‍ മദ്യപിച്ച് ബോധരഹിതനായി കിടന്നത്. റോഡില്‍ സീബ്രാവരകള്‍ക്കു സമീപം ഇയാള്‍ ബോധംകെട്ട് കിടന്നതോടെ വ്യാപാരികള്‍ ചേര്‍ന്ന് ഇയാളെ റോഡുവശത്ത് കിടത്തി. എന്നിട്ടും അപകടാവസ്ഥയില്‍ കിടന്നതിനാല്‍ സമീപത്തെ ഫ്രൂട്ട്‌സ് കടയിലുണ്ടായിരുന്ന പെട്ടികള്‍ സമീപത്ത് ചേര്‍ത്തുവച്ച് ഇയാള്‍ക്ക് രക്ഷാവലയം തീര്‍ക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തുന്നതിനു മുമ്പുതന്നെ കെട്ടുവിട്ട വയോധികന്‍ സ്ഥലത്തുനിന്ന് പോകുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, മുക്കോല ബിവറേജ് ഷോപ്പുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി വഴിവക്കിലിരുന്ന് മദ്യപിച്ചശേഷം റോഡുവശത്ത് ബോധം കെട്ട് കിടക്കുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് പോലീസ് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

Read More

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…

പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More

നാട്ടിലെ താരമായി 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന്‍ വാഴക്കുലയും; ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാരും…

ആറ്റിങ്ങൽ: ഒൻപതടിയോളം നീളമുള്ള ഭീമന്‍ വാഴക്കുല കൗതുക കാഴ്ചയാകുന്നു. ആറ്റിങ്ങൽ അയിലം കുന്നുംപുറത്ത് പാലൂർ വീട്ടിൽ സുനിൽ കുമാറിന്‍റെ കൃഷിയിടത്തിലാണ് വമ്പൻ വാഴക്കുല ഉണ്ടായത്. ഒരൊറ്റ വാഴക്കുലയില്‍ ആയിരത്തിലേറെ പഴങ്ങള്‍.പിസാങ് സെറിബു അഥവാ ആയിരം കാ പൂവൻ ഇനത്തിൽപെട്ട വാഴയാണിത്.അഞ്ചു മാസമായി ഈ കുല വിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും വിരിയാൻ ബാക്കിയുണ്ട്.ആറ്റിങ്ങൽ സബ് കോടതി ജീവനക്കാരനായ സുനിൽകുമാറിന് വ്യത്യസ്തമായ വാഴയിനങ്ങൾ കൃഷിചെയ്യുന്ന കർഷകനായ സുഹൃത്ത് ഉണ്ണിക്കൃഷ്ണനാണ് ഈ അപൂർവ വാഴയുടെ തൈ നൽകിയത്. പ്രശസ്ത വാഴ കർഷകനായ പാറശാല സ്വദേശി വിനോദ് ആണ് ഇത്തരം കൃഷികൾക്കുള്ള പ്രോത്സാഹനം ഇവർക്ക് നൽകുന്നത്. 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന്‍ വാഴക്കുലയും ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. അത്ഭുത വാഴക്കുല കാണാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ധാരാളം ആളുകൾ സുനിൽകുമാറിന്‍റെ വീട്ടിലേക്ക് എത്തുന്നുണ്ട്.  

Read More

പതിമൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും വാർത്തകളിൽ മമ്പാട്‌ ക്ഷേത്രക്കുളം! 2002 മേയ് 17 ന് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ഈ കുളത്തിൽ കണ്ടെത്തിയത്‌

വടക്കഞ്ചേരി: യുവാവിന്‍റെ മൃതദേഹം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് 13 വർഷങ്ങൾക്കുശേഷം കിഴക്കഞ്ചേരി മന്പാട് ക്ഷേത്രക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നു. മന്പാട് പുഴക്കൽ തറ ചന്ദ്രന്‍റെ മകൻ സന്ദീപി (33)ന്‍റെ മൃതദേഹമാണ് ഇന്നലെ രാവിലെ കുളത്തിൽ കാണപ്പെട്ടത്. ബിജെപി പ്രവർത്തകനായ സന്ദീപിന്‍റെ മരണത്തിൽ പാർട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളേറെ മുന്പ് 2002 മേയ് 17 ന് ഈ കുളത്തിൽ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇടതു കണ്ണിൽ ആഴത്തിലുള്ള ദ്വാരത്തിലുള്ള മുറിവോടെയാണ് കഷ്ടി മൂന്നടി മാത്രം വെള്ളമുണ്ടായിരുന്ന കുളത്തിൽ അന്യനാട്ടുക്കാരിയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേനലിന്‍റെ കാഠിന്യത്തിൽ വെള്ളം നന്നേ കുറഞ്ഞ ഉൾ പ്രദേശത്തെ കുളത്തിൽ യുവതി എങ്ങനെ ശ്വാസംമുട്ടി മരിച്ചു എന്നത് ഇന്നും ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. യുവതിയെ അബോധാവസ്ഥയിൽ കുളത്തിൽ തള്ളിയതാകാമെന്ന നിഗമനത്തിലായിരുന്നു…

