യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചെന്ന പരാതിയില്‍ ആത്മീയ ഗുരു എന്ന് സ്വയം അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിന് എതിരെ പോലീസ് കേസെടുത്തു. തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തന്റെ ഭര്‍ത്താവിനെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ കോടതിയെ സമീപിച്ചതായാണ് വിവരം. അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത് എന്നാല്‍ സ്വരൂപാനന്ദയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍…
Read MoreDay: April 1, 2022
കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തി! ഒരാൾ അറസ്റ്റിൽ
റിനൊ (നെവാഡ): രണ്ടാഴ്ച മുന്‍പു നോർത്തേണ്‍ നൊവാഡായിൽ നിന്നും കാണാതായ 18 വയസുകാരിയുടെ മൃതദേഹം മാർച്ച് 29ന് കണ്ടെത്തി. മാർച്ച് 12 നാണ് നയോമി ഇറിയൊനെ (18) തട്ടികൊണ്ടുപോയത്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഉൗർജിതമാക്കിയിരുന്നു. കൂടാതെ, സംഭവത്തെ കുറിച്ചു എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും എഫ്സിഐ പ്രഖ്യാപിച്ചിരുന്നു. നോർത്തേണ്‍ നൊവാഡയിലെ ഉൾപ്രദേശത്തെ ഗ്രാവ് സൈറ്റിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 30ന് ബുധനാഴ്ച നടത്തിയ ഓട്ടോപ്സിക്കുശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു. നിരവധി കേസുകളിൽ പ്രതിയായ 41 വയസുള്ള ട്രോയ് ഡ്രൈവറെ ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകലിനു കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു. മാർച്ച് 12ന് വാൾമാർട്ടിന്റെ പാർക്കിങ്ങിലാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാർ സമീപത്തുള്ള…
Read Moreനിത്യോപയോഗ സാധന വിലക്കയറ്റം രൂക്ഷം; സാധാരണക്കാരുടെ ജീവിതം ദുസഹമായി; വില കൂട്ടിയാൽ ഉപഭോക്താക്കൾ വരില്ലെന്ന ഭയത്തിൽ ഹോട്ടലുടമകൾ
ഷൊർണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷം. സാധാരണക്കാരുടെ ജീവിതം ദുസഹം. വിലക്കയറ്റം മൂലം ഹോട്ടൽ നടത്തിപ്പുകാർ വരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പല ഹോട്ടലുകളും അടച്ചു പൂട്ടി. പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ശീലം കോവിഡിന്റെ വരവോടെ നിർത്തിയിരുന്നവർ വീണ്ടും ഹോട്ടൽ ശാപ്പാടിന്റെ രുചികളിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങൾക്ക് നേരിട്ടത്. ഇതോടു കൂടി വീണ്ടും ഹോട്ടൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വിവിധ മേഖലകളിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനുമെല്ലാം ഇപ്പോൾ തീവിലയായതാണ് ജനങ്ങളെ കുഴക്കുന്നത്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് ഹോട്ടൽ വ്യവസായത്തെയും മറ്റു മേഖലകളെയുമെല്ലാം ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലരുടെയും ഉപജീവനം പോലും വഴി മുട്ടിയ അവസ്ഥയിലാണ്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില ഉയരുന്നതിന്നതിനനുസരിച്ച് മറ്റ് മേഖലകളിലും വിലകയറ്റം ഉണ്ടാവുന്നുണ്ട്. ബസ്-…
Read Moreവിപണിയിൽ വില കയറി; നേന്ത്രവാഴ കർഷകർ പ്രതീക്ഷയിൽ; ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം ഇങ്ങനെ….
കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്‍ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…
Read Moreഅയല്പക്കമായ തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി മാത്രം ! സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ബസ് നിരക്കിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍…
ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില് അഭിമാനിക്കാം.
