കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കാംബസാര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിണാവ് കച്ചേരിത്തറ കോസ്റ്റല്‍ ഗാര്‍ഡ് റോഡ് പടപ്പില്‍ ഹൗസില്‍ എം. ദസ്തകീറിനെ (52) യാണ് കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍ ഒരാള്‍ ദേഷ്യപ്പെട്ടിരുന്നു. ഇതില്‍ അപമാനം തോന്നിയതിനാലാണ് ചാണകം കൊണ്ടുവന്ന് മസ്ജിദിനുള്ളിൽ വിതറിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. സംഭവത്തിനുപിന്നില്‍ ആസൂത്രിതമായ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. മാനസിക പ്രശ്നമുള്ള ദസ്തകീർ മാത്രമാണു സംഭവത്തിന് പിന്നിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇതു ബോധ്യമായെന്നും അദ്ദേഹം അറിയിച്ചു. ഇയാള്‍ക്ക് രാഷ്ട്രീയസംഘടനാ ബന്ധങ്ങളില്ല. ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) പ്രതിയെ റിമാന്‍ഡ്…
Read MoreDay: July 17, 2022
ആകാശമായവളേ..! ക്ലാസ് മുറിയിലെ പാട്ട് വിദ്യാഭ്യാസ മന്ത്രിയും ഫേസ്ബുക്കിൽ പങ്കുവച്ചു; വൈറലായത് കുറഞ്ഞ സമയംകൊണ്ട്
കോടാലി: മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിലൻ വെള്ളിയാഴ്ച ക്ലാസ് മുറിയിൽ പാടിയ പാട്ട് ഇപ്പോൾ ലോക മലയാളികൾക്കിടയിൽ തരംഗമാണ്. വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പടെ ഒട്ടേറെപ്പേർ മിലന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വെള്ളം സിനിമയ്്ക്കുവേണ്ടി ഷഹബാസ് അമൻ ആലപിച്ച “ആകാശമായവളേ’ എന്ന ഗാനമാണു മിലൻ കഴിഞ്ഞ ദിവസം ക്ലാസിൽ വച്ച് സഹപാഠികൾക്കുവേണ്ടി ആലപിച്ചത്. ഗാനരചയിതാവും മ്യൂസിക്കൽ ആൽബം ഡയറക്ടറും കൂടിയായ അധ്യാപകൻ പാട്ടുപാടാൻ പറഞ്ഞപ്പോഴാണു സാമൂഹ്യപാഠം പീരിയേഡിൽ മിലൻ പാട്ടുപാടിയത്. ഇതിന്റെ വീഡിയോ അധ്യാപകൻ പ്രവീണ്‍ മാഷും ഗായകനായ ജസ്റ്റിൻ മങ്കുഴിയും സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കടന്പോട് ആനന്ദകലാസമിതി വായനശാലയ്ക്കു സമീപം താമസിക്കുന്ന ആളൂരുത്താൻ വീട്ടിൽ സുകുമാരൻ - പ്രസന്ന ദന്പതികളുടെ മകനാണ് മിലൻ. കേവലം ഒരു പാട്ട് എന്നതിലുപരി ജന്മസിദ്ധമായ ആലാപന ശൈലിയിലൂടെ വല്ലാത്തൊരു ഫീലാണ് മിലൻ ആസ്വാദർക്കു പകർന്നു നൽകിയത്.…
Read Moreവിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കി പീഡനദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്കു അയച്ചുകൊടുത്തു; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളി: വിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാറാണ് (42) അറസ്റ്റിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ യുവതിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24ന് വിവാഹം കഴിച്ചശേഷം, പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും മറ്റും എത്തിച്ചതായാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലുമെത്തിച്ച് ഇയാൾ പീഡനങ്ങൾക്കു വിധേയയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറുപേർക്ക് ചിത്രങ്ങൾ കൈമാറിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. അവർ ഓൺലൈനിലും ഫേസ്ബുക്ക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മലപ്പുറത്തെ വീട്ടിൽ നിന്ന് ഇന്നലെ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ…