Read More

വർണഭംഗിയുള്ള ശരീരം!  വീടിനുള്ളിൽ വിരുന്നെത്തിയ പൊന്നുടുമ്പ്‌ കൗതുകമായി

ചാലക്കുടി: വീടിനുള്ളിൽ അതിഥിയായി എത്തിയ പൊന്നുടുന്പ് കൗതുകമായി. തുന്പാകോട് മുണ്ടൻമാണി അന്തോണി ഡേവിസിന്‍റെ വീട്ടിലാണ് പൊന്നുടുന്പ് എത്തിയത്. ഉച്ചയ്ക്കു രണ്ടോടെ ഡേവീസിന്‍റെ കിടപ്പുമുറിയാണ് അപൂർവ അതിഥി എത്തിയത്. വർണഭംഗിയുള്ള ശരീരമുളള പൊന്നുടുന്പാണെന്നു മനസിലാക്കിയ ഡേവീസ് ഉടനെ വനംവകുപ്പ് ഓഫീസിൽ അറിയിച്ചു. ഒരു കടലാസുപെട്ടി മുറിയിൽവച്ച് മുറി അടച്ചിട്ടു. ഇതിനിടയിൽ ഉടുന്പ് കടലാസുപെട്ടിയിൽ കയറി കൂടി. ഇതിനാൽ പിടികൂടാൻ എളുപ്പമായി. വനപാലകർ എത്തി പൊന്നുടുന്പിനെ കൈമാറുകയും ചെയ്തു.

Read More

ഭർത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്രണയബന്ധത്തിലെ  ദൃശ്യങ്ങള്‍ ഗോപികയുടെ ഭാര്‍ത്താവിന് അയച്ചു നൽകി കാമുകൻ;  ഒടുവിൽ ജീവൻ വെടിഞ്ഞ് ഗോപിക; കാമുകൻ പിടിയിൽ

വെള്ളറട: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. യുവാവ് കസ്റ്റഡിയില്‍. കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് സ്വദേശിയുടെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച പൂവാര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.: ഗോപികയും പൂവാര്‍ സ്വദേശി വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങള്‍ വിഷ്ണു, ഗോപികയുടെ ഭാര്‍ത്താവിന്‍റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതുമൂലം താൻ വിഷമത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈല്‍ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു, ഗോപിക തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു…

Read More

കൂട്ടം കുറച്ചാൽ നേട്ടം കൂടും..! കളക്ടറുടെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനവുമായി കമന്‍റുകൾ

തൃശൂർ: കോവിഡ് പടരാതിരിക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ എന്ന നിലയിൽ കളക്ടർ ഹരിത വി. കുമാറിന്‍റെ ഫേസ്ബുക്കിൽ കുറിച്ച “കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന നിർദേശം നൽകിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി കമന്‍റുകൾ. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത കളക്ടറുടെ നിർദേശത്തിനെതിരെയാണ് ആളുകൾ കൂട്ട മായി ഫേസ്ബുക്കിൽ കളക്ടറെ ആക്രമിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഫേസ്ബുക്കിലെ ഇത്തരം കമന്‍റുകൾ നീക്കിയാണു പിന്നീട് വീണ്ടും പോസ്റ്റിട്ടത്. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സിപിഎം സമ്മേളനത്തിൽ പ്രതിനിധികൾ ഇരിക്കുന്ന ഫോട്ടോ അടക്കം ഇട്ടാണു കളക്ടറെ കളിയാക്കിയത്. അന്പതുപേർ മാത്രമേ പാടുള്ളൂവെന്നു പറഞ്ഞ കളക്ടർ 175 പേർ പങ്കെടുത്ത സമ്മേളന സ്ഥലത്തേക്ക് എത്തി നോക്കാൻ പോലും പോലീസിനെ വിടാത്തതിനെതിരെയും നിരവധി പേരാണു വിമർശനം ഉന്നയിച്ചത്. സാധാരണക്കാരെ മാത്രം ഉപദ്രവിക്കുന്ന കോവിഡ് പ്രോട്ടോക്കോളാണു കളക്ടറുടേതെന്നാണ് ആരോപണം.