Read Moreനടി സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ് ! സിനിമ-സീരിയല്‍ നടിയില്‍ നിന്നും മജിസ്ട്രേറ്റിലേക്കുള്ള യാത്ര ഇങ്ങനെ…
പ്രശസ്ത സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും സോണിയ വേഷമിട്ടിട്ടുണ്ട്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തില്‍ നിന്ന് മറ്റ് ജോലി മേഖലയിലേക്ക് കടക്കുന്നവര്‍ അപൂര്‍വമാണ്. ഈ പട്ടികയിലാണ് ഇപ്പോള്‍ സോണിയ ഇടംപിടിച്ചിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം. അവതാരകയായി മിനിസ്ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. വിനയന് സംവിധാനം ചെയ്ത അത്ഭുതദ്വീപില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസില്‍ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിങ്ങനെയുള്ള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Read Moreപല്ല് വെളുപ്പിക്കമാത്രമല്ല കോണ്ക്രീറ്റിംഗിന്റെ കരുത്തും വർധിപ്പിക്കും ഉമിക്കരി; ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്റ്
ടഇരിങ്ങാലക്കുട: ഉമിക്കരി ഫൈൻ അഗ്രഗേറ്റുകളിൽ ഒന്നായി ഉപയോഗിച്ചു കോണ്ക്രീറ്റിംഗിന്റെ കരുത്തു വർധിപ്പിക്കുക എന്ന ആശയത്തിനു ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്റ് ലഭിച്ചു. കേരള സാങ്കേതിക സർവകലാശാലയ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തി നു കാലടി റൈസ് മില്ലേഴ്സ് കണ്‍സോർഷ്യ (കെആർഎംസി) മാണു ഫണ്ടു നൽകുന്നത്. അരി നിർമാണ വ്യവസായത്തി ലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന വിഷയത്തിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ ഇന്നൊവേഷൻ ചലഞ്ചിലാണു ഡോ. എം.ജി. കൃഷ്ണപ്രിയ, ഡോ. ജിനോ ജോണ്‍, വിനീത ഷാരോണ്‍ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാൽ കോണ്‍ക്രീറ്റിംഗിൽ എം സാൻഡിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്കരണത്തിനു ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്തു വ്യവസായ മന്ത്രി പി. രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല വൈസ്…
Read Moreവിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീലസന്ദേശം അയച്ചു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
നെടുങ്കണ്ടം: സഹപാഠിയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശമായ സന്ദേശങ്ങൾ അയയ്ക്കുകയും രാത്രിയിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി സംഘർഷം ഉണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിലായി. ഉടുന്പൻചോല കാരിത്തോട് അറപ്പുരക്കുഴിയിൽ ജിഷ്ണു (22) വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. കരുണാപുരം മേഖലയിലുള്ള കോളജിലെ വിദ്യാർഥികളാണ് ജിഷ്ണുവും പെണ്‍കുട്ടിയും. ക്ലാസിൽ കയറുന്നതിനുമുന്പ് പെണ്‍കുട്ടി കോളജിൽ സൂക്ഷിക്കാൻ നൽകിയ മൊബൈൽ ഫോണ്‍ യുവാവ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഈ ഫോണിൽനിന്നും യുവാവ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു. ഫോണ്‍ നഷ്ടപ്പെട്ടതായും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായും മനസിലാക്കിയ പെണ്‍കുട്ടി വൈകുന്നേരത്തോടെ പരാതിയുമായി ബന്ധുക്കളോടൊപ്പം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി. പെണ്‍കുട്ടിയുടെ നന്പരിലേക്ക് നെടുങ്കണ്ടം സിഐ ബി.എസ്. ബിനു വിളിക്കുകയും ഫോണ്‍ ഉടൻ സ്റ്റേഷനിൽ എത്തിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിഐയോട് കയർത്ത് സംസാരിച്ച യുവാവ്…
Read Moreഭൂമിക്കു വേണ്ടി ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ നാഥനെ; സാക്ഷികൾ കൂറുമാറിയിട്ടും തോൽപിക്കാനായില്ല; ദമ്പതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിലിൽ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ ദന്പതികൾക്കു കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ സിദിക്ക് (56) നെ ആറു വർഷത്തേക്കും ഭാര്യ നാജ ബീഗം (നാജു -47) നെ മൂന്നു വർഷത്തെ കഠിനതടവിനുമാണു ശിക്ഷിച്ചത്. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. പിഴത്തുക ബഷീറിന്റെ ഭാര്യക്കു നൽകുവാൻ കോടതി നിർദേശിച്ചു. 2009 ജനുവരി 21 നാണ് സംഭവം. സിദിക്കിൽ നിന്നു കൊല്ലപ്പെട്ട ബഷീർ വീടും സ്ഥലവും വിലയ്ക്കു വാങ്ങിയിരുന്നു. നാലര സെന്റ് വസ്തു അളന്ന് അതിരുതിരിച്ചു നൽകണമെന്നു രണ്ടാം പ്രതിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. സംഭവ ദിവസം കൊല്ലപ്പെട്ട ബഷീർ…
Read Moreമദ്യപാനവും പുകവലിയും നിർബന്ധം! ചൈനക്കാരൻ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ; ഒടുവിൽ പിടിവീണപ്പോൾ…
ഒരു ചൈനക്കാരൻ കഴിഞ്ഞ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ. ഊണും ഉറക്കവും വിശ്രമവുമെല്ലാം അവിടെത്തന്നെ. ചൈനയിലെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടിലാണ് വെയ് ജിയാങ്കുവോയുടെ താമസം. എയർപോർട്ട് താവളമാക്കിയതിന്റെ രഹസ്യമാണ് അതിലേറെ രസകരം. വലിക്കാനും കുടിക്കാനും ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നതാണ് ജിയാങ്കുവോയുടെ വാദം. ഇപ്പോൾ അറുപതു വയസുള്ള ജിയാങ്കുവോ 2008ൽ കയറിക്കൂടിയതാണ് വിമാനത്താവളത്തിൽ. പിന്നെ വീട്ടിലേക്കു പോയത് ഒരു തവണയാണ്. അത് സ്വന്തമായി ഇഷ്ടപ്പെട്ടു പോയതല്ല, വിമാനത്താവളത്തിൽ പിടിവീണപ്പോൾ പോകേണ്ടി വന്നതാണ്. എന്നാൽ, പൂച്ചയെ കാട്ടിൽ കൊണ്ടു വിടുന്നതുപോലെ ദിവസങ്ങൾക്കം ആളു വീണ്ടും വിമാനത്താവളത്തിലെത്തി. ടെർമിനൽ-2നുള്ളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ചൈന ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ജിയാങ്കുവോ വിമാനത്താവള ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 40 വയസുള്ളപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. മദ്യപാനവും പുകവലിയും നിർബന്ധമായ ഇയാൾ വീട്ടിൽനിന്നു പുറത്താകാനും…
Read More