Read Moreകാണാന്‍ സുന്ദരികള്‍.. പക്ഷേ കൈയിലിരിപ്പോ..? 45,42,386 രൂപയുടെ നഷ്ടം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
സീതത്തോട്: സീതത്തോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ചെന്ന പരാതിയിൽ ജീവനക്കാരിൽ രണ്ടുപേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യ രാജൻ (32), സീതത്തോട് കൊച്ചുകോയിക്കൽ കല്ലോൺ വീട്ടിൽ ഭുവനമോൾ (34) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമയായ കോട്ടയം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു, റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23നാണ് കേസെടുത്തത്. പ്രതികൾ മുഖേന 45,42,386 രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പരാതി. പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി, പ്രകാശ് എന്നിവർ കേസിലെ മൂന്നുമുതൽ ആറുവരെയുള്ള പ്രതികളാണ്. ഇവർക്ക് ഉപാധികളോടെ…
Read Moreമുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു! തുറക്കുന്നതിന്റെ ആദ്യ മുന്നറിയിപ്പു നൽകി തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു. ഇന്നലെ ജലനിരപ്പ് 135.45 അടിയിലെത്തിയതോടെ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് തമിഴ്നാട് നൽകി. ജലനിരപ്പ് 136.03 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കും. തേക്കടിയിലെ തമിഴ്നാട് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് എൻജിനിയറാണ് ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലൈ മധ്യത്തോടെ ജലനിരപ്പ് ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത് അപൂർവമാണ്. ഈ മാസം അണക്കെട്ട് തുറന്നാൽ അതും അപൂർവമായി മാറും. പദ്ധതി പ്രദേശത്ത് സാമാന്യം ഭേദപ്പെട്ട മഴ ഇന്നലെയും ലഭിച്ചു. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 133.2 അടിയായിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്. സെക്കൻഡിൽ 3,967 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 1,867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം നിരവധി തവണയാണ് തമിഴ്നാട് കൃത്യമായ മുന്നറിയിപ്പില്ലാതെ അർധരാത്രിയിലടക്കം…
Read Moreഓൺലൈൻ റമ്മി കളിക്കാനായി 20 ലക്ഷം രൂപ കടമെടുത്തു! കോയമ്പത്തൂരിൽ പോലീസുകാരൻ ജീവനൊടുക്കി; ഓൺലൈൻ ഗെയ്മുകൾക്കെതിരേ നിയമനിർമാണത്തിന് തമിഴ്നാട്
കോയന്പത്തൂർ: ഓൺലൈനിൽ റമ്മികളിച്ച് വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്ന് കോയന്പത്തൂരിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. വിരുദനഗർ സ്വദേശി കാളിമുത്തു (29) ആണ് മരിച്ചത്. നഗരത്തിലെ ഒരു വ്യവസായ പ്രദർശനത്തിൽ പോലീസിന്റെ ആയുധങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിനെ ജോലിക്കായി നിയോഗിച്ചിരുന്നത്. പ്രദർശനവേദിയിലെ തോക്ക് ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കിഡ്നിയിലെ ഗുരുതരപരിക്കുമൂലം ജീവൻ രക്ഷിക്കാനായില്ല. ഓൺലൈൻ റമ്മി കളിക്കാനായി കാളിമുത്തു 20 ലക്ഷം രൂപ കടമെടുത്തിരുന്നു. പണം തിരികെ കൊടുക്കാൻ കഴിയാത്തതിൽ കാ ളിമുത്തു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗെയ്മുകൾക്കെതിരേയുള്ള ഓർഡിനൻസ് ഉൾപ്പെടെ കൊണ്ടുവരുന്നതു പരിശോധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലാണു സമിതി.