Read More

നന്മമനസ്…! മരണമടഞ്ഞ സഹപ്രവർത്തകന്‍റെ കുടുംബത്തിനു മുടങ്ങാതെ ദിവസം വേതനം നൽകി മാതൃകയായി സുഹൃത്തുക്കൾ

  തിരുവനന്തപുരം: മനോജിന്‍റെ കുടുംബം അനാഥമാകില്ല. കരുണയും നന്മയുമുള്ള സുഹൃത്തുക്കൾ താങ്ങാകും. വാഹനാപകടത്തിൽ മരിച്ച ഹോട്ടൽ ജീവനക്കാരൻ കിളിമാനൂർ കോക്കാട് ജയഭവനിൽ മനോജ് ഉണ്ണിത്താന്‍റെ (44) കുടുംബത്തെ ചേർത്ത് പിടിയ്ക്കുകയാണ് അദ്ദേഹത്തിന്‍റെ നന്മയുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ചത്. അപകടത്തെ തുടർന്ന് മനോജ് മരിച്ചത് ഭാര്യ ജയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മനോജിന്‍റെ മരണത്തെ തുടർന്ന് അനാഥമായ രണ്ട് പിഞ്ചു ബാല്യങ്ങൾക്കാണ് സഹപ്രവർത്തകർ താങ്ങായി മാറിയത്.കിളിമാനൂരിലെ വഴിയോരക്കട ഹോട്ടൽ ജീവനക്കാരനായ മനോജിന്‍റെ സുഹൃത്തുക്കൾ ഓരോ ദിവസവും 22 രൂപ വീതം മാറ്റിവച്ചാണ് എല്ലാ മാസവും മനോജിന്‍റെ ശന്പളമായി കുടുംബത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 19 ജീവനക്കാരും ഹോട്ടൽ ഉടമയും പ്രതിദിനം മാറ്റി വയ്ക്കുന്ന തുക എല്ലാ മാസവും മനോജിന്‍റെ ഭാര്യ ജയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ്…

Read More

പകരം ഡ്യൂട്ടിയ്ക്ക് എത്തിയ സെബാസ്റ്റ്യൻ പോയത് മരണത്തിലേക്ക്! അപകടം വിരല്‍ചൂണ്ടുന്നത് ക്വാറിയിലെ സുരക്ഷ വീഴ്ച

അഞ്ചല്‍ : ഇട്ടിവ പഞ്ചായത്തിലെ ചെറുകുളം നാടിനെ നടുക്കി ഇന്നലെ നാലോടെയാണ് ദുരന്തവാര്‍ത്ത പുറംലോകം അറിയുന്നത്. പ്രദേശത്തെ സുപരിചിതനും അപകടം നടന്ന ചെറുകുളം കരിങ്കല്‍ ക്വാറിയിലെ ടിപ്പര്‍ലോറിയിലെ ഡ്രൈവറുമായ സെബാസ്റ്റ്യൻ ജോണിന്‍റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ക്വാറിയിലെ ടിപ്പറിലെ ഡ്രൈവറായ സെബാസ്റ്റ്യൻ ജോണ്‍ ക്വാറിയിലെ പാത നനയ്ക്കുന്ന വെള്ളവുമായി എത്തിയ ലോറിയുടെ ഡ്രൈവറായത് ഒരു ദിവസത്തേക്ക് മാത്രം. ടാങ്കര്‍ ലോറി ഡ്രൈവര്‍ അവധിയായതിനാലാണ് സെബാസ്റ്റ്യൻ ജോണ്‍ താല്‍ക്കാലികമായി ലോറി എടുത്തത്. വൈകുന്നേരം നാലോടെ വെള്ളവുമായി ഇറക്കം ഇറങ്ങിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എടുത്തിട്ട മണ്ണില്‍ നിര്‍മിച്ച പാതയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ബ്രേക്ക് നഷ്ടമായ ലോറി പാതയ്ക്ക് സമീപം വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ചുനിര്‍ത്താനുള്ള ശ്രമം ഉണ്ടായെങ്കിലും വിഫലമായി. തുടര്‍ന്ന് പാതക്ക് വശത്തായി സ്ഥാപിച്ചിരുന്ന ടിന്‍ഷീറ്റ് കൊണ്ടുള്ള വേലി തകര്‍ത്ത്…

Read More