Read Moreരണ്ടു ദിവസവും 12 മണിക്കൂറും! ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ്ആപ്പ്
ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ്ആപ്പ്. നിലവിലെ സമയപരിധിയായ ഒരു മണിക്കൂറും എട്ടു മിനിറ്റും 16 സെക്കൻഡുമെന്നത് രണ്ടു ദിവസവും 12 മണിക്കൂറുമായി വർധിപ്പിക്കാനാണ് കന്പനിയുടെ പദ്ധതി. എെഒഎസ് ബീറ്റവേർഷനിൽ പുതിയ സമയപരിധി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതു വിജയമായാൽ വൈകാതെതന്നെ ആൻഡ്രോയിഡ്- എെഒഎസ് വേർഷനുകളിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സാവകാശം ലഭിക്കും.
Read Moreഅറ്റകുറ്റപ്പണി അവകാശമാകും! പണം നല്കി വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശം; മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ
അലക്സ് ചാക്കോ മുംബൈ: പണം നല്കി വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ അവ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശമാക്കി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. വില്പനാനന്തര സേവന മേഖലയിൽ നിർമാണ കന്പനികൾക്കുള്ള കുത്തക മനോഭാവത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ‘റൈറ്റ് ടു റിപെയർ’ എന്ന പേരിൽ അവതരിപ്പിക്കുന്ന പുതിയ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും തയാറാക്കാൻ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചുകഴിഞ്ഞു. അഡീഷണൽ സെക്രട്ടറി നിധി കരെയാണ് ഈ സമിതിയുടെ അധ്യക്ഷൻ. കാർഷിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഫ്രിഡ്ജ്, എസി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ സാമഗ്രികൾ തുടങ്ങിയ വിപുലമായ ഉത്പന്നശേഖരത്തെ പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾക്കു കേടുപാടു സംഭവിച്ചാൽ ഒറിജിനൽ ബ്രാൻഡിന്റെ സർവീസ് വിഭാഗത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിനു പുതിയ നിയമത്തിന്റെ വരവോടെ മാറ്റമുണ്ടാകും. അറ്റകുറ്റപ്പണി നടത്താൻ ഏതു…
Read Moreയുകെയിൽ നഴ്സ്! ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള രജിസ്റ്റേഡ് നഴ്സുമാർക്കായി യുകെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുകെ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്. ബിഎസ്സി അഥവാ ജിഎൻഎം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മൂന്ന് വർഷത്തിനകമുള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുന്നത്. ഒഇടി/ ഐഇഎൽടിഎസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്കോർ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്കോർ: ഐഇഎൽടിഎസ്-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒഇടിയിൽ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗിൽ സി പ്ലസും. അഭിമുഖത്തിൽ വിജയിക്കുന്ന വിദ്യാർഥികൾ യുകെയിൽ എത്തിയ ശേഷം ഒഎസ്സിഇ (ഒബ്ജക്ടീവ് സ്ട്രക്ചറൽ ക്ലിനിക്കൽ എക്സാമിനേഷൻ) വിജയിക്കേണ്ടതാണ്. ഒഎസ്സിഇ വിജയിക്കുന്നതു വരെ 24882 യൂറോ വാർഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതൽ 31534 യുറോ…
Read Moreഗുജറാത്ത് കലാപക്കേസ് ! മോദിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; പിന്നിൽ സോണിയഗാന്ധിയെന്ന് ബിജെപി
സെബി മാത്യു ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടത്തിയെന്നു പ്രത്യേക അന്വേഷണസംഘം. ഗുജറാത്ത് കലാപക്കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ടീസ്റ്റ സെതിൽവാദിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് എസ്ഐടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാൻ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ എന്നാണ് പ്രത്യേക അന്വേഷണസംഘം സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. സത്യവാങ്മൂലം സ്വീകരിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ടീസ്റ്റയുടെ ജാമ്യക്കേസിൽ വാദം കേൾക്കുന്നത് നാളത്തേക്കു മാറ്റിവച്ചു. സോണിയയുടെ നിർദേശപ്രകാരമെന്ന് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ നടന്ന ഗൂഢാലോചനകൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.…
Read More